സംസാരം മാത്രം: തെരഞ്ഞെടുപ്പ് സമയത്ത് കപിൽ സിബലിനെ എവിടെയും കണ്ടില്ല: അധീർ രഞ്ജൻ ചൗധരി

Webdunia
ബുധന്‍, 18 നവം‌ബര്‍ 2020 (11:39 IST)
ബിഹാർ തെരെഞ്ഞെടുപ്പിലെ പരാജയത്തിൽ കോൺഗ്രസ്സ് നേതൃത്വത്തെ രൂക്ഷമായി വിമർശിച്ച കപിൽ സിബലിന് കടുത്ത ഭാഷയിൽ മറുപടി നൽകി അധീർ രഞ്ജൻ ചൗധരി. നിയമസഭാ തെരഞ്ഞെടുപ്പ് നടന്ന ബിഹാറിലോ ഉപതെരഞ്ഞെടുപ്പ് നടന്ന മറ്റു സംസ്ഥാനങ്ങളിലോ കപിൽ സിബലിനെ കണ്ടിട്ടുപോലുമില്ലെന്നും. ഒന്നും ചെയ്യാതെ സംസാരിച്ചതുകൊണ്ട് അത് ആത്മപരിശോധനയാകില്ലെന്നും അധിർ രഞ്ജൻ ചൗധരി തുറന്നടിച്ചു.
 
'ഇത്തരം കാര്യങ്ങളെല്ലാം കപിൽ സിബൽ നേരത്തെയും പറഞ്ഞിട്ടുണ്ട്. വലിയ ആശങ്കകൾ തന്നെ അദ്ദേഹത്തിനുണ്ട്.എന്നാൽ തെരഞ്ഞെടുപ്പ് നടന്ന ബിഹാർ, മധ്യപ്രദേശ്, ഉത്തർപ്രദേശ്, ഗുജറാത്ത് എന്നീ സംസ്ഥാനങ്ങളിൽ നമ്മളാരും അദ്ദേഹത്തെ കണ്ടിട്ടില്ല. ബിഹാറിലോ മധ്യപ്രദേശിലോ പോകാൻ അദ്ദേഹം തയ്യാറായിരുന്നെങ്കിൽ പറയുന്നതിൽ കാര്യമുണ്ടെന്ന് കരുതമായിരുന്നു. ഒന്നും ചെയ്യാതെ വെറുതെ സംസാരിയ്ക്കുന്നതിനെ ആത്മപരിരിശോധനയായി കാണാനാകില്ല'. അധീർ രഞ്ജൻ ചൗധരി പറഞ്ഞു. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

സംസ്ഥാനത്ത് 28,300 മുന്‍ഗണന റേഷന്‍ കാര്‍ഡുകള്‍ വിതരണം ചെയ്തു

പ്രതിഷേധങ്ങൾക്കിടെ സംസ്ഥാനത്ത് തീവ്ര വോട്ടർപട്ടിക പരിഷ്കരണ നടപടികൾക്ക് ഇന്ന് തുടക്കം

LDF Government: ക്ഷേമ പെന്‍ഷന്‍ 2000 ആയി ഉയര്‍ത്തി, സ്ത്രീ സുരക്ഷ പെന്‍ഷന്‍ പ്രഖ്യാപിച്ചു

മുഖ്യമന്ത്രി സ്ഥാനത്തിന് അടിയുണ്ടാവാൻ പാടില്ല, കേരളത്തിലെ നേതാക്കൾക്ക് നിർദേശം നൽകി ഹൈക്കമാൻഡ്

ബംഗാൾ തീരത്ത് ഇന്ത്യയ്ക്ക് ഭീഷണി, പാകിസ്ഥാനുമായുള്ള സഹകരണം വർധിപ്പിച്ച് ബംഗ്ലാദേശ്

എല്ലാം കാണുക

ഏറ്റവും പുതിയത്

യുഎസ് വിസ നിരസിച്ചതിനെ തുടര്‍ന്ന് വനിതാ ഡോക്ടര്‍ ജീവനൊടുക്കി

ഇന്ത്യന്‍ റെയില്‍വേ മുതിര്‍ന്ന പൗരന്മര്‍ക്ക് നല്‍കുന്ന ഈ ആനുകൂല്യങ്ങളെ പറ്റി അറിയാമോ

കുപ്രസിദ്ധ മോഷ്ടാവ് ബണ്ടി ചോര്‍ കൊച്ചിയില്‍ പിടിയില്‍

'ശബരിമല ഡ്യൂട്ടി കഴിഞ്ഞ് തിരിച്ചുവരൂ, യഥാര്‍ത്ഥ പണി കാണിച്ചുതരാം'; ഭീഷണി മുഴക്കിയ പോലീസ് അസോസിയേഷന്‍ ജില്ലാ സെക്രട്ടറിയെ സസ്പെന്‍ഡ് ചെയ്തു

ക്രെഡിറ്റ് കാര്‍ഡ് ക്ലോസ് ചെയ്യാന്‍ പോവുകയാണോ? ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കാം

അടുത്ത ലേഖനം
Show comments