Webdunia - Bharat's app for daily news and videos

Install App

തമിഴ്‌നാട് സര്‍ക്കാര്‍ പറയുന്നു ജയലളിത മരിച്ചിട്ടില്ല; അതെ, അമ്മ ഇപ്പോഴും ഇവിടെയുണ്ട്

ജയലളിത മരിച്ചോ ഇല്ലയോ ?; ഈ സൈറ്റുകള്‍ പറയുന്നു മരിച്ചിട്ടില്ലെന്ന്

Webdunia
ചൊവ്വ, 13 ഡിസം‌ബര്‍ 2016 (18:58 IST)
തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രി ജെ ജയലളിതയുടെ വിയോഗത്തില്‍ നിന്നും ദിവസങ്ങള്‍ കഴിഞ്ഞിട്ടും തമിഴകം മുക്‍തി നേടിയിട്ടില്ല. ജയയെ അടക്കം ചെയ്‌ത മറീന ബീച്ചിലേക്ക് ആയിരങ്ങളുടെ ഒഴുക്ക് തുടരുകയാണ്. അമ്മയുടെ വേര്‍പാട് ഉള്‍കൊള്ളാന്‍ ഇതുവരെ സര്‍ക്കാരിനും സാധിച്ചിട്ടില്ല.



തമിഴ്‌നാട് സര്‍ക്കാരിന്റെ മിക്ക വെബ്‌സൈറ്റുകളിലും തങ്ങളുടെ മുഖ്യമന്ത്രി ജയലളിതയാണെന്നാണ് ഇപ്പോഴും രേഖപ്പെടുത്തിയിരിക്കുന്നത്. സൈറ്റുകളില്‍ നിന്ന് അമ്മയുടെ ചിത്രം ഇതുവരെ നീക്കം ചെയ്യാന്‍ അധികൃതര്‍ തയാറായിട്ടില്ല. തമിഴ്‌നാട് ട്രാന്‍‌സ്‌പോര്‍ട്ട് കോര്‍പ്പറേഷന്റെ വെബ്‌സൈറ്റില്‍ മുഖ്യമന്ത്രി ജയലളിതയെന്നാണ് ചിത്രം സഹിതം ഇപ്പോഴും കാണിച്ചിരിക്കുന്നത്.  



തമിഴ്‌നാട് സര്‍ക്കാരിന്റെ വെബ്‌സൈറ്റിലും ചെന്നൈ കോര്‍പ്പറേഷന്റെ സൈറ്റിലും ജയലളിതയുടെ ചിത്രമാണ് കാണിച്ചിരിക്കുന്നത്. മെട്രോ റെയില്‍ പദ്ധതിയുടെയും കുടിവെള്ള വിതരണവുമായി ബന്ധപ്പെട്ട സൈറ്റുകളിലും ജയയുടെ ചിത്രമുണ്ട്.


 


അണ്ണാ ഡിഎംകെ ജനറൽ സെക്രട്ടറിസ്ഥാനം ശശികല നടരാജന്‍ ഏറ്റെടുത്തേക്കുമെന്നാണ് റിപ്പോര്‍ട്ട്. ശശികല ജനറൽ സെക്രട്ടറിസ്ഥാനം ഏറ്റെടുത്തതിനു ശേഷം പാര്‍ട്ടിയില്‍ താഴെത്തട്ടുമുതല്‍ ഉടച്ചുവാര്‍ക്കലുകള്‍ ഉണ്ടാകുമെന്നും അതിന് ശേഷമാകും ജയലളിതയുടെ ചിത്രങ്ങള്‍ സര്‍ക്കാരുമായി ബന്ധപ്പെട്ട വെബ് സൈറ്റുകളില്‍ നിന്ന് നീക്കം ചെയ്യുക എന്നാണ് അറിയുന്നത്.



ജനറൽ സെക്രട്ടറിസ്ഥാനത്തേക്ക് ശശികല എത്തുമെന്ന് വ്യക്തമായ സാഹചര്യത്തില്‍ ജയലളിതയുമായി ഏറെ അടുപ്പം പുലര്‍ത്തിയിരുന്ന ഒരു വിഭാഗം മന്ത്രിമാരും ഭയത്തിലാണ്. പാര്‍ട്ടിയില്‍ വരാന്‍ പോകുന്ന ഉടച്ചു വാര്‍ക്കലുകളെ ഇവര്‍ ഭയപ്പെടുന്നുണ്ട്. അതേസമയം, ചിന്നമ്മ അധികാരം പിടിച്ചെടുത്താല്‍ ഒ പനീര്‍ സെല്‍‌വത്തിനെ മുഖ്യമന്ത്രി സ്ഥാനത്തു നിന്നും നീക്കുമെന്ന വാര്‍ത്തകളും ചെന്നൈയില്‍ പ്രചരിക്കുന്നുണ്ട്.



പനിയും നിര്‍ജ്ജലീകരണവും മൂലം സെപ്‌റ്റംബര്‍ 22ന് ചെന്നൈ അപ്പോളോ ആശുപത്രിയില്‍ പ്രവേശിച്ച ജയലളിത ഈ മാസം അഞ്ചിനാണ് അന്തരിച്ചത്. പല തവണ മെഡിക്കല്‍ ബുള്ളറ്റിന്‍ പുറത്തിറക്കിയെങ്കിലും അവരുടെ രോഗവിവരം എന്താണെന്ന് വ്യക്തമാക്കാന്‍ സര്‍ക്കാരോ ആശുപത്രി അധികൃതരോ തയാറായിരുന്നില്ല.

വായിക്കുക

സമ്പൂര്‍ണ സ്റ്റാമ്പിങ്ങിലേക്ക് മാറി കേരളം; മുദ്രപത്രങ്ങള്‍ ഇലക്ട്രോണിക് രൂപത്തില്‍ ലഭ്യമാകും

'ഭാര്യമാര്‍ക്ക് അസുഖം വന്നാല്‍ ഭർത്താക്കന്മാർ ഉപേക്ഷിക്കും': വീഡിയോയ്ക്ക് ലൈക്ക് അടിച്ച് സാമന്ത

What is TRF: രാജ്യത്തെ ഞെട്ടിച്ച ഭീകരാക്രമണം, ആരാണ് പെഹൽഗാം ആക്രമണങ്ങൾക്ക് പിന്നിലുള്ള ടിആർഎഫ്

Pahalgam Attack: പഹല്‍ഗാം ഭീകരാക്രമണത്തിന്റെ സൂത്രധാരന്‍ കസൂരി, രണ്ട് മാസം മുന്‍പ് പാക്കിസ്ഥാനില്‍; സുരക്ഷാവീഴ്ചയും തിരിച്ചടിയായി

'ഹൈബ്രിഡ് വേണോ', ശ്രീനാഥ് ഭാസിയുടെ മറുപടി 'വെയിറ്റ്'; ഷൈനുമായുള്ള ചാറ്റ് ക്ലിയര്‍ ചെയ്ത നിലയില്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

ഇനി ലോകത്ത് ആരുമായും സൗഹൃദമാകാം, ചാറ്റുകൾക്ക് തത്സമയ തർജമ, ഫീച്ചറുമായി വാട്സാപ്പ്

ബധിരനും മൂകനുമായ വിദ്യാര്‍ത്ഥിയെ പീഡിപ്പിച്ചു; സര്‍ക്കാര്‍ സ്‌കൂളിലെ മേട്രന് 18 വര്‍ഷം കഠിന തടവ്

കെഎസ്ആര്‍ടിസി ബസ് ജീവനക്കാരുടെ ബുദ്ധിപരമായ നീക്കം; തട്ടിക്കൊണ്ടുപോയ മൂന്നര വയസ്സുകാരിയെ രക്ഷപ്പെടുത്തി

ഭീകരവാദികൾക്കെതിരാണെന്ന് കശ്മീരികൾ തെളിയിച്ചു, അവർക്ക് മതിയായി: ഗുലാം നബി ആസാദ്

പഹല്‍ഗാം ഭീകരാക്രമണം: വിനോദയാത്രികര്‍ക്കായി ജമ്മു കാശ്മീര്‍ സര്‍ക്കാര്‍ അടിയന്തര ഹെല്‍പ് ഡെസ്‌ക്കുകള്‍ ഒരുക്കി

അടുത്ത ലേഖനം
Show comments