Webdunia - Bharat's app for daily news and videos

Install App

പതിനേഴാം വയസ്സിൽ ഞാൻ യാത്രചെയ്യാൻ ആരംഭിച്ചു, അന്ന് എനിക്ക് അറിവ് കുറവായിരുന്നു: നരേന്ദ്രമോദി

പതിനേഴാം വയസ്സിൽ ഞാൻ യാത്രചെയ്യാൻ ആരംഭിച്ചു, അന്ന് എനിക്ക് അറിവ് കുറവായിരുന്നു: നരേന്ദ്രമോദി

Webdunia
വ്യാഴം, 10 ജനുവരി 2019 (15:44 IST)
ലോകത്തെക്കുറിച്ചും തന്നെക്കുറിച്ചും ഉള്ള ചോദ്യങ്ങൾക്കു ഉത്തരം ലഭിക്കുന്നതിനായി പതിനേഴാം വയസ്സിൽ തന്റെ യാത്രകൾ ആരംഭിച്ചതായി പ്രധാനമന്ത്രി നരേന്ദ്രമോദി. ഹ്യൂമൻസ് ഓഫ് ബോംബെയ്ക്കു നല്‍കിയ അഭിമുഖത്തിലാണ് മോദി തന്റെ ആദ്യകാല ജീവിതത്തെക്കുറിച്ച് വെളിപ്പെടുത്തിയത്.
 
'ഒരുപാട് കാര്യങ്ങളിൽ എനിക്ക് കൗതുകം കൂടുതലായിരുന്നു. എന്നാൽ ആ സമയങ്ങളിൽ എനിക്ക് അറിവ് കുറവായിരുന്നു. സൈനികോദ്യോഗസ്ഥരെ പണ്ടു കാണുമ്പോൾ ഇതു മാത്രമാണു രാജ്യത്തെ സേവിക്കാനുള്ള മാർഗമെന്നാണു കരുതിയിരുന്നത്. എന്നാൽ റെയിൽവേ സ്റ്റേഷനിൽ‌ വച്ചു സിദ്ധൻമാരുമായും  സന്യാസിമാരുമായും സംസാരിച്ചതോടെയാണ് ഈ ധാരണ മാറിയത്.
 
പതിനേഴാം വയസ്സിൽ ഞാൻ എന്നെ തന്നെ ദൈവത്തിൽ അർപ്പിക്കുകയായിരുന്നു. അങ്ങനെയാണ് ഞാൻ ഹിമാലയത്തിലേക്ക് പോകുന്നത്. വീട് വിട്ടിറങ്ങുമ്പോൾ അമ്മ എനിക്ക് മധുരം തന്നു. ആ കാലഘട്ടങ്ങൾ എന്റെ ജീവിതത്തിൽ പലതും മാറ്റിമറിച്ചു. പല ചോദ്യങ്ങൾക്കും എനിക്ക് അപ്പോൾ ഉത്തരം ലഭിച്ചു.
 
ആ കാലങ്ങളിൽ പുലർച്ചെ 3നും 3.45നും ഇടയിൽ ബ്രാഹ്മ മുഹൂർത്തത്തിലാണ് ഉണരുക. കൊടുംതണുപ്പില്‍ ഹിമാലയത്തിലെ തണുപ്പേറിയ വെള്ളത്തിലായിരുന്നു കുളി. അതിന്റെ തീക്ഷ്ണത ഇപ്പോഴുമുണ്ട്. ജലപാതത്തിന്റെ നേർത്ത ശബ്ദത്തിൽനിന്നു പോലും ശാന്തത, ഏകത്വം, ധ്യാനം എന്നിവ കണ്ടെത്താൻ ഞാൻ പഠിച്ചു. 
 
കുറേ കാര്യങ്ങൾ പഠിച്ചതിന് ശേഷമാണ് ഞാൻ അവിടെ നിന്ന് വീട്ടിലേക്ക് പോയത്. എട്ട് അംഗങ്ങളുള്ള കുടുംബം ഒരു ചെറിയ വീട്ടിലാണു താമസിച്ചിരുന്നത്. പക്ഷേ ഞങ്ങൾക്ക് അതുമതിയായിരുന്നു. റെയിൽവേ സ്റ്റേഷനിലെ അച്ഛന്റെ കട തുറന്ന് വൃത്തിയാക്കിയ ശേഷമാണ് എപ്പോഴും സ്കൂളിലേക്കു പോയിരുന്നത്'- മോദി വ്യക്തമാക്കി.
 
അതേസമയം, എട്ടാം വയസ്സിലാണ് ആദ്യമായി ആർഎസ്എസിന്റെ പരിപാടിയിൽ പോകുന്നതെന്നും പറഞ്ഞു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

നിമിഷ പ്രിയയുടെ വധശിക്ഷ നടപ്പായാല്‍ സങ്കടകരമെന്ന് സുപ്രീംകോടതി; കൂടുതലൊന്നും ചെയ്യാനില്ലെന്ന് കേന്ദ്രം

Nimisha Priya death sentence: നിമിഷപ്രിയയുടെ മോചനത്തിനായി ഇടപെട്ട് കാന്തപുരം, യമൻ ഭരണകൂടവുമായി ചർച്ച നടത്തിയതായി റിപ്പോർട്ട്

കല്യാണപ്പിറ്റേന്ന് ഞാൻ ചോദിച്ചു, 'ഇനി അഭിനയിക്കുമോ?': ഒരു ചിരിയായിരുന്നു മഞ്ജുവിന്റെ മറുപടി: മേക്കപ്പ് ആർട്ടിസ്റ്റ് പറയുന്നു

മഹാരാഷ്ട്രയിലെ ഒരു ഗ്രാമത്തില്‍ 14000ല്‍ അധികം സ്ത്രീകള്‍ക്ക് കാന്‍സര്‍ ലക്ഷണങ്ങള്‍

നാലു മാസത്തിനുള്ളിൽ തെരുവ് നായ്ക്കളുടെ കടിയേറ്റത് 1,31,244 പേർക്ക്

എല്ലാം കാണുക

ഏറ്റവും പുതിയത്

വാട്‌സ്ആപ്പിലൂടെ പരിവാഹന്‍ വ്യാജ ലിങ്ക് അയച്ചുള്ള തട്ടിപ്പ്; രണ്ട് പേര്‍ പിടിയില്‍

നടപടി ദേശീയ നേതൃത്വം തീരുമാനിക്കട്ടെ, തരൂരിനെ തിരുവനന്തപുരത്തെ പാർട്ടി പരിപാടികളിൽ പങ്കെടുപ്പിക്കില്ല : കെ മുരളീധരൻ

യോഗത്തിൽ വൈകിയെത്തി: പോലീസ് ഉദ്യോഗസ്ഥർക്ക് 10 കിലോമീറ്റർ ഓട്ടം ശിക്ഷ

അവള്‍ പൊസസീവാണ്, എന്റെ വീട്ടുകാരുമായി ഇപ്പോള്‍ ബന്ധമില്ല,അറിയിക്കാതെ ഗര്‍ഭഛിദ്രം നടത്തി, പ്രതികരിച്ച് അതുല്യയുടെ ഭര്‍ത്താവ്

‘അതുല്യ എന്നെ ബെൽറ്റ് വെച്ച് മർദ്ദിക്കാറുണ്ട്, എന്റെ വീട്ടുകാരുമായി ഞാൻ മിണ്ടാൻ പാടില്ല': കൊലക്കുറ്റം ചുമത്തിയതിൽ വിശദീകരണവുമായി ഭർത്താവ് സതീഷ്

അടുത്ത ലേഖനം
Show comments