Webdunia - Bharat's app for daily news and videos

Install App

ഇന്ത്യക്കാരനായ കാമുകനെ വിവാഹം കഴിക്കാന്‍ അമേരിക്കയില്‍ നിന്ന് മകള്‍ക്കൊപ്പം യുവതി സഞ്ചരിച്ചത് 8000കിലോമീറ്റര്‍; ഒടുവില്‍ സംഭവിച്ചത്

സിആര്‍ രവിചന്ദ്രന്‍
വെള്ളി, 10 മെയ് 2024 (11:39 IST)
ഇന്ത്യക്കാരനായ കാമുകനെ വിവാഹം കഴിക്കാന്‍ അമേരിക്കയില്‍ നിന്ന് മകള്‍ക്കൊപ്പം യുവതി സഞ്ചരിച്ചത് 8000കിലോമീറ്റര്‍. അമേരിക്കക്കാരിയായ നൈന കലാ പൗഡേല്‍ ആണ് തന്റെ കാമുകനെ തേടി ബീഹാറിലെ കിഷന്‍ ഗഞ്ചിലെത്തിയത്. തന്റെ 11വയസ് മാത്രം പ്രായമുള്ള മകള്‍ യൂനിസ് ബിസ്വക്കൊപ്പമാണ് യുവതി എത്തിയത്. ഫേസ്ബുക്കിലൂടെയാണ് നൈന നീമ തമങ് എന്ന യുവാവുമായി പരിചയത്തിലാകുന്നത്. രണ്ടുപേരും ഫേസ്ബുക്കിലൂടെ ചാറ്റ് ചെയ്ത് പ്രണയത്തിലാകുകയായിരുന്നു. 
 
മാര്‍ച്ച് 21നായിരുന്നു യുവതി ബീഹാറിലെത്തിയത്. ഏപ്രില്‍ 13ന് ഇരുവരും വിവാഹം ചെയ്തു.ഇതിന് ശേഷം അലപുര്‍ദൂര്‍ ജില്ലയില്‍ നിന്ന് നീമാ തമങ് 10000രൂപ കൊടുത്ത് യുവതിക്കും മകള്‍ക്കും വ്യാജ ആധാര്‍കാര്‍ഡ് നിര്‍മിച്ചു. ഏപ്രില്‍ 23ന് വ്യാജ ആധാര്‍ ഉപയോഗിച്ച് ഇവര്‍ നേപ്പാളില്‍ ഹണിമൂണിന് പോയി. മെയ് ഏഴിന് തിരിച്ച് വരുമ്പോള്‍ അതിര്‍ത്തിയില്‍ വച്ച് മൂന്നുപേരെയും പൊലീസ് പിടികൂടി. യുവതിക്ക് 40വയസും യുവാവിന് 33മായിരുന്നു പ്രായം. യുവാവിനെയും യുവതിയേയും പൊലീസ് അഞ്ചുദിവസത്തേക്ക് റിമാന്‍ഡ് ചെയ്ത് കോടതിയില്‍ ഹാജരാക്കി. മകളുടെ വിസ കാലാവധി കഴിഞ്ഞതിനാല്‍ പൊലീസ് തുടര്‍ നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്.  

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

കുറ്റസമ്മതത്തിൽ അത്ഭുതമില്ല, പാകിസ്ഥാൻ തെമ്മാടി രാജ്യമെന്ന് ഇന്ത്യ യുഎന്നിൽ

പഹല്‍ഗാം ഭീകരാക്രമണം: തൃശൂര്‍ പൂരത്തിനു കനത്ത സുരക്ഷ

കൊതുക് ശല്യം കൂടുന്നു; ആര്‍ക്കാണ് കൊതുകിന്റെ കടി കൂടുതല്‍ കിട്ടുന്നതെന്നറിയണം

SSLC Result: എസ്.എസ്.എല്‍.സി ഫലം മേയ് ഒന്‍പതിന്

സമ്പൂര്‍ണ സ്റ്റാമ്പിങ്ങിലേക്ക് മാറി കേരളം; മുദ്രപത്രങ്ങള്‍ ഇലക്ട്രോണിക് രൂപത്തില്‍ ലഭ്യമാകും

എല്ലാം കാണുക

ഏറ്റവും പുതിയത്

കോഴിക്കോട് മെഡിക്കൽ കോളേജിലെ തീപ്പിടിത്തം; പോസ്റ്റ്‌മോർട്ടം നടപടികളിൽ തീരുമാനമെടുക്കും

Kozhikode Medical College Fire: പൊട്ടിത്തെറി ശബ്ദം, പിന്നാലെ പുക ഉയര്‍ന്നു; നടുക്കി കോഴിക്കോട് മെഡിക്കല്‍ കോളേജ് അപകടം

തട്ടിപ്പുകാരില്‍ നിന്നും നിങ്ങളുടെ ബാങ്ക് അക്കൗണ്ടിനെ സംരക്ഷിക്കാന്‍ ഈ അഞ്ചു കാര്യങ്ങള്‍ ചെയ്യണം

ഡല്‍ഹിയില്‍ കനത്ത മഴ: 200 ഓളം വിമാനങ്ങള്‍ വൈകി, കുട്ടികള്‍ ഉള്‍പ്പെടെ നാലുപേര്‍ മരിച്ചു

തൃശൂര്‍ നഗരത്തിലെ പ്രമുഖ ഹോട്ടലുകളില്‍ നിന്ന് പഴകിയ ഭക്ഷണം പിടിച്ചു

അടുത്ത ലേഖനം
Show comments