Webdunia - Bharat's app for daily news and videos

Install App

ശശികല തൽക്കാലം വേണ്ട, പനീർസെൽവം തന്നെ തുടരട്ടെയെന്ന് ഗവർണർ; വാർത്ത നിഷേധിച്ച് രാജ്‌ഭവൻ

മുഖ്യമന്ത്രിയായി ശശികല വേണ്ടെന്ന് ഗവർണർ

Webdunia
ശനി, 11 ഫെബ്രുവരി 2017 (07:32 IST)
തമിഴ് രാഷ്ട്രീയം ട്വിസ്റ്റുകളുടെ കൂമ്പാരമായി മാറിയിരിക്കുന്ന സാഹചര്യത്തിൽ ഗവർണർ വിദ്യാസാഗർ റാവു കേന്ദ്രത്തിന് റിപ്പോർട്ട് നൽകിയെന്ന വാർത്ത നിഷേധിച്ച് രാജ്ഭവൻ. രാഷ്ട്രപതിക്കോ ആഭ്യന്തര മന്ത്രാലയത്തിനോ റിപ്പോർട്ട് സമർപ്പിച്ചിട്ടില്ല. ചില മാധ്യമങ്ങളിൽ പ്രചരിക്കുന്ന വാർത്തകൾ ശരിയല്ലെന്നും ഗവർണറുടെ പ്രിൻസിപ്പൽ സെക്രട്ടറി അറിയിച്ചു. 
 
ശശികലയെ ഇപ്പോള്‍ മുഖ്യമന്ത്രിയാക്കാനാവില്ലെന്ന് കാണിച്ച് ഗവര്‍ണര്‍ കേന്ദ്രത്തിന് വീണ്ടും റിപ്പോര്‍ട്ട് നൽകിയെന്നായിരുന്നു വാർത്ത. തമിഴ്‌നാട്ടില്‍ ഇപ്പോള്‍ അധികാരമാറ്റത്തിന്റെ ആവശ്യമുണ്ടെന്ന് തോന്നുന്നില്ലെന്നും റിപ്പോര്‍ട്ടിലുണ്ട്. പനീര്‍ശെല്‍വം മുഖ്യമന്ത്രിയായി തുടരട്ടെയെന്നും റിപ്പോര്‍ട്ടിലുള്ളത് പനീര്‍ശെല്‍വം ക്യാമ്പിന്റെ ആവേശം ഉയര്‍ത്തിയിട്ടുണ്ട്.
 
ഇപ്പോള്‍ എംഎല്‍എയല്ലാത്ത ഒരാള്‍ക്ക് മുഖ്യമന്ത്രിയാകാന്‍ യാതൊരു തടസ്സവും ഇല്ലെങ്കിലും ശശികലയെ പോലെ ഒരാളെ കേസ് നേരിടുന്നൊരാളെ മുഖ്യമന്ത്രിയാക്കാന്‍ ആവില്ലെന്നാണ് റിപ്പോര്‍ട്ടിലുള്ളത്. ശശികലയ്ക്കെതിരൊയ കേസിന്റെ തൽസ്ഥിതി അറിയിക്കണം. തമിഴ്നാട്ടിലെ സാഹചര്യം സങ്കീർണമെന്നും ഗവർണർ നൽകിയ റിപ്പോർട്ടിൽ പറയുന്നുവെന്നായിരുന്നു വാർത്തകൾ.

വായിക്കുക

കുറ്റസമ്മതത്തിൽ അത്ഭുതമില്ല, പാകിസ്ഥാൻ തെമ്മാടി രാജ്യമെന്ന് ഇന്ത്യ യുഎന്നിൽ

പഹല്‍ഗാം ഭീകരാക്രമണം: തൃശൂര്‍ പൂരത്തിനു കനത്ത സുരക്ഷ

കൊതുക് ശല്യം കൂടുന്നു; ആര്‍ക്കാണ് കൊതുകിന്റെ കടി കൂടുതല്‍ കിട്ടുന്നതെന്നറിയണം

SSLC Result: എസ്.എസ്.എല്‍.സി ഫലം മേയ് ഒന്‍പതിന്

സമ്പൂര്‍ണ സ്റ്റാമ്പിങ്ങിലേക്ക് മാറി കേരളം; മുദ്രപത്രങ്ങള്‍ ഇലക്ട്രോണിക് രൂപത്തില്‍ ലഭ്യമാകും

എല്ലാം കാണുക

ഏറ്റവും പുതിയത്

ഓപ്പറേഷന്‍ സിന്ദൂര്‍ ആസൂത്രണത്തിന് ഉപയോഗിച്ചത് പത്ത് ഉപഗ്രഹങ്ങള്‍; വാര്‍ത്താ കുറിപ്പ് പുറത്തിറക്കി കേന്ദ്രം

കോട്ടയത്ത് അച്ഛന്‍ റിവേഴ്‌സ് എടുത്ത വാഹനമിടിച്ച് കുഞ്ഞ് മരിച്ചു

കെട്ടിടങ്ങളും വീടുകളും വാടകയ്ക്ക് നല്‍കുമ്പോള്‍ ശ്രദ്ധിക്കുക; പുതിയ നിയമം അറിഞ്ഞിരിക്കണം

എസ്എസ്എല്‍സി സേ പരീക്ഷ ഈമാസം 28ന് ആരംഭിക്കും

പത്തുവയസുകാരിയെ ഭീക്ഷണിപ്പെടുത്തി പീഡിപ്പിച്ച പ്രതിയെ കോടതി വളപ്പിലിട്ട് തല്ലി മാതാവ്; പ്രതിക്ക് 64 വര്‍ഷം കഠിന തടവ്

അടുത്ത ലേഖനം
Show comments