Webdunia - Bharat's app for daily news and videos

Install App

പട്ടേൽ പ്രതിമ ഇന്ന് ഉദ്ഘാടനം ചെയ്യും; പ്രധാനമന്ത്രിയെ സ്വാഗതം ചെയ്യില്ല, ചടങ്ങ് ബഹിഷ്കരിക്കുമെന്ന് ആദിവാസി നേതാക്കൾ

Webdunia
ബുധന്‍, 31 ഒക്‌ടോബര്‍ 2018 (08:09 IST)
ഉരുക്കുമനുഷ്യൻ സർദാർ വല്ലഭായ് പട്ടേലിന്റെ 182 മീറ്റർ പ്രതിമ– സ്റ്റാച്യൂ ഓഫ് യൂണിറ്റി– ഇന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്യും. അദ്ദേഹത്തിന്റെ ജന്മശതാബ്ദി ദിനത്തിൽ തന്നെയാണ് ഉദ്ഘാടനമെന്നതും ശ്രദ്ധേയമാണ്. 
 
അതേസമയം, ഉദ്ഘാടനച്ചടങ്ങ് ബഹിഷ്കരിക്കുമെന്നു പ്രദേശത്തെ ആദിവാസി നേതാക്കൾ അറിയിച്ചു. പ്രതിമ നിർമിച്ചതിലൂടെ വ്യാപകമായ പ്രകൃതിനശീകരണമുണ്ടായെന്നു ചൂണ്ടിക്കാട്ടിയാണിത്. സർദാർ സരോവർ ഡാം പരിസരത്തുള്ള 22 ഗ്രാമങ്ങളിലെ ഗ്രാമത്തലവന്മാർ ചടങ്ങ് ബഹിഷ്കരിക്കും. പ്രധാനമന്ത്രിയെ സ്വാഗതം ചെയ്യാൻ തങ്ങളില്ലെന്ന് ഇവർ നേരത്തെ അറിയിച്ചിരുന്നു.
 
ഗുജറാത്തിലെ നർമദ ജില്ലയിൽ സർദാർ സരോവർ അണക്കെട്ടിന് അഭിമുഖമായി നിർമിച്ച പട്ടേൽ പ്രതിമ ലോകത്തിലെ ഏറ്റവും ഉയരമുള്ള പ്രതിമയാണ്. പ്രതിമയ്ക്കു സമീപം നിർമിച്ച ‘ഐക്യത്തിന്റെ മതിലും’ പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും. 
 
സർദാർ പട്ടേൽ മ്യൂസിയം, കൺവൻഷൻ സെന്റർ, പൂക്കളുടെ താഴ്‍വര, വിനോദസഞ്ചാരികൾക്കായുള്ള ടെന്റ് സിറ്റി തുടങ്ങി ഒട്ടേറെ പദ്ധതികൾ ഉൾപ്പെട്ടതാണ് പ്രതിമാ സമുച്ചയം. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Coolie vs War 2 : വാർ 2 എല്ലാം തലൈവർക്ക് മുന്നിൽ ജുജുബി, ബുക്കിങ്ങിൽ കൂലി ഏറെ മുന്നിൽ

ഇത്തവണ ബിജെപി, പ്രിയങ്കാ ഗാന്ധിയെ കാണാനില്ല, വയനാട് ജില്ലാ പോലീസ് മേധാവിക്ക് പരാതി നൽകി

പാക്കിസ്ഥാനെ ആക്രമിച്ച വീഡിയോയുമായി ഇന്ത്യന്‍ വ്യോമസേന

പട്ടിണി മരണങ്ങൾ വ്യാജം, ഹമാസിൽ നിന്നും മോചനം വേണമെന്നാണ് പലസ്തീനികൾ പറയുന്നത്, ഹമാസ് കേന്ദ്രങ്ങളെല്ലാം നശിപ്പിക്കുമെന്ന് നെതന്യാഹു

ഫെയ്‌സ്ബുക്കില്‍ താന്‍ എഴുതിയത് കവിതയാണെന്ന് വിനായകന്‍; കേസെടുക്കാന്‍ വകുപ്പില്ലെന്ന് പോലീസ്

എല്ലാം കാണുക

ഏറ്റവും പുതിയത്

സ്വകാര്യ ബസ് സമരത്തെ പൊളിക്കാന്‍ 'കെ.എസ്.ആര്‍.ടി.സി'; താക്കീതുമായി മന്ത്രി

ഇന്ത്യയ്ക്കും പാകിസ്ഥാനും ഇടയിലുള്ള സംഭവവികാസങ്ങള്‍ ഓരോ ദിവസവും അമേരിക്ക നിരീക്ഷിക്കുന്നു: യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോ

Atham: അത്തം എന്ന് ? ഓണം അവധി അറിയാം

Rapper Vedan: റാപ്പര്‍ വേടനെതിരെ കൂടുതൽ പരാതി; ലൈംഗികാതിക്രമം നടത്തിയെന്ന് യുവതികളുടെ വെളിപ്പെടുത്തൽ

മസ്തിഷ്‌ക ജ്വരം ബാധിച്ച് കോഴിക്കോട് ഒന്‍പതുവയസുകാരി മരിച്ചു; ഈ വര്‍ഷം ജില്ലയിലെ നാലാമത്തെ കേസ്

അടുത്ത ലേഖനം
Show comments