Webdunia - Bharat's app for daily news and videos

Install App

ഐഎസില്‍ ചേര്‍ന്ന മലയാളി യുവതികള്‍ ഇന്ത്യയിലേക്ക് എത്തില്ല; തിരിച്ചടിയായി കേന്ദ്ര നിലപാട്

Webdunia
ശനി, 12 ജൂണ്‍ 2021 (16:14 IST)
ഐഎസില്‍ (ഇസ്ലാമിക് സ്റ്റേറ്റ്) ചേര്‍ന്ന മലയാളി വനിതകളെ തിരിച്ച് ഇന്ത്യയിലെത്തിക്കാന്‍ കേന്ദ്രം ഇടപെടില്ല. ആഗോള ഭീകരതയ്ക്കായി പോയവരെ തിരികെ പ്രവേശിപ്പിക്കാനാകില്ലെന്നാണ് കേന്ദ്രത്തിന്റെ നിലപാട്. 
 
സോണിയ സെബാസ്റ്റ്യന്‍, മെറിന്‍ ജേക്കബ്, നിമിഷ ഫാത്തിമ, റഫീല എന്നിവരാണ് അഫ്ഗാന്‍ ജയിലില്‍ കഴിയുന്ന മലയാളി വനിതകള്‍. ഇവരുടെ ഭര്‍ത്താക്കന്‍മാര്‍ വിവിധ ഏറ്റുമുട്ടലുകളില്‍ കൊല്ലപ്പെട്ടിരുന്നു. തുടര്‍ന്ന് 2019 അവസാനം കുട്ടികള്‍ക്കൊപ്പം അഫ്ഗാന്‍ സുരക്ഷ ഏജന്‍സികള്‍ക്ക് മുന്‍പാകെ കീഴടങ്ങുകയായിരുന്നു. 13 രാജ്യങ്ങളില്‍ നിന്നായി 408 ഐഎസ് അംഗങ്ങളാണ് അഫ്ഗാന്‍ ജയിലില്‍ ഉള്ളത്. ഇവരെ തിരികെ അയക്കുന്നതിന് ഈ രാജ്യങ്ങളുമായി അഫ്ഗാന്‍ അധികൃതര്‍ ചര്‍ച്ച നടത്തിയിരുന്നു. ഐഎസില്‍ ചേര്‍ന്ന മലയാളികളെ ഇന്ത്യയിലേക്ക് തിരിച്ചെത്തിക്കാന്‍ തയ്യാറല്ലെന്ന് കേന്ദ്ര ഏജന്‍സി നിലപാടെടുത്തതായാണ് സൂചന. നാല് പേരെയും വിചാരണയ്ക്ക് വിധേയരാക്കാന്‍ അഫ്ഗാന്‍ സര്‍ക്കാരിനോട് ഇന്ത്യ ആവശ്യപ്പെടുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.  
 

അനുബന്ധ വാര്‍ത്തകള്‍

ഇന്ത്യൻ 2 മാത്രമല്ല, ഇന്ത്യൻ 3യുടെയും ചിത്രീകരണം കഴിഞ്ഞു, കൽകിയിൽ അതിഥി വേഷം: കമൽഹാസൻ

ഹാര്‍ദ്ദിക്കല്ല മക്കളെ, ഗുജറാത്തിന്റെ വിജയങ്ങള്‍ക്ക് പിന്നിലെ ബുദ്ധികേന്ദ്രം നെഹ്‌റ: മുംബൈയുടെ പരാജയത്തില്‍ നെഹ്‌റയെ ആഘോഷിച്ച് നെറ്റിസണ്‍സ്

കാമുകന്‍ സിനിമയില്‍ നിന്ന്, പറയാതെ പറഞ്ഞ് ശ്രദ്ധ കപൂര്‍, ആള് ആരാണെന്നോ..

കരളിലെ കൊഴുപ്പു കുറയ്ക്കാന്‍ വ്യായാമം എത്ര സമയം ചെയ്യണം

ശിവരാത്രിയുടെ ഐതീഹ്യങ്ങൾ അറിയാമോ?

SSLC 2024 Result Live Updates: എസ്.എസ്.എല്‍.സി പരീക്ഷാഫലം വേഗത്തില്‍ അറിയാന്‍ ഈ ആപ്പ് ഉപയോഗിക്കൂ

നാളെ മൂന്നുമണിക്ക് എസ്എസ്എല്‍സി ഫലം, ഹയര്‍സെക്കന്ററി ഫലം മറ്റന്നാള്‍ പ്രഖ്യാപിക്കും

Summer Rain:വേനൽമഴ എല്ലാ ജില്ലകളിലേക്കും, സംസ്ഥാനത്ത് 5 ദിവസം ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത

തുടര്‍ച്ചയായി അഞ്ചാംതവണയും റഷ്യന്‍ പ്രസിഡന്റായി സത്യപ്രതിജ്ഞ ചെയ്ത് വ്‌ളാദിമിര്‍ പുടിന്‍; ചടങ്ങില്‍ നിന്ന് വിട്ടുനിന്ന് പാശ്ചാത്യരാജ്യങ്ങള്‍

സംസ്ഥാനത്ത് രണ്ട് ജില്ലകളില്‍ വെസ്റ്റ് നൈല്‍ പനി; ശ്രദ്ധിച്ചില്ലെങ്കില്‍ മരണത്തിനും സാധ്യത, അറിയേണ്ടതെല്ലാം

അടുത്ത ലേഖനം
Show comments