Webdunia - Bharat's app for daily news and videos

Install App

ധോണിക്ക് ഭീഷണി ?; ഐഎസ് അനുകൂല ചുവരെഴുത്തില്‍ താരത്തിന്റെ പേരും - അന്വേഷണം ആരംഭിച്ച് പൊലീസ്

ധോണിക്ക് ഭീഷണി ?  ഐഎസ് അനുകൂല ചുവരെഴുത്തില്‍ താരത്തിന്റെ പേരും - അന്വേഷണം ആരംഭിച്ച് പൊലീസ്
Webdunia
ചൊവ്വ, 4 ജൂണ്‍ 2019 (19:48 IST)
മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീം നായകന്‍ മഹേന്ദ്ര സിംഗ് ധോണിയുടേയും ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്റെയും പേരുകള്‍ ചേര്‍ത്ത് ഇസ്ലാമിക് സ്റ്റേറ്റ് (ഐഎസ്) അനുകൂല ചുവരെഴുത്ത്. നവി മുംബൈയിലെ ഖോപ്തെ പാലത്തിന്റെ തൂണിലാണ് ചുവരെഴുത്തുകള്‍. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.

ഇസ്‌ലാമിക് സ്‌റ്റേറ്റ് തലവന്‍ അബുബക്കർ അൽ ബാഗ്ദാദിയുടെ പേരും ചുവരെഴുത്തിലുണ്ട്. ഹിന്ദിയിലാണ് എഴുത്ത്. സ്ഥലത്തെ സി സി ടി വി കാമറകള്‍ പരിശോധിച്ച പൊലീസ് വിശദമായ അന്വേഷണത്തിന് ഉത്തരവിട്ടു. ക്രൈം ബ്രാഞ്ചിനാണ് അന്വേഷണ ചുമതല.

വരെഴുത്തുകൾ കണ്ടെത്തിയ പാലത്തിന് സമീപത്തായി ഒഎൻജിസി, ആയുധ സംഭരണ ശാല, വൈദ്യുതി സ്റ്റേഷൻ, ജവഹർലാൽ നെഹ്റു പോർട്ട് സ്റ്റേഷൻ എന്നിവള്ളതാണ് പൊലീസിനെ ആശങ്കപ്പെടുത്തുന്നത്.

പാലത്തിന് താഴെ യുവാക്കള്‍ പതിവായി എത്തുകയും മദ്യപിക്കുകയും ചെയ്യാറുണ്ടെന്ന് കണ്ടെത്തി. ഇവിടെ നിന്നും  ചുവരെഴുത്തുകൾ ഉള്‍പ്പെടെയുള്ള പരമാവധി തെളിവുകളും ചിത്രങ്ങളും അന്വേഷണ സംഘം ശേഖരിച്ചു. ഇത് സംബന്ധിച്ച കൂടുതല്‍ തെളിവുകള്‍ പുറത്തുവിടാന്‍ അധികൃതര്‍ തയ്യാറായിട്ടില്ല.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ജനിക്കുന്നവര്‍ മാത്രമല്ലല്ലോ മരിക്കുന്നവരും കുറവല്ലെ, പെന്‍ഷന്‍ കൊടുക്കാതിരിക്കാന്‍ പറ്റുമോ?, വിവാദമായി മന്ത്രി സജി ചെറിയാന്റെ പരാമര്‍ശം

'3500 ഓളം കുറ്റവാളികളിൽ നിന്നാണ് ആര്യനെ ഞാൻ രക്ഷപ്പെടുത്തിയത്': വെളിപ്പെടുത്തി നടന്‍ അജാസ് ഖാന്‍

കാലാവസ്ഥയിൽ മാറ്റം; ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത, രണ്ട് ജില്ലകളിൽ യെല്ലോ അലർട്ട്

പ്രായമായ സ്ത്രീകളെ വരെ ബെഡ്‌റൂമിൽ കയറ്റി വാതിലടക്കും, ചോദിച്ചാൽ അമ്മയെ പോലെ എന്ന് പറയും: ബാലയ്‌ക്കെതിരെ എലിസബത്ത് ഉദയൻ

കരളില്‍ നീര്‍ക്കെട്ടുണ്ടാക്കുന്ന എബിസി ജ്യൂസ്; അമിതമായി കുടിക്കരുത്

എല്ലാം കാണുക

ഏറ്റവും പുതിയത്

പോക്സോ : കരാട്ടേ ട്രെയിനർക്ക് 23 വർഷം കഠിന തടവ്

കള്ളപ്പണം: ഓട്ടോയിൽ കടത്തിയ 2 കോടിയിലേറെ തുക പിടിച്ചെടുത്തു

മ്യാന്‍മറിലുണ്ടായ ഭൂകമ്പം: ദുരന്ത ഭൂമിയില്‍ ആശുപത്രി സ്ഥാപിക്കാന്‍ ഇന്ത്യന്‍ സൈന്യം

കേരളത്തെ അപകീര്‍ത്തിപ്പെടുത്തുന്ന കേരള സ്റ്റോറിക്ക് ഇല്ലാത്ത സെന്‍സര്‍ ബോര്‍ഡ് കട്ട് എമ്പൂരാന് എന്തിനെന്ന് വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവന്‍കുട്ടി

ഐബി ഉദ്യോഗസ്ഥ മേഘ മരണപ്പെടുമ്പോള്‍ അക്കൗണ്ടില്‍ ഉണ്ടായിരുന്നത് 80 രൂപ മാത്രം; സഹപ്രവര്‍ത്തകന്‍ ചൂഷണം ചെയ്‌തെന്ന് പിതാവ്

അടുത്ത ലേഖനം
Show comments