കുട്ടികളോടുള്ള ലൈംഗിക അതിക്രമങ്ങൾക്ക് വധശിക്ഷ നൽകുന്നതിന്ന് നിയമ നിർമ്മാണം; കേന്ദ്രം അനുകൂല നിലപാടുമായി സുപ്രീം കോടതിയിൽ

Webdunia
വെള്ളി, 20 ഏപ്രില്‍ 2018 (15:37 IST)
കുട്ടികളെ ലൈംഗീകമായി ദുരുപയോഗം ചെയ്യുന്നവർക്ക് വധ ശിക്ഷ നൽകുന്ന നിയമ നിർമ്മാണത്തിന് കേന്ദ്ര സർക്കാർ തയ്യാറെടുക്കുന്നു. ഇതു സംബന്ധിച്ച് കേന്ദ്ര സർക്കാർ സുപ്രീം കോടതിയിൽ നിലപാടറിയിച്ചു. 12 വയസ്സിനു താഴെയുള്ള കുട്ടികളെ ലൈഗികമായി അതിക്രമിക്കുന്നവർക്ക് വധശിക്ഷ നൽകുന്ന തരത്തിലുള്ള നിയമ നിർമ്മാണത്തിനാണ് കേന്ദ്ര സർക്കാർ ഒരുങ്ങുന്നത്. ഇതിനായി പോക്സോ നിയമത്തിൽ ഭേതഗതി വരുത്തും.
 
സുപ്രീം കോടതിയിൽ ഈ ആവശ്യം ഉന്നയിച്ച് സമർപ്പിക്കപ്പെട്ട പൊതുതാൽ‌പര്യ ഹർജ്ജിയിൽ കോടതി സർക്കാരിനോട് അഭിപ്രായം ആരാഞ്ഞിരുന്നു. ഇതിനു മറുപടിയായാണ് കേന്ദ്ര സർക്കാർ സുപ്രീം കോടതിയെ നിലപാട് അറിയിച്ചത്. ഇതേ ആവശ്യമുന്നയിച്ച് സാമൂഹ്യ മാധ്യമങ്ങളിലും അല്ലാതെയും നിരവധിപേരാണ് രംഗത്തു വരുന്നത്.
 
കഠ്വ സംഭവത്തില്‍ പ്രതികള്‍ക്ക് വധശിക്ഷ നല്‍കണമെന്ന് നേരത്തെ കേന്ദ്ര മന്ത്രി മേനക ഗാന്ധിയും ആവശ്യമുന്നയിച്ചിരുന്നു. കഠ്വ സംഭവത്തിനെതിരെയുള്ള പ്രതിശേധങ്ങൾ രാജ്യത്ത് സ്രഷ്ടിച്ച പ്രത്യേഗ സാമൂഹികാവസ്ഥയും കുട്ടികൾക്കെതിരെയുള്ള അതിക്രമങ്ങൾ രാജ്യത്ത് കൂടി വരുന്ന സാഹചര്യവും കണക്കിലെടുത്താണ് പുതിയ നിയമനിർമ്മാണത്തിന് കേന്ദ്ര സർക്കാർ തയ്യാറെടുക്കുന്നത്. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

സംസ്ഥാനത്ത് 28,300 മുന്‍ഗണന റേഷന്‍ കാര്‍ഡുകള്‍ വിതരണം ചെയ്തു

പ്രതിഷേധങ്ങൾക്കിടെ സംസ്ഥാനത്ത് തീവ്ര വോട്ടർപട്ടിക പരിഷ്കരണ നടപടികൾക്ക് ഇന്ന് തുടക്കം

LDF Government: ക്ഷേമ പെന്‍ഷന്‍ 2000 ആയി ഉയര്‍ത്തി, സ്ത്രീ സുരക്ഷ പെന്‍ഷന്‍ പ്രഖ്യാപിച്ചു

മുഖ്യമന്ത്രി സ്ഥാനത്തിന് അടിയുണ്ടാവാൻ പാടില്ല, കേരളത്തിലെ നേതാക്കൾക്ക് നിർദേശം നൽകി ഹൈക്കമാൻഡ്

ബംഗാൾ തീരത്ത് ഇന്ത്യയ്ക്ക് ഭീഷണി, പാകിസ്ഥാനുമായുള്ള സഹകരണം വർധിപ്പിച്ച് ബംഗ്ലാദേശ്

എല്ലാം കാണുക

ഏറ്റവും പുതിയത്

'പോകല്ലേ, ഞങ്ങളുടെ കൂടെ നില്‍ക്ക്'; ട്വന്റി - ട്വന്റി സ്ഥാനാര്‍ഥിയുടെ കാലുപിടിച്ച് വി.ഡി.സതീശന്‍

ജോലിക്കിടെ നഗ്‌നത പ്രദര്‍ശിപ്പിച്ച ബിഎല്‍ഒയ്‌ക്കെതിരെ നടപടി; വിശദീകരണം തേടി കളക്ടര്‍

തദ്ദേശ തിരഞ്ഞെടുപ്പ്: പ്രചാരണ പ്രവര്‍ത്തനങ്ങള്‍ സമാധാനപരമായിരിക്കണമെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണര്‍

വായു മലിനീകരണം രൂക്ഷം, ഡൽഹിയിൽ സർക്കാർ, സ്വകാര്യ ഓഫീസുകളിൽ 50 ശതമാനം ജീവനക്കാർക്ക് വർക്ക് ഫ്രം ഹോം

യുഎസിൽ തിരക്കിട്ട ചർച്ച, മുസ്ലീം ബ്രദർഹുഡിനെ ഭീകരസംഘടനയായി പ്രഖ്യാപിച്ചേക്കും

അടുത്ത ലേഖനം
Show comments