Webdunia - Bharat's app for daily news and videos

Install App

മകളെ കൊന്ന കേസില്‍ കുറ്റപത്രം കിട്ടി; ഇന്ദ്രാണിക്ക് ഇനി പീറ്ററില്‍ നിന്ന് വിവാഹമോചനം വേണം

പീറ്ററില്‍ നിന്ന് വിവാഹമോചനം വേണമെന്ന് ഇന്ദ്രാണി മുഖര്‍ജി

Webdunia
ചൊവ്വ, 17 ജനുവരി 2017 (18:04 IST)
മകളെ കൊന്ന കേസില്‍ കുറ്റപത്രം കിട്ടിയ ഇന്ദ്രാണി മുഖര്‍ജി വിവാഹമോചനത്തിന്. പ്രത്യേക സി ബി ഐ കോടതിയിലാണ് ഭര്‍ത്താവ് പീറ്റര്‍ മുഖര്‍ജിയില്‍ നിന്ന് ഇന്ദ്രാണി വിവാഹമോചനം ആവശ്യപ്പെട്ടത്. ഇന്ദ്രാണിക്കൊപ്പം തന്നെ കേസില്‍ കുറ്റവാളിയാണ് ഇപ്പോഴത്തെ ഭര്‍ത്താവായ പീറ്റര്‍ മുഖര്‍ജിയും.
 
ഇത് അവരുടെ വ്യക്തിപരമായ കാര്യമാണെന്നും അതിനാല്‍ കോടതിയുടെ അനുമതി ആവശ്യമില്ലെന്ന് അവരെ അറിയിച്ചതായും സ്പെഷ്യല്‍ ജഡ്‌ജ് എച്ച് എസ് മഹാജന്‍ പറഞ്ഞു. അതേസമയം, ഇന്ദ്രാണി വിവാഹമോചനം ആവശ്യപ്പെടുന്ന സമയത്ത് പീറ്റര്‍ മുഖര്‍ജി കോടതിയില്‍ ഉണ്ടായിരുന്നില്ല. ഇന്ദ്രാണി ഇക്കാര്യം കോടതിക്കു മുമ്പില്‍ അവതരിപ്പിക്കുന്നതിനു തൊട്ടു മുമ്പാണ് പീറ്ററിനെ കോടതിയില്‍ നിന്ന് ജയിലിലേക്ക് കൊണ്ടുപോയത്.
 
ഷീന ബോറ കൊലക്കേസില്‍ ഇന്ദ്രാണി മുഖര്‍ജിയും ഭര്‍ത്താവ് പീറ്റര്‍ മുഖര്‍ജിയും മുന്‍ ഭര്‍ത്താവ് സഞ്ജീവ് ഖന്നയും കുറ്റക്കാരാണെന്ന് വ്യക്തമാക്കി കുറ്റപത്രം സമര്‍പ്പിച്ചിരുന്നു. ഇതിനു പിന്നാലെയാണ് വിവാഹമോചനം ആവശ്യപ്പെട്ട് ഇന്ദ്രാണി രംഗത്തെത്തിയത്.

വായിക്കുക

കാനറാ ബാങ്കിന്റെ വായ്പകള്‍ക്ക് ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതി

മെഡലുറപ്പിക്കാമോ?, വനിതാ ചെസ് ലോകകപ്പ് സെമിയിലെത്തി കൊനേരു ഹംപി, ഇന്ത്യയ്ക്ക് ഇരട്ട മെഡൽ പ്രതീക്ഷ

ഒരു ഇരുന്നൂറ് തവണയെങ്കിലും ഞാന്‍ മാപ്പ് പറഞ്ഞിട്ടുണ്ട്, അച്ഛനെ തല്ലിയ ആളല്ലെ എന്ന് ശ്രീശാന്തിന്റെ മകള്‍ ചോദിച്ചപ്പോള്‍ തകര്‍ന്നു പോയി: ഹര്‍ഭജന്‍ സിംഗ്

ക്രിക്കറ്റിലേക്ക് രാഷ്ട്രീയം കൊണ്ടുവരരുത്, ലെജൻഡ്സ് ലീഗിലെ ഇന്ത്യ- പാക് പോരാട്ടം ഉപേക്ഷിച്ചതിൽ പ്രതികരണവുമായി അഫ്രീദി

Pak vs Ban: ബംഗ്ലാദേശിനെതിരെ മുട്ടിനിൽക്കാൻ പോലും കെൽപ്പില്ല, നാണം കെട്ട് പാകിസ്ഥാൻ, ചരിത്രത്തിൽ ഇങ്ങനൊരു തോൽവി ഇതാദ്യം

എല്ലാം കാണുക

ഏറ്റവും പുതിയത്

വിസ നിയമം ലംഘിച്ചു, യുഎഇയിൽ 32,000 പ്രവാസികൾ പിടിയിൽ

ഇനി സ്ക്രോൾ ചെയ്യാൻ പോലും ബുദ്ധിമുട്ടേണ്ട, ഓട്ടോമാറ്റിക് സ്കോളിങ് ഓപ്ഷൻ അവതരിപ്പിച്ച് ഇൻസ്റ്റഗ്രാം

Karkadaka Vavubali: കർക്കിടക വാവുബലി, ഒരുക്കങ്ങൾ വിലയിരുത്തി കളക്ടർ

Kerala Rain: മുന്നറിയിപ്പിൽ മാറ്റം, ഞായറാഴ്ച വരെ സംസ്ഥാനത്ത് അതിശക്തമായ മഴ

18നും 31നും ഇടയിൽ പ്രായമായ സ്ത്രീകളെ ജോലി വാഗ്ദാനം ചെയ്ത് ബിഹാറിലേക്ക് കടത്താൻ ശ്രമം, രക്ഷപ്പെടുത്തിയത് റെയിൽവേ ജീവനക്കാർ

അടുത്ത ലേഖനം
Show comments