Webdunia - Bharat's app for daily news and videos

Install App

ഒപിഎസ് കൈകാര്യം ചെയ്ത വകുപ്പുകളെല്ലാം ഇനി ഇപിഎസിന്; പാണ്ഡ്യരാജിന് പകരം ചെങ്കോട്ടയിന്‍ മന്ത്രിയാകും; കാര്യമായ മാറ്റങ്ങളില്ലാതെ പുതിയ മന്ത്രിസഭ

ഒ പി എസ് കൈകാര്യം ചെയ്ത വകുപ്പുകളെല്ലാം ഇനി ഇ പി എസ് കൈകാര്യം ചെയ്യും

Webdunia
വ്യാഴം, 16 ഫെബ്രുവരി 2017 (15:34 IST)
തമിഴ്നാട്ടില്‍ രാഷ്‌ട്രീയ അനിശ്ചിതത്വങ്ങള്‍ക്ക് താല്‍ക്കാലിക വിരാമം. ഗവര്‍ണറുടെ നിര്‍ദ്ദേശം അനുസരിച്ച് എ ഡി എം കെ നിയമസഭാകക്ഷി നേതാവ് എടപ്പാടി പളനിസാമി ഇന്ന് വൈകുന്നേരം രാജ്‌ഭവനില്‍ സത്യപ്രതിജ്ഞ ചെയ്യും.
 
പളനിസാമി കൈകാര്യം ചെയ്തിരുന്ന വകുപ്പുകള്‍ക്കു പുറമേ കാവല്‍മുഖ്യമന്ത്രി ഒ പനീര്‍സെല്‍വം കൈകാര്യം ചെയ്തിരുന്ന വകുപ്പുകളും ഇനി മുഖ്യമന്ത്രി ഇ പി എസ് തന്നെ ആയിരിക്കും കൈകാര്യം ചെയ്യുക. ഒ പി എസിന്റെ മന്ത്രിസഭയില്‍ പാണ്ഡ്യരാജ് കൈകാര്യം ചെയ്തിരുന്ന വകുപ്പുകള്‍ ചെങ്കോട്ടയിന് നല്കും. പാണ്ഡ്യരാജ് ഇപ്പോള്‍ ഒ പി എസ് പക്ഷത്തിലാണ് എന്നതിനാലാണ് ഇത്.
 
അതേസമയം, ബാക്കിയുള്ള വകുപ്പുകള്‍ എല്ലാം മാറ്റമില്ലാതെ തുടരും. ഒ പി എസ് മുഖ്യമന്ത്രി ആയിരുന്നപ്പോള്‍ ആകെ 32 അംഗങ്ങളുടെ മന്ത്രിസഭയായിരുന്നു. എന്നാല്‍, ഇപ്പോള്‍ 31 അംഗങ്ങളുടെ മന്ത്രിസഭയ്ക്കാണ് രൂപം നല്കിയിരിക്കുന്നത്. രാജ്‌ഭവന്‍ ഇതു സംബന്ധിച്ച വാര്‍ത്താക്കുറിപ്പ് പുറത്തിറക്കി.

വായിക്കുക

കാനറാ ബാങ്കിന്റെ വായ്പകള്‍ക്ക് ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതി

മെഡലുറപ്പിക്കാമോ?, വനിതാ ചെസ് ലോകകപ്പ് സെമിയിലെത്തി കൊനേരു ഹംപി, ഇന്ത്യയ്ക്ക് ഇരട്ട മെഡൽ പ്രതീക്ഷ

ഒരു ഇരുന്നൂറ് തവണയെങ്കിലും ഞാന്‍ മാപ്പ് പറഞ്ഞിട്ടുണ്ട്, അച്ഛനെ തല്ലിയ ആളല്ലെ എന്ന് ശ്രീശാന്തിന്റെ മകള്‍ ചോദിച്ചപ്പോള്‍ തകര്‍ന്നു പോയി: ഹര്‍ഭജന്‍ സിംഗ്

ക്രിക്കറ്റിലേക്ക് രാഷ്ട്രീയം കൊണ്ടുവരരുത്, ലെജൻഡ്സ് ലീഗിലെ ഇന്ത്യ- പാക് പോരാട്ടം ഉപേക്ഷിച്ചതിൽ പ്രതികരണവുമായി അഫ്രീദി

Pak vs Ban: ബംഗ്ലാദേശിനെതിരെ മുട്ടിനിൽക്കാൻ പോലും കെൽപ്പില്ല, നാണം കെട്ട് പാകിസ്ഥാൻ, ചരിത്രത്തിൽ ഇങ്ങനൊരു തോൽവി ഇതാദ്യം

എല്ലാം കാണുക

ഏറ്റവും പുതിയത്

വിസ നിയമം ലംഘിച്ചു, യുഎഇയിൽ 32,000 പ്രവാസികൾ പിടിയിൽ

ഇനി സ്ക്രോൾ ചെയ്യാൻ പോലും ബുദ്ധിമുട്ടേണ്ട, ഓട്ടോമാറ്റിക് സ്കോളിങ് ഓപ്ഷൻ അവതരിപ്പിച്ച് ഇൻസ്റ്റഗ്രാം

Karkadaka Vavubali: കർക്കിടക വാവുബലി, ഒരുക്കങ്ങൾ വിലയിരുത്തി കളക്ടർ

Kerala Rain: മുന്നറിയിപ്പിൽ മാറ്റം, ഞായറാഴ്ച വരെ സംസ്ഥാനത്ത് അതിശക്തമായ മഴ

18നും 31നും ഇടയിൽ പ്രായമായ സ്ത്രീകളെ ജോലി വാഗ്ദാനം ചെയ്ത് ബിഹാറിലേക്ക് കടത്താൻ ശ്രമം, രക്ഷപ്പെടുത്തിയത് റെയിൽവേ ജീവനക്കാർ

അടുത്ത ലേഖനം
Show comments