കാണ്‍പുര്‍ ട്രയിന്‍ ദുരന്തത്തില്‍ മരണം 145; ട്രയിന്‍ ഗതാഗതം ഭാഗികമായി പുനസ്ഥാപിച്ചു

കാണ്‍പുര്‍ ട്രയിന്‍ ദുരന്തത്തില്‍ മരണം 145

Webdunia
ചൊവ്വ, 22 നവം‌ബര്‍ 2016 (09:40 IST)
കാണ്‍പുര്‍ ട്രയിന്‍ ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 145 ആയി. ഞായറാഴ്ച പുലര്‍ച്ചെ ആയിരുന്നു ഇന്‍ഡോര്‍ - പാട്‌ന എക്സ്പ്രസ് ട്രയിന്‍ പാളം തെറ്റിയത്. അപകടത്തെ തുടര്‍ന്ന് ഉണ്ടായ രക്ഷാപ്രവര്‍ത്തനം അവസാനിച്ചപ്പോള്‍ ആണ് 145 മൃതദേഹങ്ങള്‍ ലഭിച്ചത്. ഇതില്‍ 123 പേരെ തിരിച്ചറിഞ്ഞിട്ടുണ്ട്.
 
തിരിച്ചറിഞ്ഞതില്‍ 105 മൃതദേഹങ്ങള്‍ ബന്ധുക്കള്‍ക്ക് കൈമാറി. കഴിഞ്ഞ ആറുവര്‍ഷത്തിനിടയില്‍ ഉണ്ടായ ഏറ്റവും വലിയ തീവണ്ടി ദുരന്തമാണ് കാണ്‍പുരില്‍ കണ്ടത്. 200ലേറെ പേര്‍ക്ക് അപകടത്തില്‍ പരുക്കേറ്റു. ഇതില്‍ 73 പേരുടെ പരുക്ക് ഗുരുതരമാണ്.
 
പരുക്കേറ്റവര്‍ കാണ്‍പുരിലെ വിവിധ ആശുപത്രികളിലായി ചികിത്സയിലാണ്. ഇന്‍ഡോറില്‍ നിന്ന് പാട്നയിലേക്ക് പോകുകയായിരുന്ന 19321 ആം നമ്പര്‍ ട്രയിനാണ് പാളം തെറ്റിയത്.
 
മരിച്ചവരുടെ ബന്ധുക്കള്‍ക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി രണ്ടു ലക്ഷവും യു പി മുഖ്യമന്ത്രി അഖിലേഷ് യാദവ് അഞ്ചുലക്ഷവും റെയില്‍വേ മന്ത്രി രണ്ടു മുതല്‍ മൂന്നര ലക്ഷം വരെ എക്സ്ഗ്രേഷ്യയും മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന്‍ രണ്ടു ലക്ഷവും സഹായധനം പ്രഖ്യാപിച്ചു.

വായിക്കുക

സംസ്ഥാനത്ത് 28,300 മുന്‍ഗണന റേഷന്‍ കാര്‍ഡുകള്‍ വിതരണം ചെയ്തു

പ്രതിഷേധങ്ങൾക്കിടെ സംസ്ഥാനത്ത് തീവ്ര വോട്ടർപട്ടിക പരിഷ്കരണ നടപടികൾക്ക് ഇന്ന് തുടക്കം

LDF Government: ക്ഷേമ പെന്‍ഷന്‍ 2000 ആയി ഉയര്‍ത്തി, സ്ത്രീ സുരക്ഷ പെന്‍ഷന്‍ പ്രഖ്യാപിച്ചു

മുഖ്യമന്ത്രി സ്ഥാനത്തിന് അടിയുണ്ടാവാൻ പാടില്ല, കേരളത്തിലെ നേതാക്കൾക്ക് നിർദേശം നൽകി ഹൈക്കമാൻഡ്

ബംഗാൾ തീരത്ത് ഇന്ത്യയ്ക്ക് ഭീഷണി, പാകിസ്ഥാനുമായുള്ള സഹകരണം വർധിപ്പിച്ച് ബംഗ്ലാദേശ്

എല്ലാം കാണുക

ഏറ്റവും പുതിയത്

'ഞങ്ങള്‍ കൊണ്ട അടിയും സീറ്റിന്റെ എണ്ണവും നോക്ക്'; കോണ്‍ഗ്രസ് സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ അതൃപ്തി പരസ്യമാക്കി യൂത്ത് കോണ്‍ഗ്രസ്

ഒരേ യാത്രയ്ക്ക് രണ്ട് നിരക്കുകള്‍: യാത്രക്കാരെ 'സൂപ്പര്‍ സ്‌കാമിംഗ്' ചെയ്യുന്ന കെഎസ്ആര്‍ടിസി

Delhi Blasts: ഡിസംബർ ആറിന് ഇന്ത്യയിൽ 6 സ്ഫോടനങ്ങൾ നടത്താൻ പദ്ധതിയിട്ടു, വെളിപ്പെടുത്തൽ

കേരളത്തിന് ലോകോത്തര അംഗീകാരം; 2026ല്‍ കണ്ടിരിക്കേണ്ട വിനോദസഞ്ചാര കേന്ദ്രങ്ങളുടെ പട്ടികയില്‍ കൊച്ചിയും

Delhi Blast: ഡല്‍ഹിയില്‍ വീണ്ടും സ്‌ഫോടനം? പൊട്ടിത്തെറി ശബ്ദം കേട്ടതായി റിപ്പോര്‍ട്ട്

അടുത്ത ലേഖനം
Show comments