Webdunia - Bharat's app for daily news and videos

Install App

വിധി കേട്ടതോടെ കൈകൂപ്പി പൊട്ടിക്കരഞ്ഞു, തറയിലിരുന്ന ഗുര്‍മീതിനെ ഉദ്യോഗസ്ഥര്‍ വലിച്ചിഴച്ചു - നിങ്ങള്‍ വിഐപി അല്ലെന്ന് ജഡ്‌ജി

വിധി കേട്ടതോടെ കൈകൂപ്പി പൊട്ടിക്കരഞ്ഞു, തറയിലിരുന്ന ഗുര്‍മീതിനെ പൊലീസുകാര്‍ വലിച്ചിഴച്ചു

Webdunia
തിങ്കള്‍, 28 ഓഗസ്റ്റ് 2017 (16:58 IST)
മാനഭംഗക്കേസിൽ ദേര സച്ചാ സൗദാ തലവൻ ഗുർമീത് റാം റഹീം സിംഗിന് പത്ത് വര്‍ഷം കഠിനതടവ് ശിക്ഷ വിധിച്ച ഹരിയാനയിലെ റോത്തക് സുനരിയ ജയിലില്‍ ഒരുക്കിയ പ്രത്യേക കോടതി മുറിക്കുള്ളില്‍ അരങ്ങേറിയത് നാടകീയ രംഗങ്ങള്‍.

സിബിഐ ജഡ്ജി ജഗ്ദീപ് സിംഗും രണ്ട് സഹായികളും മൂന്ന് പ്രതിഭാഗം അഭിഭാഷകരും രണ്ട് പ്രോസിക്യൂഷന്‍ അഭിഭാഷകരും പിന്നെ പ്രതിയായ ഗുര്‍മീതും അടക്കം ഒമ്പത് പേര്‍ മാത്രമായിരുന്നു വിധി പ്രസ്താവിക്കുമ്പോള്‍ താല്‍കാലിക കോടതിയിലുണ്ടായിരുന്നത്.

വിധി പറയാന്‍ പോകുകയാണെന്നും അവസാനമായി എന്തെങ്കിലും പറയാനുണ്ടോ എന്നും ജഡ്ജി ചോദിച്ചതിന് പിന്നാലെ  ഗുര്‍മീത് പൊട്ടിക്കരഞ്ഞു. തനിക്ക് മാപ്പു തരണമെന്ന് കൂപ്പുകൈകളോടെ ആള്‍ദൈവം ആ‍വശ്യപ്പെട്ടുവെങ്കിലും ജഡ്ജി ജഗ്ദീപ് സിംഗ് അവഗണിക്കുകയായിരുന്നു.

പത്ത് വര്‍ഷം കഠിനതടവ് ശിക്ഷ പറഞ്ഞതോടെ ഗുര്‍മീത് നിലവിളിയോടെ തറയിലിരുന്നു. കോടതിമുറിയിൽനിന്നും വീണ്ടും ജയിലിലേക്കു മാറ്റാന്‍ പൊലീസ് ശ്രമിച്ചെങ്കിലും ഇവിടെ നിന്നും പൊകില്ല എന്ന നിലപാടിലായിരുന്നു ഗുര്‍മീത്‍. ഇതിനിടെ  നിങ്ങള്‍ ഇവിടെ വിഐപി അല്ലെന്ന് ജഡ്‌ജി വ്യക്തമാക്കി.

ബഹളം വയ്‌ക്കരുതെന്നും ബലം പ്രയോഗിക്കാന്‍ മടിയില്ലെന്നും സുരക്ഷാ ഉദ്യോഗസ്ഥർ ഗുര്‍മീതിന് മുന്നറിയിപ്പു നൽകി. തുടര്‍ന്ന് തറയിലിരുന്ന ഗുർമീതിനെ സുരക്ഷാ ഉദ്യോഗസ്ഥര്‍ വലിച്ചഴച്ച് ജയിലിലെ പ്രത്യേക സെല്ലിലേക്ക് നീക്കുകയായിരുന്നു.

ജയിലിന് ചുറ്റുമായി അഞ്ച് സംരക്ഷണ വലയങ്ങളാണ് സുരക്ഷാ സേനകള്‍ ഒരുക്കിയിട്ടുള്ളത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ഇസ്രയേല്‍ ജയിലിലുള്ള മുഴുവന്‍ പാലസ്തീനികളെയും വിട്ടയച്ചാല്‍ കൈവശമുള്ള ബന്ദികളെയും വിട്ടയക്കാം: പുതിയ ഉപാധിയുമായി ഹമാസ്

ഷൈൻ ടോം ചാക്കോയുടെ മുറിയിലെത്തിയ യുവതികളുടെ മൊഴിയെടുത്തു

പാമ്പ് കടിയേറ്റ് മരിച്ചെന്ന് കള്ളക്കഥ; യുവാവിന്റെ കൊലപാതകത്തില്‍ ഭാര്യയും കാമുകനും കുടുങ്ങിയത് ഇങ്ങനെ

ജനിക്കുന്നവര്‍ മാത്രമല്ലല്ലോ മരിക്കുന്നവരും കുറവല്ലെ, പെന്‍ഷന്‍ കൊടുക്കാതിരിക്കാന്‍ പറ്റുമോ?, വിവാദമായി മന്ത്രി സജി ചെറിയാന്റെ പരാമര്‍ശം

'3500 ഓളം കുറ്റവാളികളിൽ നിന്നാണ് ആര്യനെ ഞാൻ രക്ഷപ്പെടുത്തിയത്': വെളിപ്പെടുത്തി നടന്‍ അജാസ് ഖാന്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

'ഹൈബ്രിഡ് വേണോ', ശ്രീനാഥ് ഭാസിയുടെ മറുപറി 'വെയിറ്റ്'; ഷൈനുമായുള്ള ചാറ്റ് ക്ലിയര്‍ ചെയ്ത നിലയില്‍

ഭീകരാക്രമണവുമായി ബന്ധമില്ല: ആദ്യ പ്രതികരണം നടത്തി പാക്കിസ്ഥാന്‍

PV Anvar: 'എല്ലാം കോണ്‍ഗ്രസ് പറയും പോലെ'; പത്തി താഴ്ത്തി അന്‍വര്‍

What is TRF: രാജ്യത്തെ ഞെട്ടിച്ച ഭീകരാക്രമണം, ആരാണ് പെഹൽഗാം ആക്രമണങ്ങൾക്ക് പിന്നിലുള്ള ടിആർഎഫ്

Pahalgam Attack: പഹല്‍ഗാം ഭീകരാക്രമണത്തിന്റെ സൂത്രധാരന്‍ കസൂരി, രണ്ട് മാസം മുന്‍പ് പാക്കിസ്ഥാനില്‍; സുരക്ഷാവീഴ്ചയും തിരിച്ചടിയായി

അടുത്ത ലേഖനം
Show comments