Webdunia - Bharat's app for daily news and videos

Install App

മകൾക്ക് വിഷം നൽകി വധിച്ച ശേഷം ദമ്പതികൾ തൂങ്ങിമരിച്ചു

എ കെ ജെ അയ്യര്‍
വെള്ളി, 3 ജൂണ്‍ 2022 (18:56 IST)
നാഗർകോവിൽ: പതിമൂന്നുകാരിയായ മകളെ വിഷം നൽകി വധിച്ച ശേഷം ദമ്പതികൾ തൂങ്ങിമരിച്ചു. തക്കല പുലിയൂർക്കുറിച്ചി സ്വദേശി രമേശ് (51), ഭാര്യ രോഹിണി (45) എന്നിവർ മകൾ അർച്ചനയ്ക്ക് ഭക്ഷണത്തിൽ വിഷം കലർത്തി നൽകി കൊന്ന ശേഷമാണ് തൂങ്ങിമരിച്ചത്.

കഴിഞ്ഞ ദിവസം രാവിലെ വീടിന്റെ വാതിൽ തുറക്കാത്തതിനെ തുടർന്ന് സംശയം തോന്നിയ അയൽക്കാർ തക്കല പോലീസിൽ വിവരം അറിയിക്കുകയായിരുന്നു. പോലീസ് എത്തി വീടിന്റ വാതിൽ പൊളിച്ചു അകത്തു കയറി നോക്കിയപ്പോഴാണ് ദമ്പതികളെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. മകളെ വിഷം ഉള്ളിൽ ചെന്ന് മരിച്ച നിലയിലും കണ്ടെത്തി.

ആത്മഹത്യാ കുറിപ്പും കണ്ടെത്തിയിട്ടുണ്ട്. മരണത്തിൽ ആരും ഉത്തരവാദികൾ അല്ലെന്നും കത്തിൽ ഉണ്ട്. മരണ കാരണം വെളിപ്പെടുത്തിയിട്ടില്ല. മാർത്താണ്ഡത്തെ ഒരു സ്ഥാപനത്തിൽ അപ്രൈസറാണ് മരിച്ച രമേശ്. ഒരു കൊറിയർ സർവീസിലാണ് രോഹിണി ജോലി ചെയ്യുന്നത്. വീടിനടുത്തുള്ള ഒരു സ്‌കൂളിലെ എല്ലാം ക്ലാസ് വിദ്യാർത്ഥിനിയാണ് മരിച്ച മകൾ അർച്ചന.   

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ജനിക്കുന്നവര്‍ മാത്രമല്ലല്ലോ മരിക്കുന്നവരും കുറവല്ലെ, പെന്‍ഷന്‍ കൊടുക്കാതിരിക്കാന്‍ പറ്റുമോ?, വിവാദമായി മന്ത്രി സജി ചെറിയാന്റെ പരാമര്‍ശം

'3500 ഓളം കുറ്റവാളികളിൽ നിന്നാണ് ആര്യനെ ഞാൻ രക്ഷപ്പെടുത്തിയത്': വെളിപ്പെടുത്തി നടന്‍ അജാസ് ഖാന്‍

കാലാവസ്ഥയിൽ മാറ്റം; ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത, രണ്ട് ജില്ലകളിൽ യെല്ലോ അലർട്ട്

പ്രായമായ സ്ത്രീകളെ വരെ ബെഡ്‌റൂമിൽ കയറ്റി വാതിലടക്കും, ചോദിച്ചാൽ അമ്മയെ പോലെ എന്ന് പറയും: ബാലയ്‌ക്കെതിരെ എലിസബത്ത് ഉദയൻ

കരളില്‍ നീര്‍ക്കെട്ടുണ്ടാക്കുന്ന എബിസി ജ്യൂസ്; അമിതമായി കുടിക്കരുത്

എല്ലാം കാണുക

ഏറ്റവും പുതിയത്

പ്രൊഫഷണല്‍ എന്ന നിലയിലുള്ള അഭിപ്രായം, മുരളീധരന്‍ സ്വയം ചിന്തിക്കുക; ദിവ്യക്കെതിരായ കോണ്‍ഗ്രസ് സൈബര്‍ ആക്രമണത്തില്‍ രാഗേഷ്

മുംബെ ഭീകരാക്രമണത്തിന് മേല്‍നോട്ടം വഹിച്ചത് ഐഎസ്‌ഐയെന്ന് വെളിപ്പെടുത്തി തഹാവൂര്‍ റാണ

നല്ലവരായ ഇന്ത്യക്കാരെ ഓടിവരൂ: അമേരിക്കയുമായി ഇടഞ്ഞുനില്‍ക്കുമ്പോള്‍ ഇന്ത്യന്‍ പൗരന്മാര്‍ക്ക് 85,000 വിസകള്‍ നല്‍കി ചൈന

സിഎംആര്‍എല്‍ സാമ്പത്തിക ഇടപാട് കേസ്: എസ്എഫ്‌ഐഓ റിപ്പോര്‍ട്ടില്‍ രണ്ടുമാസത്തേക്ക് തുടര്‍നടപടി തടഞ്ഞ് ഹൈക്കോടതി

തൃശൂര്‍ കലക്ടറേറ്റില്‍ ബോംബ് ഭീഷണി; ഡോഗ് സ്‌ക്വാഡ് പരിശോധന നടത്തി

അടുത്ത ലേഖനം
Show comments