Webdunia - Bharat's app for daily news and videos

Install App

‘ദൃഢമായി ചേർത്ത് പിടിച്ച് ആലിംഗനം ചെയ്‌തു, ആ നിമിഷം ഭയപ്പെട്ടു പോയി’; അർജുനെതിരെയും മീ ടൂ ആരോപണവുമായി നടി

‘ദൃഢമായി ചേർത്ത് പിടിച്ച് ആലിംഗനം ചെയ്‌തു, ആ നിമിഷം ഭയപ്പെട്ടു പോയി’; അർജുനെതിരെയും മീ ടൂ ആരോപണവുമായി നടി

Webdunia
ശനി, 20 ഒക്‌ടോബര്‍ 2018 (14:57 IST)
തമിഴ്‌ സൂപ്പര്‍താരം അര്‍ജുനെതിരെ മീ ടു വെളിപ്പെടുത്തലുമായി യുവനടി ശ്രുതി ഹരിഹരൻ. അരുണ്‍ വൈദ്യനാഥൻ സംവിധാനം ചെയ്‌ത നിബുണന്‍ എന്ന സിനിമയുടെ ചിത്രീകരണ സമയത്ത് അര്‍ജുന്‍ മോശമായി പെരുമാറുകയും മാനസികമായി ആക്രമിച്ചുവെന്നുമാണ് ശ്രുതി ഫേസ്‌ബുക്ക് പോസ്‌റ്റിലൂടെ വ്യക്തമാക്കിയത്.

മീ ടൂ ക്യാമ്പെയ്‌നെ അഭിനന്ദിച്ച ശേഷമാണ് ശ്രുതി തനിക്കുണ്ടായ അനുഭവം പങ്കുവെച്ചത്.

“അര്‍ജുന്‍ സാര്‍ നായകനായ ചിത്രത്തില്‍ അഭിനയിക്കാന്‍ സാധിച്ചത് വളരെ ആവേശത്തോടെയാണ് ഞാന്‍ കണ്ടത്. സിനിമയില്‍ അദ്ദേഹത്തിന്റെ ഭാര്യയുടെ വേഷമാണ് ഞാന്‍ കൈകാര്യം ചെയ്‌തത്. ഒരു ദിവസം പ്രേമരംഗം ചിത്രീകരിക്കുന്നതിനിടെയാണ് ആ സംഭവം ഉണ്ടായത് “

“ചെറിയൊരു സംസാരത്തിനൊടുവില്‍ ഞങ്ങള്‍ ആലിംഗനം ചെയ്യുന്ന രംഗമായിരുന്നു ചിത്രീകരിക്കേണ്ടത്. ആ സീന്‍ എടുക്കുന്നതിന് മുമ്പുള്ള റിഹേഷ്‌സലിന് ഇടയ്‌ക്ക് മുൻകൂട്ടി പറയുകയോ അനുമതി ചോദിക്കുകയോ ചെയ്യാതെ അർജുൻ എന്നെ ശരീരത്തോടു ചേർത്ത് പിടിച്ച് ദൃഢമായി ആലിംഗനം ചെയ്‌തു കൊണ്ട് ഇങ്ങനെ ചെയ്‌താന്‍ നല്ലതല്ലേയെന്ന് സംവിധായകനോട് ചോദിച്ചു. ഭയപ്പെട്ട അവസ്ഥയിലായിരുന്നു ഞാന്‍ അപ്പോള്‍ ഉണ്ടായിരുന്നത്” - എന്നും ശ്രുതി വ്യക്തമാക്കി.

ചിത്രത്തിന്റെ സംവിധായകനായ അരുണിന് എന്റെ അസ്വസ്ഥത മനസിലായി. തുടര്‍ന്ന് റിഹേഴ്സലുകൾക്ക് താല്‍പ്പര്യം ഇല്ലെന്നും നേരെ ടേക്കിലേക്ക് പോകാമെന്നും ഡയറക്ഷൻ ടീമിനെ അറിയിച്ചു. ചുരുങ്ങിയത് അമ്പതോളം പേരടങ്ങുന്ന ഷൂട്ടിംഗ് സംഘത്തിനു മുമ്പില്‍ നടന്ന ഇക്കാര്യം എന്റെ മെയ്ക്കപ്പ് ടീമിനോടും ഞാൻ പങ്കു വച്ചുവെന്നും ശ്രുതി കൂട്ടിച്ചേര്‍ത്തു.

റിയലിസ്‌റ്റിക്കായ ഷോട്ടുകള്‍ സിനിമയില്‍ വരണമെന്ന് ആഗ്രഹിക്കുന്ന വ്യക്തിയാണ് ഞാന്‍. പക്ഷേ അര്‍ജുന്‍ എന്ന നടനില്‍ നിന്നുമുണ്ടായ ഈ സംഭവം തീർത്തും തെറ്റായി തോന്നി. പ്രൊഫഷണലിസം കൊണ്ടായിരിക്കാം അദ്ദേഹം അങ്ങനെ ചെയ്‌തത്. പക്ഷേ എനിക്ക് ദേഷ്യം മാത്രമാണ് തോന്നിയത്. എന്ത് പറയണമെന്ന് അറിയാത്ത അവസ്ഥയായിരുന്നു അപ്പോള്‍ എന്നും ശ്രുതി പറഞ്ഞു.

അര്‍ജുന്റെ സമീപനത്തോട് സഹിഷ്ണുത വച്ചുപുലർത്തുന്നതിനെക്കാളും നല്ലത് ഒഴിഞ്ഞുമാറുകയാണെന്ന് എനിക്ക് തോന്നി. ജോലിസ്ഥലത്താണ് എനിക്ക് ഈ അനുഭവം ഉണ്ടായത്. കരാർ ഒപ്പിട്ടിട്ടുള്ളതിനാൽ ചെയ്യേണ്ട ജോലി പൂർത്തീകരിക്കണമായിരുന്നു. ചിത്രീകരണത്തിനിടയിൽ അദ്ദേഹം പറഞ്ഞ കുത്തുവാക്കുകൾ എന്റെ തൊഴിൽ അന്തരീക്ഷത്തെ അസഹ്യമാക്കിയെന്നും തന്റെ പോസ്‌റ്റില്‍ ശ്രുതി വ്യക്തമാക്കി.

സിനിമയെ ബാധിക്കാതിരിക്കാന്‍ അര്‍ജുന്റെ പ്രവർത്തികള്‍ തെറ്റാണെന്ന് അറിഞ്ഞിട്ടും ഞാന്‍ അവഗണിച്ചു. അദ്ദേഹത്തിന്റെ പ്രവർത്തികൾ അവസാനിപ്പിക്കാതെ തുടരുന്നതിൽ അമ്പരന്നിട്ടും, ഞാൻ സൗഹാർദപൂർണമായ അകലം പാലിച്ചു. ഷൂട്ടിനു ശേഷം അദ്ദേഹത്തെ കാണാനുള്ള ക്ഷണങ്ങൾ എന്നെ നടുക്കിയെന്നും ശ്രുതി പറഞ്ഞു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Coolie vs War 2 : വാർ 2 എല്ലാം തലൈവർക്ക് മുന്നിൽ ജുജുബി, ബുക്കിങ്ങിൽ കൂലി ഏറെ മുന്നിൽ

ഇത്തവണ ബിജെപി, പ്രിയങ്കാ ഗാന്ധിയെ കാണാനില്ല, വയനാട് ജില്ലാ പോലീസ് മേധാവിക്ക് പരാതി നൽകി

പാക്കിസ്ഥാനെ ആക്രമിച്ച വീഡിയോയുമായി ഇന്ത്യന്‍ വ്യോമസേന

പട്ടിണി മരണങ്ങൾ വ്യാജം, ഹമാസിൽ നിന്നും മോചനം വേണമെന്നാണ് പലസ്തീനികൾ പറയുന്നത്, ഹമാസ് കേന്ദ്രങ്ങളെല്ലാം നശിപ്പിക്കുമെന്ന് നെതന്യാഹു

ഫെയ്‌സ്ബുക്കില്‍ താന്‍ എഴുതിയത് കവിതയാണെന്ന് വിനായകന്‍; കേസെടുക്കാന്‍ വകുപ്പില്ലെന്ന് പോലീസ്

എല്ലാം കാണുക

ഏറ്റവും പുതിയത്

ഡേറ്റിങ് ആപ്പുകൾ വഴി പങ്കാളിയെ കണ്ടെത്തുന്നത് ഇന്ത്യൻ സംസ്കാരത്തെ തകർക്കുന്നു, ആശങ്ക പ്രകടിപ്പിച്ച് കങ്കണ റണാവത്ത് എം പി

തെരുവുനായയുടെ കടിയേറ്റിട്ട് നാലു മാസം കഴിഞ്ഞു, നാലുവയസ്സുകാരി റാബിസ് ബാധിച്ച് മരിച്ചു

റെയില്‍വേ സ്റ്റേഷനുകളിലും ഇനി ലഗേജുകളുടെ ഭാരം കണക്കാക്കും; ഓരോ കോച്ചിനുമുള്ള ബാഗേജ് നിയമങ്ങള്‍ അറിയാം

ഇന്ത്യ-ചൈന ബന്ധത്തിൽ നേരിയ പുരോഗതി, അതിർത്തിയിലെ പ്രശ്നങ്ങളും ചർച്ചയാകും, ബന്ധം കൂടുതൽ മെച്ചപ്പെടുത്താൻ ശ്രമം

സെലന്‍സ്‌കി- ട്രംപ് കൂടിക്കാഴ്ചയ്ക്ക് മുന്‍പായി ഉക്രൈനില്‍ റഷ്യന്‍ ആക്രമണം; 14 പേര്‍ കൊല്ലപ്പെട്ടു.

അടുത്ത ലേഖനം