Webdunia - Bharat's app for daily news and videos

Install App

ഐഎസില്‍ ചേര്‍ന്ന മലയാളി യുവതികള്‍ ഇന്ത്യയിലേക്ക് എത്തില്ല; തിരിച്ചടിയായി കേന്ദ്ര നിലപാട്

Webdunia
ശനി, 12 ജൂണ്‍ 2021 (16:14 IST)
ഐഎസില്‍ (ഇസ്ലാമിക് സ്റ്റേറ്റ്) ചേര്‍ന്ന മലയാളി വനിതകളെ തിരിച്ച് ഇന്ത്യയിലെത്തിക്കാന്‍ കേന്ദ്രം ഇടപെടില്ല. ആഗോള ഭീകരതയ്ക്കായി പോയവരെ തിരികെ പ്രവേശിപ്പിക്കാനാകില്ലെന്നാണ് കേന്ദ്രത്തിന്റെ നിലപാട്. 
 
സോണിയ സെബാസ്റ്റ്യന്‍, മെറിന്‍ ജേക്കബ്, നിമിഷ ഫാത്തിമ, റഫീല എന്നിവരാണ് അഫ്ഗാന്‍ ജയിലില്‍ കഴിയുന്ന മലയാളി വനിതകള്‍. ഇവരുടെ ഭര്‍ത്താക്കന്‍മാര്‍ വിവിധ ഏറ്റുമുട്ടലുകളില്‍ കൊല്ലപ്പെട്ടിരുന്നു. തുടര്‍ന്ന് 2019 അവസാനം കുട്ടികള്‍ക്കൊപ്പം അഫ്ഗാന്‍ സുരക്ഷ ഏജന്‍സികള്‍ക്ക് മുന്‍പാകെ കീഴടങ്ങുകയായിരുന്നു. 13 രാജ്യങ്ങളില്‍ നിന്നായി 408 ഐഎസ് അംഗങ്ങളാണ് അഫ്ഗാന്‍ ജയിലില്‍ ഉള്ളത്. ഇവരെ തിരികെ അയക്കുന്നതിന് ഈ രാജ്യങ്ങളുമായി അഫ്ഗാന്‍ അധികൃതര്‍ ചര്‍ച്ച നടത്തിയിരുന്നു. ഐഎസില്‍ ചേര്‍ന്ന മലയാളികളെ ഇന്ത്യയിലേക്ക് തിരിച്ചെത്തിക്കാന്‍ തയ്യാറല്ലെന്ന് കേന്ദ്ര ഏജന്‍സി നിലപാടെടുത്തതായാണ് സൂചന. നാല് പേരെയും വിചാരണയ്ക്ക് വിധേയരാക്കാന്‍ അഫ്ഗാന്‍ സര്‍ക്കാരിനോട് ഇന്ത്യ ആവശ്യപ്പെടുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.  
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ധൂർത്തടിക്കാനും മത്സരിക്കാനും നിന്നില്ല, ലളിതമായ ചടങ്ങിൽ വിവാഹിതനായി അദാനിയുടെ മകൻ ജീത്, 10,000 കോടി സാമൂഹ്യസേവനത്തിന്

'100 കോടി നേടിയ സിനിമയില്ല, എല്ലാം വീരവാദം മാത്രം! സത്യം പറയാന്‍ നിര്‍മാതാക്കള്‍ക്ക് പേടി': 100 കോടി ക്ലബ്ബും പോസ്റ്ററും എല്ലാം വെറുതെയെന്ന് സുരേഷ് കുമാർ

ലൈംഗിക ന്യൂനപക്ഷങ്ങളെ അവഹേളിക്കുന്നു; വിനീത് ശ്രീനിവാസന്റെ 'ഒരു ജാതി ജാതകം' സിനിമയ്‌ക്കെതിരായ ഹര്‍ജി ഹൈക്കോടതി സ്വീകരിച്ചു

ഗ്രീഷ്മയെ ഒക്കെ സ്‌പോട്ടിൽ കൊല്ലണം, ജയിലിൽ ഇട്ട് വലുതാക്കി തടി വയ്പ്പിച്ചിട്ട് കാര്യമില്ല: പ്രിയങ്ക

അപ്പോൾ ഒന്നുറപ്പിക്കാം, എമ്പുരാനിൽ അബ്രാം ഖുറേഷി മാത്രമല്ല, സ്റ്റീഫനുമുണ്ട്! എമ്പുരാൻ ക്യാരക്ടർ പോസ്റ്റർ

എല്ലാം കാണുക

ഏറ്റവും പുതിയത്

ലാഭം കുറഞ്ഞു, ഡിഎച്ച്എൽ ഈ വർഷം 8000 ജീവനക്കാരെ പിരിച്ചുവിടുന്നു

നിങ്ങളുടെ സുഹൃത്തിനെ വിളിച്ചു, പക്ഷേ ലൈനില്‍ മറ്റാരുടെയോ ശബ്ദം കേട്ടോ? പുതിയ സൈബര്‍ തട്ടിപ്പ് ഇങ്ങനെ

ചോദ്യപേപ്പർ ചോർച്ച: എം എസ് സൊല്യൂഷൻസ് സിഇഒ മുഹമ്മദ് ഷുഹൈബ് കീഴടങ്ങി

പിആര്‍ വര്‍ക്ക് കൊണ്ട് വീണ്ടും അധികാരത്തില്‍ വരാമെന്ന് പിണറായി കരുതേണ്ട: കെ മരളീധരന്‍

ഒരുമിച്ച് കുറേക്കാലം ജീവിച്ച ശേഷം പങ്കാളിക്കെതിരെ ബലാത്സംഗ പരാതി നല്‍കാന്‍ സാധിക്കില്ല: സുപ്രീംകോടതി

അടുത്ത ലേഖനം
Show comments