Webdunia - Bharat's app for daily news and videos

Install App

മറീനയിലേക്ക് തമിഴകം ഒഴുകുന്നു; അമ്മയുടെ മണ്ണില്‍ അലമുറിയിട്ടും, നെഞ്ചത്തടിച്ചും ആയിരങ്ങള്‍ - വീഡിയോ കാണാം

അമ്മയോട് ആകുലതകള്‍ പറയാന്‍ മറീനയിലേക്ക് അലമുറിയിട്ടും, നെഞ്ചത്തടിച്ചും ആയിരങ്ങള്‍

Webdunia
ബുധന്‍, 7 ഡിസം‌ബര്‍ 2016 (13:52 IST)
തമിഴ്‌മക്കളെ കണ്ണീരിലാഴ്‌ത്തി യാത്രയായ ജെ ജയലളിതയുടെ വിയോഗത്തില്‍ തമിഴ്‌നാട് തേങ്ങുന്നു. ചെന്നൈ മറീന ബീച്ചിലെ എംജിആറിന്റെയും അണ്ണാ ദുരൈയുടെയും സ്‌മൃതിമണ്ഡപത്തോട് ചേര്‍ന്നാണ് ജയലളിതയ്‌ക്ക് അന്ത്യവിശ്രമമൊരുക്കിയത്.

സംസ്‌കാരത്തിന് ശേഷം ജനങ്ങള്‍ക്ക് സന്ദര്‍ശനം അനുവദിച്ചതിന് പിന്നാലെ ആയിരങ്ങളാണ് ജയലളിതയെ സംസ്‌കരിച്ച ഇടം സന്ദര്‍ശിക്കാനെത്തിയത്. അമ്മയെ നഷ്ടപ്പെട്ട അനുയായികളുടെ വൈകാരിക പ്രതികരണള്‍ രാത്രി വൈകിയും കാണാമായിരുന്നു. ചിലര്‍ മുദ്രാവാക്യം വിളിച്ചപ്പോള്‍ സ്‌ത്രീകള്‍ പൊട്ടിക്കരയുകയും അമ്മയുടെ വേര്‍പാടില്‍ തങ്ങളുടെ ആകുലതകള്‍ വിളിച്ചു പറയുകയും ചെയ്‌തു.

അലമുറിയിട്ടും, നെഞ്ചത്തടിച്ചും നൂറ് കണിക്കിന് സ്‌ത്രീകളാണ് അണ്ണാ സ്‌ക്വയറിലെ ജയലളിതയുടെ കുടീരത്തിലേക്ക് എത്തിയത്. പലരെയും പൊലീസ് ഉദ്യോഗസ്ഥര്‍ നിയന്ത്രിക്കുകയും ചെയ്‌തു. പൂക്കളും ബൊക്കകളുമായിട്ടാണ് മിക്കവരും എത്തിയത്.

തമിഴ് ജനത നെഞ്ചോടു ചേർത്ത ‘അമ്മ’യുടെ വിലാപയാത്ര അതിവൈകാരികമായിരുന്നു. പതിനായിരക്കണക്കിനാളുകളാണ് കണ്ണീരണിഞ്ഞ് വിലാപയാത്രയില്‍ പങ്കെടുത്തത്. രാജാജി ഹാള്‍ മുതല്‍ മറീനവരെ മൃതദേഹം വിലാപ യാത്രയായിട്ടാണ് കൊണ്ടു പോയത്. ഒരു കിലോമീറ്റർ ദൂരം ഒരു മണിക്കൂറോളമെടുത്താണ് അണ്ണാ സ്ക്വയറിൽ എത്തിയത്. വിലാപയാത്രയ്‌ക്ക് സുരക്ഷയൊരുക്കാന്‍ പൊലീസിനൊപ്പം കേന്ദ്രസേനയും രംഗത്തുണ്ടായിരുന്നു.

വായിക്കുക

നിമിഷ പ്രിയയുടെ വധശിക്ഷ നടപ്പായാല്‍ സങ്കടകരമെന്ന് സുപ്രീംകോടതി; കൂടുതലൊന്നും ചെയ്യാനില്ലെന്ന് കേന്ദ്രം

Nimisha Priya death sentence: നിമിഷപ്രിയയുടെ മോചനത്തിനായി ഇടപെട്ട് കാന്തപുരം, യമൻ ഭരണകൂടവുമായി ചർച്ച നടത്തിയതായി റിപ്പോർട്ട്

കല്യാണപ്പിറ്റേന്ന് ഞാൻ ചോദിച്ചു, 'ഇനി അഭിനയിക്കുമോ?': ഒരു ചിരിയായിരുന്നു മഞ്ജുവിന്റെ മറുപടി: മേക്കപ്പ് ആർട്ടിസ്റ്റ് പറയുന്നു

മഹാരാഷ്ട്രയിലെ ഒരു ഗ്രാമത്തില്‍ 14000ല്‍ അധികം സ്ത്രീകള്‍ക്ക് കാന്‍സര്‍ ലക്ഷണങ്ങള്‍

നാലു മാസത്തിനുള്ളിൽ തെരുവ് നായ്ക്കളുടെ കടിയേറ്റത് 1,31,244 പേർക്ക്

എല്ലാം കാണുക

ഏറ്റവും പുതിയത്

Nimisha Priya death sentence: സാഹചര്യം കൊണ്ട് കുറ്റവാളിയായി,നിമിഷപ്രിയയുടെ മരണശിക്ഷ 16ന്,മോചനത്തിനായുള്ള ശ്രമത്തിൽ ഇന്ത്യ

നിമിഷ പ്രിയയുടെ വധശിക്ഷ നടപ്പായാല്‍ സങ്കടകരമെന്ന് സുപ്രീംകോടതി; കൂടുതലൊന്നും ചെയ്യാനില്ലെന്ന് കേന്ദ്രം

വിദ്യാലയങ്ങള്‍ മതേതരമായിരിക്കണം; പ്രാര്‍ത്ഥനകള്‍ അടക്കം പരിഷ്‌കരിക്കും, ചരിത്ര നീക്കവുമായി സര്‍ക്കാര്‍

നിപ: തൃശൂരിലും ആരോഗ്യവകുപ്പ് ജാഗ്രതാ നിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചു

Nimisha Priya death sentence: നിമിഷപ്രിയയുടെ മോചനത്തിനായി ഇടപെട്ട് കാന്തപുരം, യമൻ ഭരണകൂടവുമായി ചർച്ച നടത്തിയതായി റിപ്പോർട്ട്

അടുത്ത ലേഖനം
Show comments