Webdunia - Bharat's app for daily news and videos

Install App

ജാമ്യാപേക്ഷ കോടതി തള്ളി, ദിലീപ് വീണ്ടും ജയിലിലേക്ക്; തിങ്കളാഴ്‌ച ഹൈക്കോടതിയെ സമീപിക്കും

ദിലീപ് വീണ്ടും ജയിലിലേക്ക്; തിങ്കളാഴ്‌ച ഹൈക്കോടതിയെ സമീപിക്കും

Webdunia
ശനി, 15 ജൂലൈ 2017 (17:11 IST)
നടിയെ ആക്രമിച്ച കേസിലെ ഗൂഢാലോചനയുമായി ബന്ധപ്പെട്ട് അറസ്റ്റിലായ നടൻ ദിലീപിന്‍റെ ജാമ്യ ഹർജി തള്ളി. അങ്കമാലി ജുഡീഷൽ മജിസ്ട്രേറ്റ് കോടതിയാണ് ജാമ്യഹർജി തള്ളിയത്. ഈ മാസം 25വരെ റിമാൻഡിൽ തുടരും. ദിലീപിന് ജാമ്യം അനുവദിക്കരുതെന്ന പ്രോസിക്യൂഷൻ വാദം കോടതി അംഗീകരിക്കുകയായിരുന്നു.

ജുഡീഷൽ മജിസ്ട്രേറ്റ് കോടതി ജാമ്യം നിഷേധിച്ചതോടെ ദിലീപ് ഹൈക്കോടതിയെ സമീപിക്കും. തിങ്കളാഴ്‌ച ഹൈക്കോടതിയില്‍ ജാമ്യപേക്ഷ നല്‍കും.

സാക്ഷികളെ ദിലീപ് സ്വാധീനിച്ചേക്കുമെന്ന വാദം കോടതി ശരിവച്ച് ജാമ്യാപേക്ഷ തള്ളുകയായിരുന്നു. ദിലീപിനെ പൊലീസ് വീണ്ടും കസ്റ്റഡിയിൽ ആവശ്യപ്പെടാത്ത സാഹച്യത്തിൽ ദിലീപിനെ വീണ്ടും ആലുവ സബ് ജയിലിലേക്ക് മാറ്റം.

ദിലീപിനെതിരെ ശക്തമായ തെളിവുകൾ ഉണ്ടെന്ന് പ്രോസിക്യൂഷന് വേണ്ടി ഹാജരായ അഡ്വക്കേറ്റ് സുരേശൻ വാദിച്ചു. ആക്രമണത്തിന് ഇരയായ നടിക്കെതിരെ സമൂഹ മാദ്ധ്യമങ്ങളിൽ വലിയ തോതിൽ പ്രചരണം നടക്കുന്നു. പ്രതി കസ്റ്റഡിയിലിരിക്കെ ഇത്തരത്തിൽ പ്രചരണം നടക്കുന്നത് ദിലീപിന്റെ സ്വാധീനം കൊണ്ടാണ്. ജാമ്യം നല്‍കിയാല്‍ നടിയുടെ ഷൂട്ടിങ് ലൊക്കേഷനിലെത്തി അപമാനിച്ചേക്കും. ദിലീപിന്റെ അനുഭവങ്ങളില്‍ ആക്രമിക്കപ്പെട്ട നടിയേക്കുറിച്ച് പറഞ്ഞ കാര്യങ്ങള്‍ പ്രതിയുടെ മനോനില വ്യക്തമാക്കുന്നതാണ്. ദിലീപിന്റെ മാനേജര്‍ അപ്പുണ്ണിയും പള്‍സര്‍ സുനിയുടെ അഭിഭാഷകനായ പ്രതീഷ് ചാക്കോ ഒളിവിലാണ്. ഈ സാഹചര്യത്തിൽ ദിലീപിന് ജാമ്യം അനുവദിച്ചാൽ കേസിനെ സ്വാധീനിക്കാൻ ഇടയുണ്ടെന്നുമുള്ള പ്രോസിക്യൂഷൻ വാദം കോടതി അംഗീകരിക്കുകയായിരുന്നു.

പൾസർ സുനി ജയിലിൽ നിന്ന് അയച്ച കത്തിൽ ദിലീപിന്റെ കാറിന്റെ നമ്പർ എഴുതിയെന്ന് കരുതി അത് എങ്ങനെയാണ് തെളിവാകുന്നതെന്ന് ദിലീപിന്റെ അഭിഭാഷകൻ അഡ്വക്കേറ്റ് രാംകുമാർ ചോദിച്ചു.

കാര്‍ നമ്പറിന് പ്രാധാന്യമില്ല. ഒരു കൊടും കുറ്റവാളിയുടെ മൊഴിമാത്രമാണ് ദിലീപിനെതിരെയുള്ളത്. പൊലീസ് മുന്നോട്ട് പോകുന്നത് അത് വിശ്വസിച്ചാണ്. റിമാന്‍ഡ് റിപ്പോര്‍ട്ട് പൂര്‍ണമായും കളവാണ്. ദൃശ്യങ്ങളടങ്ങിയ മെമ്മറി കാര്‍ഡും മൊബൈല്‍ ഫോണും കിട്ടിയെന്നാണ് ആദ്യം പൊലീസ് പറഞ്ഞത്. മാധ്യമങ്ങള്‍ ജഡ്ജി ചമയുകയാണെന്നും പ്രതിഭാഗം വാദിച്ചു

സമൂഹത്തിന്റെ വികാരം കണക്കിലെടുത്ത് കോടതി വിധി തീരുമാനം എടുക്കരുത്. രണ്ട് മൊബൈൽ ഫോണുകൾ പ്രതിഭാഗം കോടതിയിൽ സമർപ്പിച്ചു. പൊലീസിനെ ഏൽപിച്ചാൽ കൃത്രിമം നടക്കുമെന്ന ആശങ്കയുണ്ടെന്നും അതിനാലാണ് കോടതിയെ ഫോൺ ഏൽപിക്കുന്നതെന്നും അഭിഭാഷകൻ വ്യക്തമാക്കി. ഫോൺ ശാസ്ത്രീയമായി പരിശോധിക്കണമെന്നും രാംകുമാർ ആവശ്യപ്പെട്ടു.

വായിക്കുക

തിരുവനന്തപുരം വിമാനത്താവളത്തില്‍ മഴ നനഞ്ഞു കിടക്കുന്ന എഫ് -35 യുദ്ധവിമാനം നീക്കാന്‍ സമ്മതിക്കാതെ ബ്രിട്ടീഷ് സംഘം; നിര്‍മ്മാണ രഹസ്യം ചോരുമെന്ന് ഭയം!

യു എസ് ആക്രമണത്തില്‍ ഇറാന്റെ ആണവപദ്ധതികള്‍ തകര്‍ന്നിട്ടില്ലെന്ന് പെന്റഗണ്‍, റിപ്പോര്‍ട്ടിനെ തള്ളിപറഞ്ഞ് വൈറ്റ് ഹൗസും ട്രംപും

Iran vs Israel: ഫോര്‍ഡോ ആണവകേന്ദ്രത്തിന് നേരെ വീണ്ടും ആക്രമണം, ഇസ്രായേലിന്റെ 2 എഫ്-35 വെടിവെച്ചിട്ടതായി ഇറാന്‍

എല്‍ഡിഎഫിന് രാഷ്ട്രീയ മത്സരത്തിലൂടെ ജയിക്കാന്‍ സാധിക്കുന്ന മണ്ഡലമല്ല നിലമ്പൂര്‍: എംവി ഗോവിന്ദന്‍

Tamil actor Srikanth Arrested: തമിഴ് നടൻ ശ്രീകാന്തിനെ അറസ്റ്റ് ചെയ്ത് പോലീസ്

എല്ലാം കാണുക

ഏറ്റവും പുതിയത്

ആറ് പൊലീസുകാരെ സുരക്ഷയ്ക്കു ആവശ്യപ്പെട്ട് ഗവര്‍ണര്‍, പട്ടിക വെട്ടി സര്‍ക്കാര്‍; പോര് കനക്കുന്നു

ചൈനയ്ക്കും പാകിസ്ഥാനും മുകളിൽ കൂടുതൽ നിരീക്ഷണമൊരുക്കാൻ ഇന്ത്യ, 2029 ഓടെ വിക്ഷേപിക്കുക 52 ഉപഗ്രഹങ്ങൾ

ഇന്ത്യൻ ഇന്ധന വിപണി റിലയൻസ് വിഴുങ്ങുമോ?, നയാരയെ സ്വന്തമാക്കാനൊരുങ്ങി അംബാനി

വിവരാവകാശ നിയമപ്രകാരം വിവരങ്ങള്‍ തേടിയ അപേക്ഷകനോട് പൗരത്വം തെളിയിക്കാനുള്ള രേഖകളുമായി വരാന്‍ ജല അതോറിറ്റിയുടെ മറുപടി

J.S.K: 'പേര് മാറ്റണമെന്ന് പറയാന്‍ വ്യക്തമായ കാരണങ്ങള്‍ വേണം'; സെന്‍സര്‍ ബോര്‍ഡിനെ നിര്‍ത്തിപ്പൊരിച്ച് ഹൈക്കോടതി

അടുത്ത ലേഖനം
Show comments