നിർണായക വിവരങ്ങൾ ചോർന്നു: നാവികസേനയിൽ സാമൂഹികമാധ്യമങ്ങൾക്കും സ്മാർട്ട് ഫോണിനും നിരോധനം

അഭിറാം മനോഹർ
തിങ്കള്‍, 30 ഡിസം‌ബര്‍ 2019 (11:35 IST)
നാവികസേനയിലെ നിർണായക വിവരങ്ങൾ സാമൂഹികമാധ്യമങ്ങളിലൂടെ ചോർന്നുവെന്ന് കണ്ടെത്തിയതിനെ തുടർന്ന് നാവികസേനയിൽ സാമൂഹികമാധ്യമങ്ങൾക്ക് നിരോധനം ഏർപ്പെടുത്തി. ഫേസ്ബുക്ക്, വാട്സ് ആപ്പ്,ഇൻസ്റ്റഗ്രാം തുടങ്ങിയ സാമൂഹിക മാധ്യമങ്ങൾക്കാണ് നിരോധനം.
 
നാവികസേനയുമായി ബന്ധപ്പെട്ട നിർണായക വിവരങ്ങൾ പാകിസ്ഥാന് ചോർത്തി നൽകിയതുമായി ബന്ധപ്പെട്ട് കഴിഞ്ഞ 20ന് ഏഴ് നാവികസേന ഉദ്യോഗസ്ഥരുൾപ്പെട്ട സംഘത്തെ വിശാഖപട്ടണത്ത് വെച്ച് അറസ്റ്റ് ചെയ്തിരുന്നു. ഇതുമായി ബന്ധപ്പെട്ട് ഒരു ഹവാല ഇടപാടുകാരനും അറസ്റ്റിലായിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട ഇന്റലിജൻസ് അന്വേഷണം പുരോഗമിക്കുകയാണ്. വിശാഖപട്ടണത്ത് പിടിയിലായവർ സോഷ്യൽ മീഡിയ വഴിയാണ് വിവരങ്ങൾ നൽകിയതെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് നാവികസേനയുടെ പുതിയ നീക്കം.
 
നേവി ബേസുകൾ,കപ്പലുകൾ,ഡോക്യാഡ് തുടങ്ങിയ സ്ഥലങ്ങളിലെല്ലാം നിരോധനമേർപ്പെടുത്തിയതായി ഉത്തരവിൽ പറയുന്നു. ഹണിട്രാപ്പ് പോലെയുള്ള കുടുക്കുകളിൽ വീഴുന്ന സേനാംഗങ്ങളിൽ നിന്ന് ദേശസുരക്ഷയെ ബാധിക്കുന്ന വിവരങ്ങൾ ശത്രുരാജ്യത്തേക്ക് ചോരുന്നത് തടയുകയാണ് നിരോധനത്തിന്റെ ലക്ഷ്യം.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

സംസ്ഥാനത്ത് 28,300 മുന്‍ഗണന റേഷന്‍ കാര്‍ഡുകള്‍ വിതരണം ചെയ്തു

പ്രതിഷേധങ്ങൾക്കിടെ സംസ്ഥാനത്ത് തീവ്ര വോട്ടർപട്ടിക പരിഷ്കരണ നടപടികൾക്ക് ഇന്ന് തുടക്കം

LDF Government: ക്ഷേമ പെന്‍ഷന്‍ 2000 ആയി ഉയര്‍ത്തി, സ്ത്രീ സുരക്ഷ പെന്‍ഷന്‍ പ്രഖ്യാപിച്ചു

മുഖ്യമന്ത്രി സ്ഥാനത്തിന് അടിയുണ്ടാവാൻ പാടില്ല, കേരളത്തിലെ നേതാക്കൾക്ക് നിർദേശം നൽകി ഹൈക്കമാൻഡ്

ബംഗാൾ തീരത്ത് ഇന്ത്യയ്ക്ക് ഭീഷണി, പാകിസ്ഥാനുമായുള്ള സഹകരണം വർധിപ്പിച്ച് ബംഗ്ലാദേശ്

എല്ലാം കാണുക

ഏറ്റവും പുതിയത്

എസ്ഐക്കും പോലീസ് ഉദ്യോഗസ്ഥര്‍ക്കും നേരെ ആക്രമണം: സിപിഎമ്മുകാര്‍ക്കെതിരായ ക്രിമിനല്‍ കേസ് പിന്‍വലിക്കാന്‍ ആഭ്യന്തര വകുപ്പ് ഹര്‍ജി നല്‍കി

തദ്ദേശ തിരഞ്ഞെടുപ്പ്: ബാലറ്റ് പേപ്പര്‍ അച്ചടിച്ചു തുടങ്ങി

അഗ്നിവീർ: കരസേനയിലെ ഒഴിവുകൾ ഒരു ലക്ഷമാക്കി ഉയർത്തിയേക്കും

എസ്ഐആറിന് സ്റ്റേ ഇല്ല; കേരളത്തിന്റെ ഹര്‍ജിയില്‍ സുപ്രീം കോടതി ഡിസംബര്‍ 2 ന് വിധി പറയും

കൊല്ലത്ത് പരിശീലനത്തിനിടെ കണ്ണീര്‍വാതക ഷെല്‍ പൊട്ടിത്തെറിച്ചു; മൂന്ന് പോലീസുകാര്‍ക്ക് പരിക്ക്

അടുത്ത ലേഖനം
Show comments