Webdunia - Bharat's app for daily news and videos

Install App

ആര്‍ത്തവത്തിന്റെ പേരില്‍ ഓലപ്പുരയില്‍ താമസിപ്പിച്ചിരുന്ന പന്ത്രണ്ടുകാരിക്ക് ഗജ ചുഴലിക്കാറ്റില്‍ ദാരുണാന്ത്യം

ആര്‍ത്തവത്തിന്റെ പേരില്‍ ഓലപ്പുരയില്‍ താമസിപ്പിച്ചിരുന്ന പന്ത്രണ്ടുകാരിക്ക് ഗജ ചുഴലിക്കാറ്റില്‍ ദാരുണാന്ത്യം

Webdunia
ബുധന്‍, 21 നവം‌ബര്‍ 2018 (11:26 IST)
ആചാരത്തിന്റെ ആര്‍ത്തവകാലത്ത് വീട്ടില്‍ നിന്നും മാറ്റിപ്പാര്‍പ്പിച്ച പെണ്‍കുട്ടി ഗജ ചുഴലിക്കാറ്റിനെ തുടര്‍ന്നുണ്ടായ അപകടത്തില്‍ മരിച്ചു. തഞ്ചാവൂര്‍ ജില്ലയിലെ പട്ടുകോട്ട അനൈയ്‌ക്കാട് ഗ്രാമത്തിലെ എസ് വിജയയാണ് (12) മരിച്ചത്.

ആദ്യ ആര്‍ത്തവകാലത്തെ ആചാരങ്ങളുടെ ഭാഗമായിട്ടാണ് വിജയെ വീട്ടില്‍ നിന്നും മാറ്റി താമസിപ്പിച്ചത്. വീടിന് പിന്‍ വശത്തുള്ള ഓലമേഞ്ഞ പത്തായപ്പുരയിലാണ് പെണ്‍കുട്ടിയെ മാതാപിതാക്കള്‍ താമസിപ്പിച്ചിരുന്നത്. കാറ്റ് ശക്തമായതോടെ സമീപമുണ്ടായിരുന്ന ഒരു തെങ്ങ് കടപുഴകി ഓലപ്പുരയ്‌ക്ക് മുകളിലേക്ക് വീഴുകയായിരുന്നു.

കാറ്റ് ശക്തമായതോടെ സുരക്ഷിതമായ ഭാഗത്തേക്ക് മാറി താമസിക്കണമെന്ന് അധികൃതര്‍ വ്യക്തമാക്കിയെങ്കിലും
ആചാരലംഘനമാകുമെന്ന് പറഞ്ഞ് ബന്ധുക്കള്‍ നിര്‍ദേശം അവഗണിച്ചതാണ് അപകടകാരണമായത്.

വിജയയുടെ ഒപ്പം കിടന്നുറങ്ങിയിരുന്ന അമ്മക്ക് പരിക്കേറ്റു. ഇവര്‍ പട്ടുകോട്ടയിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. സമുദായത്തിന്റെ ആചാരപ്രകാരം പതിനാറ് ദിവസമാണ് ആദ്യ ആര്‍ത്തവകാലത്ത്
ഇപ്രകാരം പെണ്‍കുട്ടികള്‍ മാറിത്താമസിക്കേണ്ടത്.

അനുബന്ധ വാര്‍ത്തകള്‍

ഭാവിയില്‍ നിങ്ങള്‍ക്ക് നടുവേദന വരാം; ഇതാണ് ശീലമെങ്കില്‍!

ടീമിന്റെ ഭാവിയ്ക്കായി യുവതാരങ്ങള്‍ വരട്ടെ, ഇംഗ്ലണ്ട് ഇതിഹാസ പേസര്‍ ജെയിംസ് ആന്‍ഡേഴ്‌സണ്‍ വിരമിക്കുന്നു!

ഹാര്‍ദ്ദിക്കിന്റെ ഈഗോ നിറഞ്ഞ ക്യാപ്റ്റന്‍സി സീനിയര്‍ താരങ്ങള്‍ക്ക് ദഹിക്കണമെന്നില്ല, മുംബൈ ഇന്ത്യന്‍സിലെ പ്രശ്‌നമെന്തെന്ന് പറഞ്ഞ് ഡിവില്ലിയേഴ്‌സ്

King Kohli: ഇങ്ങോട്ട് വാങ്ങിയിട്ടുണ്ടെങ്കിൽ അത് തിരിച്ച് കൊടുത്തിരിക്കും, അതാണ് കിംഗ് കോലിയുടെ ശീലം

ഗദ്ദർ 2വിനെ വെല്ലാൻ ബോർഡർ 2വുമായി സണ്ണി ഡിയോൾ, ഒപ്പം ആയുഷ്മാൻ ഖുറാനയും

പെൺകുട്ടിക്കു നേരെ ഉപദ്രവം: അദ്ധ്യാപകൻ അറസ്റ്റിൽ

കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ വിരല്‍ ശസ്ത്രക്രിയക്കെത്തിയ നാലുവയസുകാരിയുടെ നാവിന് ശസ്ത്രക്രിയ നടത്തി

വാഹനാപകടം : യുവാവിനു ദാരുണാന്ത്യം

പോക്സോ കേസ് പ്രതിക്ക് 13 വർഷം കഠിനതടവ്

മെയ് 30തോടുകൂടി കാലവര്‍ഷം കേരളത്തിലെത്തും; വരുന്ന ഏഴുദിവസവും ഇടിമിന്നലോടുകൂടിയ മഴ

അടുത്ത ലേഖനം
Show comments