Webdunia - Bharat's app for daily news and videos

Install App

മുപ്പപ്പെരിയാര്‍: ജലനിരപ്പ് ഉയര്‍ത്താനുള്ള നടപടികളുമായി തമിഴ്‌നാട് ഇന്ന് പ്രധാനമന്ത്രിയെ കാണും, കൂടിക്കാഴ്‌ച കേരളത്തിന് തിരിച്ചടിയായേക്കും

മഴ കനത്തതോടെ അണക്കെട്ടില്‍ ജലനിരപ്പ് ഉയരാന്‍ സാധ്യത നിലനില്‍ക്കുമ്പോഴാണ് തമിഴ്‌നാട് നീക്കം

Webdunia
ചൊവ്വ, 14 ജൂണ്‍ 2016 (10:03 IST)
മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് 152 അടിയാക്കി ഉയര്‍ത്തണമെന്ന് ആവശ്യപ്പെട്ട് തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിത പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ഇന്ന് കാണും. കൂടിക്കാഴ്‌ചയില്‍ വിവിധ കാര്യങ്ങള്‍ ചര്‍ച്ചയില്‍ വരുമെങ്കിലും മുല്ലപ്പെരിയാര്‍ വിഷയത്തില്‍ തങ്ങള്‍ക്ക് അനുകൂലമായ നടപടി കേന്ദ്രത്തില്‍ നിന്ന് ഉണ്ടാകണമെന്ന് ജയലളിത മോദിയോട് ആവശ്യപ്പെടും.

അണക്കെട്ടിന്‍റെ ജലനിരപ്പ് 152 അടിയാക്കാന്‍ വേണ്ട നടപടികള്‍ കേന്ദ്രം മുന്‍കൈയെടുത്ത് സ്വീകരിക്കണമെന്ന് ജയലളിത പ്രധാനമന്ത്രിയോട് ആവശ്യപ്പെടും. ഒപ്പം കാവേരി വിഷയത്തിലും കേന്ദ്രത്തിന്‍റെ ഇടപെടല്‍ ഉറപ്പാക്കണമെന്നു തമിഴ്നാട് സര്‍ക്കാര്‍ കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെടും. ഒപ്പം 32 ആവശ്യങ്ങളടങ്ങിയ നിവേദനവും കൈമാറും.

മുഖ്യമന്ത്രി പിണറായി വിജയന്‍ മുല്ലപ്പെരിയാര്‍ വിഷയത്തില്‍ സ്വീകരിച്ച നിലാപട് തങ്ങള്‍ക്ക് അനുകൂലമാണെന്നാണ് തമിഴ്‌നാടിന്റെ വാദം. അതേസമയം, അണ്ണാ ഡിഎംകെയെ എന്‍ഡിഎയില്‍ എത്തിക്കാന്‍ വിട്ടു വീഴ്‌ചകള്‍ നടത്തുന്ന മോദി ജയലളിതയുടെ ആവശ്യങ്ങള്‍ ഭാഗീകമായി അംഗീകരിക്കുമെന്നാണ് റിപ്പോര്‍ട്ട്.

കേരളത്തില്‍ മഴ കനത്തതോടെ അണക്കെട്ടില്‍ ജലനിരപ്പ് ഉയരാന്‍ സാധ്യത നിലനില്‍ക്കുമ്പോഴാണ് തമിഴ്‌നാട് നീക്കം ശക്തമാക്കിയത്. അണക്കെട്ടിന്‍റെ ജലനിരപ്പ് 152 അടിയാക്കാന്‍ വേണ്ട നടപടികള്‍ തമിഴ്‌നാട് ആരംഭിക്കുകയും ചെയ്‌തു. ഈ സാഹചര്യത്തില്‍ മുല്ലപ്പെരിയാര്‍ വിഷയം വീണ്ടും ചര്‍ച്ചയാകുമെന്ന് വ്യക്തമാണ്.

അണക്കെട്ടിലെ ജലനിരപ്പ് ഉയര്‍ത്തുമെന്ന് തെരഞ്ഞെടുപ്പ് പ്രകടന പത്രികയില്‍ എഡി എം കെ വാഗ്‌ദാനം ചെയ്‌തിരുന്നു. തമിഴ്‌നാട്ടിലെ കര്‍ഷക സംഘടനകളുടെ നിര്‍ദേശം മാനിച്ചാണ് ജലനിരപ്പ് ഉയര്‍ത്തണമെന്ന് ആവശ്യപ്പെടുന്നതെന്നാണ് തമിഴ്‌നാടിന്റെ വിശദീകരണം.

വായിക്കുക

ഇറാനെതിരായ യുദ്ധത്തില്‍ ഇസ്രയേലിന് ആരുടെയും സഹായം ആവശ്യമില്ലെന്ന് ബെഞ്ചമിന്‍ നെതന്യാഹു

ട്രോളിങ് നിരോധനത്തിന് പുറമെ കനത്ത മഴയും, മത്സ്യലഭ്യത കുറഞ്ഞു, മീനുകളുടെ വില കുതിച്ചുയരുന്നു

Israel- Iran Conflict: ചാവുകടലിന് മുകളിലൂടെ പറന്ന് ഇറാൻ ഡ്രോണുകൾ, പ്രതിരോധവുമായി ഇസ്രായേൽ, ബീർഷെബ ആക്രമിച്ച് ഇറാൻ

ഇസ്രയേല്‍-ഹമാസ് യുദ്ധം തുടങ്ങിയിട്ട് 20 മാസം; പലസ്തീന്‍കാരുടെ മരണസംഖ്യ 55,000 കവിഞ്ഞതായി ഗാസ ആരോഗ്യ മന്ത്രാലയം

bayern vs auckland city:ക്ലബ് ലോകകപ്പില്‍ വന്ന് പെട്ടത് ബയേണിന്റെ മുന്നില്‍, ഓക്ലന്‍ഡ് സിറ്റിക്കെതിരെ അടിച്ചുകൂട്ടിയത് 10 ഗോള്‍!

എല്ലാം കാണുക

ഏറ്റവും പുതിയത്

ഇറാൻ തകർന്നാൽ ജിഹാദി ഗ്രൂപ്പുകൾ മുതലെടുക്കും, യുഎസിന് മുന്നറിയിപ്പ് നൽകി അസിം മുനീർ

ചില ഐഫോണ്‍ ഉപയോക്താക്കളോട് യൂട്യൂബ് അണ്‍ഇന്‍സ്റ്റാള്‍ ചെയ്യാന്‍ ആവശ്യപ്പെട്ട് ഗൂഗിള്‍, കാരണം ഇതാണ്

ഭരണഘടനയെ കൊന്ന ദിനം, അടിയന്തിരാവസ്ഥാ വാർഷികത്തിൽ ഒരു വർഷം നീണ്ട പരിപാടികൾ നടത്താൻ കേന്ദ്രം, സംസ്ഥാനങ്ങൾക്കും നിർദേശം

പാക്കിസ്ഥാന് അഞ്ചാംതലമുറ സ്റ്റെല്‍ത്ത് യുദ്ധവിമാനങ്ങള്‍ ചൈന നല്‍കും; ഇന്ത്യക്ക് ഇത്തരം വിമാനങ്ങളില്ലാത്തതില്‍ ആശങ്ക

നിലമ്പൂരിൽ സ്വരാജ് വിജയിക്കും, ഫലം വന്നാൽ യുഡിഎഫിൽ പൊട്ടിത്തെറിയുണ്ടാകും: എം വി ഗോവിന്ദൻ

അടുത്ത ലേഖനം
Show comments