ജോലി നഷ്ടമായി: ഐടി ജീവനക്കാരനും ഭാര്യയും മക്കളും വിഷം കഴിച്ച് ആത്മഹത്യ ചെയ്ത നിലയില്‍

ജോലി നഷ്ടപ്പെട്ടതിനെ തുടര്‍ന്ന് സമ്മര്‍ദ്ദത്തിലായിരുന്നു അഭിഷേക് എന്ന് പൊലീസ് പറഞ്ഞു.

തുമ്പി എബ്രഹാം
ശനി, 28 സെപ്‌റ്റംബര്‍ 2019 (12:14 IST)
മധ്യപ്രദേശിലെ ഇന്‍ഡോറില്‍ ടെക്കിയും ഭാര്യയും മക്കളുമുള്‍പ്പെടെ നാലംഗ കുടുബം ആത്മഹത്യ ചെയ്ത നിലയിൽ‍. ജോലി നഷ്ടപ്പെട്ടതിനെ തുടര്‍ന്ന് സമ്മര്‍ദ്ദത്തിലായിരുന്നു അഭിഷേക് എന്ന് പൊലീസ് പറഞ്ഞു. സോഡിയം നൈട്രേറ്റ് ഓണ്‍ലൈനില്‍ വാങ്ങിയതിന്റെ തെളിവുകളും പൊലീസ് കണ്ടെത്തി. നാൽപ്പത്തഞ്ചുകാരനായ അഭിഷേക് സക്‌സേന, ഭാര്യ പ്രീതി സക്‌സേന, 14 വയസുള്ള മകന്‍ അദ്വിത്, മകള്‍ അനന്യ എന്നിവരെയാണ് വ്യാഴാഴ്ച വൈകിട്ട് ഇന്‍ഡോറിലെ ഖുഡേല്‍ റിസോര്‍ട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.
 
 
ഓണ്‍ലൈന്‍ വ്യാപാരത്തില്‍ ഇയാള്‍ക്ക് നഷ്ടമുണ്ടായതായും ഇതും ആത്മഹത്യയിലേക്ക് നയിച്ചതായും പൊലീസ് കരുതുന്നു. അഭിഷേകിന്റെ ലാപ്ടോപും മൊബൈല്‍ ഫോണും ബാങ്ക് അക്കൗണ്ട് വിശദാംശങ്ങളും ഇ-മെയിലുകളും പൊലീസ് പരിശോധിച്ചു വരികയാണ്. അപ്പോളോ ഡിബി സിറ്റിയിലെ വാടക ഫ്‌ലാറ്റിലായിരുന്നു അഭിഷേകും കുടുംബവും താമസിച്ചത്. ഇവിടെ ഇദ്ദേഹത്തിന്റെ 82 വയസുള്ള അമ്മയും ഉണ്ട്.
 
ബുധനാഴ്ചയാണ് ഇവര്‍ റിസോര്‍ട്ടില്‍ മുറിയെടുക്കുന്നത്. വ്യാഴാഴ്ച വൈകിട്ടും മുറിയില്‍ നിന്നും ഇവര്‍ പുറത്തുവരാത്തതുകണ്ട് സംശയം തോന്നിയ ജീവനക്കാര്‍ വാതില്‍ തകര്‍ത്ത് അകത്ത് കയറിയപ്പോഴാണ് വിവരം അറിഞ്ഞത്. മരിച്ചവരുടെ നഖങ്ങള്‍ നീലനിറത്തിലായതായി പൊലീസ് കണ്ടെത്തിയിരുന്നു. മുറിയിലെ ഒരു കുപ്പിയില്‍ രാസവസ്തുവും കണ്ടെത്തി.
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

സംസ്ഥാനത്ത് 28,300 മുന്‍ഗണന റേഷന്‍ കാര്‍ഡുകള്‍ വിതരണം ചെയ്തു

പ്രതിഷേധങ്ങൾക്കിടെ സംസ്ഥാനത്ത് തീവ്ര വോട്ടർപട്ടിക പരിഷ്കരണ നടപടികൾക്ക് ഇന്ന് തുടക്കം

LDF Government: ക്ഷേമ പെന്‍ഷന്‍ 2000 ആയി ഉയര്‍ത്തി, സ്ത്രീ സുരക്ഷ പെന്‍ഷന്‍ പ്രഖ്യാപിച്ചു

മുഖ്യമന്ത്രി സ്ഥാനത്തിന് അടിയുണ്ടാവാൻ പാടില്ല, കേരളത്തിലെ നേതാക്കൾക്ക് നിർദേശം നൽകി ഹൈക്കമാൻഡ്

ബംഗാൾ തീരത്ത് ഇന്ത്യയ്ക്ക് ഭീഷണി, പാകിസ്ഥാനുമായുള്ള സഹകരണം വർധിപ്പിച്ച് ബംഗ്ലാദേശ്

എല്ലാം കാണുക

ഏറ്റവും പുതിയത്

മഹാസഖ്യത്തെ അഖിലേഷ് നയിക്കണം; കോണ്‍ഗ്രസിന്റെ 'വല്ല്യേട്ടന്‍' കളി മതിയെന്ന് ഘടകകക്ഷികള്‍, പ്രതിപക്ഷ മുന്നണിയില്‍ വിള്ളല്‍

'തദ്ദേശ തിരഞ്ഞെടുപ്പിലെ തിരിച്ചടി പേടിച്ചോ?'; ജില്ലാ കോണ്‍ഗ്രസ് അധ്യക്ഷസ്ഥാനം ഒഴിഞ്ഞ് എന്‍.ശക്തന്‍

എസ്ഐആറിൽ മാറ്റമില്ല. ഡിസംബർ നാലിനകം എന്യൂമറേഷൻ ഫോം സ്വീകരിക്കൽ പൂർത്തിയാക്കണമെന്ന് തെരെഞ്ഞെടുപ്പ് കമ്മീഷൻ

തദ്ദേശ തിരെഞ്ഞെടുപ്പും എസ്ഐആറും ഒപ്പം പോവില്ല,ഭരണം സ്തംഭിക്കും, സുപ്രീം കോടതിയെ സമീപിച്ച് കേരളം

നവംബര്‍ 22 ഓടെ ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം; സംസ്ഥാനത്ത് വീണ്ടും മഴയ്ക്കു സാധ്യത

അടുത്ത ലേഖനം
Show comments