വെള്ളം തരാമെന്ന് കേരളം, വേണ്ടെന്ന് തമിഴ്നാട്; ചെന്നൈയിൽ പ്രതിഷേധം കനത്തതോടെ ചർച്ചയ്ക്കൊരുങ്ങി തമിഴ്നാട് സർക്കാർ

Webdunia
വെള്ളി, 21 ജൂണ്‍ 2019 (13:39 IST)
കനത്ത വരൾച്ച നേരിടുന്ന ചെന്നൈയ്ക്ക് കൈത്താങ്ങെന്നോണം വെള്ളം സഹായമായി നൽകാമെന്ന കേരളത്തിന്റെ വാഗ്ദാനം തമിഴ്നാട് സർക്കാർ നിരസിച്ചിരുന്നു. ഇതേ തുടർന്ന് തമിഴ്നാട്ടിൽ വൻ പ്രതിഷേധം ഉയർന്നതോടെ കേരളവുമായി ചർച്ചയ്ക്കൊരുങ്ങുകയാണ് തമിഴ്നാട് സർക്കാർ. 
 
തിരുവനന്തപുരത്തുനിന്ന് ചെന്നൈയിലേക്ക് ട്രെയിന്‍മാര്‍ഗം 20 ലക്ഷം ലിറ്റര്‍ കുടിവെള്ളം എത്തിക്കാനായിരുന്നു സര്‍ക്കാര്‍ ശ്രമിച്ചത്. എന്നാൽ, ഇപ്പോൾ ആവശ്യമില്ലെന്ന മറുപടിയായിരുന്നു തമിഴ്നാട് സർക്കാരിൽ നിന്നും ലഭിച്ചതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചിരുന്നു. 
 
പ്രതിഷേധം കനത്തതോടെ എന്തുകൊണ്ടാണ് വെള്ളം വേണ്ടെന്ന് പറഞ്ഞതിന്റെ വിശദീകരണവും തമിഴ്നാട് സർക്കാർ അറിയിച്ചിരുന്നു. 5 കോടി ലിറ്റർ വെള്ളമാണ് ചെന്നൈയ്ക്ക് ഒരു ദിവസം വേണ്ടത്. എന്നാൽ, കേരളം ഓഫർ ചെയ്തത് 20 ലക്ഷം മാത്രമായിരുന്നു. എന്നാൽ, ഈ അളവിലുള്ള വെള്ളം തമിഴ്നാടിന് തന്നെ മാനേജ് ചെയ്യാൻ കഴിയുന്നതാണ് എന്നാണ് സർക്കാർ വൃത്തങ്ങൾ പറയുന്നത്. പക്ഷേ, പ്രതിഷേധം കനത്തതോടെ ചർച്ച നടത്താൻ തയ്യാറായിരിക്കുകയാണ് തമിഴ്നാട് സർക്കാർ. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

സംസ്ഥാനത്ത് 28,300 മുന്‍ഗണന റേഷന്‍ കാര്‍ഡുകള്‍ വിതരണം ചെയ്തു

പ്രതിഷേധങ്ങൾക്കിടെ സംസ്ഥാനത്ത് തീവ്ര വോട്ടർപട്ടിക പരിഷ്കരണ നടപടികൾക്ക് ഇന്ന് തുടക്കം

LDF Government: ക്ഷേമ പെന്‍ഷന്‍ 2000 ആയി ഉയര്‍ത്തി, സ്ത്രീ സുരക്ഷ പെന്‍ഷന്‍ പ്രഖ്യാപിച്ചു

മുഖ്യമന്ത്രി സ്ഥാനത്തിന് അടിയുണ്ടാവാൻ പാടില്ല, കേരളത്തിലെ നേതാക്കൾക്ക് നിർദേശം നൽകി ഹൈക്കമാൻഡ്

ബംഗാൾ തീരത്ത് ഇന്ത്യയ്ക്ക് ഭീഷണി, പാകിസ്ഥാനുമായുള്ള സഹകരണം വർധിപ്പിച്ച് ബംഗ്ലാദേശ്

എല്ലാം കാണുക

ഏറ്റവും പുതിയത്

എസ്ഐക്കും പോലീസ് ഉദ്യോഗസ്ഥര്‍ക്കും നേരെ ആക്രമണം: സിപിഎമ്മുകാര്‍ക്കെതിരായ ക്രിമിനല്‍ കേസ് പിന്‍വലിക്കാന്‍ ആഭ്യന്തര വകുപ്പ് ഹര്‍ജി നല്‍കി

തദ്ദേശ തിരഞ്ഞെടുപ്പ്: ബാലറ്റ് പേപ്പര്‍ അച്ചടിച്ചു തുടങ്ങി

അഗ്നിവീർ: കരസേനയിലെ ഒഴിവുകൾ ഒരു ലക്ഷമാക്കി ഉയർത്തിയേക്കും

എസ്ഐആറിന് സ്റ്റേ ഇല്ല; കേരളത്തിന്റെ ഹര്‍ജിയില്‍ സുപ്രീം കോടതി ഡിസംബര്‍ 2 ന് വിധി പറയും

കൊല്ലത്ത് പരിശീലനത്തിനിടെ കണ്ണീര്‍വാതക ഷെല്‍ പൊട്ടിത്തെറിച്ചു; മൂന്ന് പോലീസുകാര്‍ക്ക് പരിക്ക്

അടുത്ത ലേഖനം
Show comments