Webdunia - Bharat's app for daily news and videos

Install App

ജയലളിതയെ കാണാന്‍ ദേശീയനേതാക്കള്‍ എത്തി; എന്നാല്‍ ആശുപത്രി അധികൃതര്‍ ആര്‍ക്കും അനുമതി നല്‌കിയില്ല; സന്ദര്‍ശനാനുമതി നിഷേധിക്കുന്നതിന് കാരണമുണ്ട്

ജയലളിതയെ സന്ദര്‍ശിക്കാന്‍ ദേശീയനേതാക്കള്‍ ആശുപത്രിയില്‍ എത്തി

Webdunia
ശനി, 8 ഒക്‌ടോബര്‍ 2016 (14:32 IST)
ചികിത്സയില്‍ കഴിയുന്ന തമിഴ്നാട് മുഖ്യമന്ത്രി ജയലളിതയെ സന്ദര്‍ശിക്കാന്‍ ദേശീയനേതാക്കള്‍ ചെന്നൈ അപ്പോളോ ആശുപത്രിയില്‍ എത്തി. വെള്ളിയാഴ്ച കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി അപ്പോളോ ആശുപത്രിയില്‍ എത്തിയെങ്കിലും ജയലളിതയെ സന്ദര്‍ശിക്കാന്‍ അനുമതി നല്കിയിരുന്നില്ല. രാഹുല്‍ ഗാന്ധിക്ക് പിന്നാലെ എം ഡി എം കെ നേതാവ് വൈക്കോ ശനിയാഴ്ച രാവിലെ ആശുപത്രിയില്‍ എത്തിയെങ്കിലും സന്ദര്‍ശനാനുമതി ലഭിച്ചിരുന്നില്ല.
 
ജയലളിതയ്ക്ക് കടുത്ത അണുബാധയുള്ളതിനാലാണ് സന്ദര്‍ശകരെ കര്‍ശനമായി വിലക്കുന്നതെന്നാണ് പാര്‍ട്ടി വൃത്തങ്ങള്‍ നല്കുന്ന വിശദീകരണം. തമിഴ്നാട് മന്ത്രിസഭയിലെ ഭൂരിപക്ഷം മന്ത്രിമാര്‍ക്കും എ ഡി എം കെ നേതാക്കള്‍ക്കും ജയലളിതയെ കാണാന്‍ ഇതുവരെ അനുമതി ലഭിച്ചിട്ടില്ല. കൂടുതല്‍ കേന്ദ്രമന്ത്രിമാര്‍ ജയലളിതയെ സന്ദര്‍ശിക്കാന്‍ എത്തിയേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
 
അതേസമയം, ഗവര്‍ണര്‍ സംസ്ഥാനത്തെ സ്ഥിതിഗതികള്‍ സൂക്ഷ്‌മമായി നിരീക്ഷിക്കുന്നുണ്ട്. ഗവര്‍ണര്‍ മുതിര്‍ന്ന മന്ത്രിമാരായ ഒ പനീര്‍സെല്‍വവുമായും പഴനിസ്വാമിയുമായും വെള്ളിയാഴ്ച കൂടിക്കാഴ്ച നടത്തിയിരുന്നു.

വായിക്കുക

കുറ്റസമ്മതത്തിൽ അത്ഭുതമില്ല, പാകിസ്ഥാൻ തെമ്മാടി രാജ്യമെന്ന് ഇന്ത്യ യുഎന്നിൽ

പഹല്‍ഗാം ഭീകരാക്രമണം: തൃശൂര്‍ പൂരത്തിനു കനത്ത സുരക്ഷ

കൊതുക് ശല്യം കൂടുന്നു; ആര്‍ക്കാണ് കൊതുകിന്റെ കടി കൂടുതല്‍ കിട്ടുന്നതെന്നറിയണം

SSLC Result: എസ്.എസ്.എല്‍.സി ഫലം മേയ് ഒന്‍പതിന്

സമ്പൂര്‍ണ സ്റ്റാമ്പിങ്ങിലേക്ക് മാറി കേരളം; മുദ്രപത്രങ്ങള്‍ ഇലക്ട്രോണിക് രൂപത്തില്‍ ലഭ്യമാകും

എല്ലാം കാണുക

ഏറ്റവും പുതിയത്

ഓപ്പറേഷന്‍ സിന്ദൂര്‍ ആസൂത്രണത്തിന് ഉപയോഗിച്ചത് പത്ത് ഉപഗ്രഹങ്ങള്‍; വാര്‍ത്താ കുറിപ്പ് പുറത്തിറക്കി കേന്ദ്രം

കോട്ടയത്ത് അച്ഛന്‍ റിവേഴ്‌സ് എടുത്ത വാഹനമിടിച്ച് കുഞ്ഞ് മരിച്ചു

കെട്ടിടങ്ങളും വീടുകളും വാടകയ്ക്ക് നല്‍കുമ്പോള്‍ ശ്രദ്ധിക്കുക; പുതിയ നിയമം അറിഞ്ഞിരിക്കണം

എസ്എസ്എല്‍സി സേ പരീക്ഷ ഈമാസം 28ന് ആരംഭിക്കും

പത്തുവയസുകാരിയെ ഭീക്ഷണിപ്പെടുത്തി പീഡിപ്പിച്ച പ്രതിയെ കോടതി വളപ്പിലിട്ട് തല്ലി മാതാവ്; പ്രതിക്ക് 64 വര്‍ഷം കഠിന തടവ്

അടുത്ത ലേഖനം
Show comments