Webdunia - Bharat's app for daily news and videos

Install App

ജയലളിത - ജയറാമിന്റെ 'അമ്മു'!

ആദ്യം അമ്മു, പിന്നെ കോമളവല്ലി; ഒടുവിൽ ജയലളിത

Webdunia
തിങ്കള്‍, 5 ഡിസം‌ബര്‍ 2016 (11:29 IST)
1948 ഫെബ്രുവരി 24 നാണ് അഭിഭാഷകനായ ജയറാമിനും വേദവല്ലിയുടെയും മകളായി കോമളവല്ലി എന്ന യഥാര്‍ഥ പേരുള്ള  ജയലളിത ജനിക്കുന്നത്. ഏറെ സമ്പന്നമല്ലെങ്കിലും ശ്രേഷ്ടമായ കുടുംബത്തിലാണ് അമ്മു എന്ന് വിളിപ്പേരില്‍ ജയലളിത ജനിച്ചതും കുട്ടിക്കാലത്തെ കുറച്ചുനാൾ വളർന്നതും. തമിഴ്നാട്ടിൽ നിന്നും മൈസൂരിൽ താമസമാക്കിയ അയ്യങ്കാർ കുടുംബമായിരുന്നു ജയയുടേത്.പിതാവ് ജയറാമിന്റെ ചെല്ലക്കുട്ടിയായിരുന്നു 'അമ്മു'. 
 
ജയലളിതയുടെ മുത്തച്ഛന് അന്ന് മൈസൂർ രാജാവിന്റെ കൊട്ടാരത്തിൽ ആയിരുന്നു ജോലി. ഡോക്ടർ. ജയലളിതയുടെ പിതാവ് ജയറാം അഭിഭാഷകനായിരുന്നു. മൈസൂർ രാജാവായിരുന്ന ജയചാമരാജേന്ദ്ര വൊഡയാറുമായുള്ള തങ്ങളുടെ അടുപ്പം സൂചിപ്പിക്കാനും പ്രൗഡിക്കും വേണ്ടിയായിരുന്നു ഓരോരുത്തരുടെയും പേരുകളിൽ 'ജയ' എന്ന് ചേർത്തിരുന്നത്. എന്നാൽ അമ്മുവിന് രണ്ട് വയസ്സുള്ളപ്പോൾ പിതാവ് മരണമടഞ്ഞു. 
 
ചർച്ച് പാർക്ക് കോൺവെന്റ് സ്കൂളിലായിരുന്നു കോമളവല്ലിയുടെ പ്രാഥമിക സ്കൂൾ പഠനം. ബിഷപ്പ് കോട്ടൺ ഹിൽ ഗേൾസ് ഹൈസ്കൂളിൽ നിന്നുമായിരുന്നു അവർ സ്കൂൾ പഠനം പൂർത്തിയാക്കിയത്. 
നന്നായിട്ട് പഠിക്കുമായിരുന്നു. മികച്ച കുട്ടികളിൽ ഒരാളായിരുന്നു കോമളവല്ലി. പിന്നീട് അമ്മയായ വേദവല്ലിയോടൊപ്പം ആദ്യം ബംഗലൂരുവിലേക്കും പിന്നീട് ചെന്നൈയിലേക്കും ഇവർ താമസം മാറുകയായിരുന്നു. ചെന്നൈയിൽ എത്തിയശേഷം സിനിമയിലേയ്ക്ക് അവസരം തേടാനും തീരുമാനിക്കുകയായിരുന്നു. 
 

വായിക്കുക

ഇത്തവണ ക്ലാസിക് ക്രിമിനൽ വരുന്നത് മറ്റൊരു ഉദ്ദേശത്തോടെ?; ദൃശ്യം 3 വാർത്തകളിൽ പ്രതികരിച്ച് ജീത്തു ജോസഫ്

Border Gavaskar Trophy 2024-25: ക്യാപ്റ്റൻ രോഹിത്തിനേക്കാൾ റൺസ് ബുമ്രയ്ക്ക്, റൺസടിച്ച് കൂട്ടി ട്രാവിസ് ഹെഡ്, പരിഹാസ്യനായി കോലി

കോടികള്‍ ആണ് കിട്ടാനുള്ളത്; ആഷിഖ് അബുവിനെതിരെ പരാതി

2034 ഫുട്ബോൾ ലോകകപ്പ് സൗദിയിൽ, 2030ലെ ലോകകപ്പ് 3 രാജ്യങ്ങളിലായി നടത്തും

ഇനി മേലാൽ ഇത് ആവർത്തിക്കരുത്! ഇമ്മാതിരി വൃത്തികെട്ട കഥയുമായി വരരുത്: താക്കീതുമായി സായ് പല്ലവി

എല്ലാം കാണുക

ഏറ്റവും പുതിയത്

ജി. പ്രിയങ്ക പാലക്കാട് ജില്ല കളക്ടറായി ചുമതയേറ്റു

പീഡനം: എൻ. സി.പി നേതാവിനെതിരെ ട്രാൻസ്ജെൻഡറുടെ പരാതി

അബദ്ധത്തില്‍ മറ്റൊരാള്‍ക്ക് പണമയച്ചിട്ട് തിരികെ പണം തരുന്നില്ല, എന്തുചെയ്യും

ക്രിസ്മസ്- പുതുവത്സര ബമ്പർ: ഒന്നാം സമ്മാനം 20 കോടി രൂപ കണ്ണൂരിൽ വിറ്റ ടിക്കറ്റിന്

സ്വർണവില മേലോട്ട് തന്നെ, 63,000വും കടന്ന് മുന്നോട്ട്, ഒരു മാസത്തിനിടെ വർധിച്ചത് 6000 രൂപ!

അടുത്ത ലേഖനം
Show comments