Webdunia - Bharat's app for daily news and videos

Install App

ജോലി നഷ്ടമായി: ഐടി ജീവനക്കാരനും ഭാര്യയും മക്കളും വിഷം കഴിച്ച് ആത്മഹത്യ ചെയ്ത നിലയില്‍

ജോലി നഷ്ടപ്പെട്ടതിനെ തുടര്‍ന്ന് സമ്മര്‍ദ്ദത്തിലായിരുന്നു അഭിഷേക് എന്ന് പൊലീസ് പറഞ്ഞു.

തുമ്പി എബ്രഹാം
ശനി, 28 സെപ്‌റ്റംബര്‍ 2019 (12:14 IST)
മധ്യപ്രദേശിലെ ഇന്‍ഡോറില്‍ ടെക്കിയും ഭാര്യയും മക്കളുമുള്‍പ്പെടെ നാലംഗ കുടുബം ആത്മഹത്യ ചെയ്ത നിലയിൽ‍. ജോലി നഷ്ടപ്പെട്ടതിനെ തുടര്‍ന്ന് സമ്മര്‍ദ്ദത്തിലായിരുന്നു അഭിഷേക് എന്ന് പൊലീസ് പറഞ്ഞു. സോഡിയം നൈട്രേറ്റ് ഓണ്‍ലൈനില്‍ വാങ്ങിയതിന്റെ തെളിവുകളും പൊലീസ് കണ്ടെത്തി. നാൽപ്പത്തഞ്ചുകാരനായ അഭിഷേക് സക്‌സേന, ഭാര്യ പ്രീതി സക്‌സേന, 14 വയസുള്ള മകന്‍ അദ്വിത്, മകള്‍ അനന്യ എന്നിവരെയാണ് വ്യാഴാഴ്ച വൈകിട്ട് ഇന്‍ഡോറിലെ ഖുഡേല്‍ റിസോര്‍ട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.
 
 
ഓണ്‍ലൈന്‍ വ്യാപാരത്തില്‍ ഇയാള്‍ക്ക് നഷ്ടമുണ്ടായതായും ഇതും ആത്മഹത്യയിലേക്ക് നയിച്ചതായും പൊലീസ് കരുതുന്നു. അഭിഷേകിന്റെ ലാപ്ടോപും മൊബൈല്‍ ഫോണും ബാങ്ക് അക്കൗണ്ട് വിശദാംശങ്ങളും ഇ-മെയിലുകളും പൊലീസ് പരിശോധിച്ചു വരികയാണ്. അപ്പോളോ ഡിബി സിറ്റിയിലെ വാടക ഫ്‌ലാറ്റിലായിരുന്നു അഭിഷേകും കുടുംബവും താമസിച്ചത്. ഇവിടെ ഇദ്ദേഹത്തിന്റെ 82 വയസുള്ള അമ്മയും ഉണ്ട്.
 
ബുധനാഴ്ചയാണ് ഇവര്‍ റിസോര്‍ട്ടില്‍ മുറിയെടുക്കുന്നത്. വ്യാഴാഴ്ച വൈകിട്ടും മുറിയില്‍ നിന്നും ഇവര്‍ പുറത്തുവരാത്തതുകണ്ട് സംശയം തോന്നിയ ജീവനക്കാര്‍ വാതില്‍ തകര്‍ത്ത് അകത്ത് കയറിയപ്പോഴാണ് വിവരം അറിഞ്ഞത്. മരിച്ചവരുടെ നഖങ്ങള്‍ നീലനിറത്തിലായതായി പൊലീസ് കണ്ടെത്തിയിരുന്നു. മുറിയിലെ ഒരു കുപ്പിയില്‍ രാസവസ്തുവും കണ്ടെത്തി.
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Coolie vs War 2 : വാർ 2 എല്ലാം തലൈവർക്ക് മുന്നിൽ ജുജുബി, ബുക്കിങ്ങിൽ കൂലി ഏറെ മുന്നിൽ

ഇത്തവണ ബിജെപി, പ്രിയങ്കാ ഗാന്ധിയെ കാണാനില്ല, വയനാട് ജില്ലാ പോലീസ് മേധാവിക്ക് പരാതി നൽകി

പാക്കിസ്ഥാനെ ആക്രമിച്ച വീഡിയോയുമായി ഇന്ത്യന്‍ വ്യോമസേന

പട്ടിണി മരണങ്ങൾ വ്യാജം, ഹമാസിൽ നിന്നും മോചനം വേണമെന്നാണ് പലസ്തീനികൾ പറയുന്നത്, ഹമാസ് കേന്ദ്രങ്ങളെല്ലാം നശിപ്പിക്കുമെന്ന് നെതന്യാഹു

ഫെയ്‌സ്ബുക്കില്‍ താന്‍ എഴുതിയത് കവിതയാണെന്ന് വിനായകന്‍; കേസെടുക്കാന്‍ വകുപ്പില്ലെന്ന് പോലീസ്

എല്ലാം കാണുക

ഏറ്റവും പുതിയത്

നെല്ല് സംഭരണത്തിന് കർഷക രജിസ്ട്രേഷൻ ഓഗസ്റ്റ് 25 മുതൽ

പാലക്കാട് ആദിവാസി വിഭാഗത്തില്‍പെട്ട 54കാരനെ വീട്ടുതടങ്കലില്‍ പാര്‍പ്പിച്ച് അഞ്ച് ദിവസം പട്ടിണിക്കിട്ടു

Rahul Mamkootathil: 'ഞാന്‍ ചാടി ചവിട്ടും, അതിനെ എങ്ങനെ വളര്‍ത്തും, കൊല്ലാനായിരുന്നെങ്കില്‍ എനിക്ക് സെക്കന്റുകള്‍ മതി'; ഗര്‍ഭഛിത്രത്തിനു ഭീഷണിപ്പെടുത്തുന്ന ഫോണ്‍ കോള്‍ പുറത്ത്

ആരോപണം ഉയർത്തുന്നവർക്കാണ് തെളിയിക്കാൻ ബാധ്യത, രാജി ആലോചനയിൽ പോലുമില്ല: രാഹുൽ മാങ്കൂട്ടത്തിൽ

ആരോപണങ്ങള്‍ ഗൗരവതരം; രാഹുലിനെ പൂര്‍ണമായി തള്ളി പ്രതാപന്‍

അടുത്ത ലേഖനം
Show comments