നിർഭയ കേസ് പ്രതികളുടെ പുതിയ മരണ വാറണ്ട് പുറപ്പെടുവിച്ചു, ഫെബ്രുവരി ഒന്നിന് പുലർച്ചെ 6 മണിക്ക് തൂക്കിലേറ്റും

അഭിറാം മനോഹർ
വെള്ളി, 17 ജനുവരി 2020 (17:57 IST)
നിർഭയ കൂട്ടമാനഭംഗക്കേസിലെ പ്രതികളായ വിനയ് ശർമ, മുകേഷ് സിങ്, അക്ഷയ് കുമാർ സിങ്, പവൻ ഗുപ്ത എന്നിവരുടെ വധശിക്ഷ ഫെബ്രുവരി ഒന്നിലേക്ക് നീട്ടി. മുകേഷ് സിങ് നൽകിയ ദയാഹർജി രാഷ്ട്രപതി റാം നാഥ് കോവിന്ദ് തള്ളിയതിനെ തുടർന്നാണ് ഡൽഹി കോടതി പുതിയ മരണവാറന്റ് പുറപ്പെടുവിച്ചത്. നേരത്തെ വിചാരണക്കോടതി നേരത്തെ ഉത്തരവിട്ട പ്രകാരം ജനുവരി 22ന് തൂക്കിക്കൊല്ലാൻ കഴിയില്ലെന്ന് ആം ആദ്മി സർക്കാർ ബുധനാഴ്ച ഡൽഹി കോടതിയെ അറിയിച്ചിരുന്നു. ഈ മാസം 22 ന് വധശിക്ഷ നടത്താനായിരുന്നു നേരത്തെ കോടതി ഉത്തരവിട്ടിരുന്നത്.
 
2012 ഡിസംബർ 16ന് രാത്രി ഒമ്പതിന് ഡൽഹി വസന്ത് വിഹാറിൽ ഓടിക്കൊണ്ടിരുന്ന ബസിൽ വെച്ചാണ് പാരാമെഡിക്കൽ വിദ്യാർഥിനി ക്രൂരപീഡനത്തിനിരയായത്. വിദഗ്ദ ചികിത്സക്കായി സിംഗപ്പൂരിലെ ആശുപത്രിയിലായിരുന്ന പെൺകുട്ടി ഡിസംബർ 29ന് മരണപ്പെടുകയും ചെയ്തിരുന്നു. കേസിൽ ആറ് പ്രതികളെയാണ് പോലീസ് പിടികൂടിയത്.
 
എന്നാൽ കേസിലെ മുഖ്യപ്രതിയായ ഡ്രൈവർ രാംസിങ് 2013 മാർച്ചിൽ ജയിലിൽ വെച്ചുതന്നെ ജീവനൊടുക്കിയിരുന്നു. പ്രതികളിൽ  ഒരാൾക്ക് 18 വയസ്സ് തികയാത്തതിനാൽ നിയമത്തിന്റെ പരിരക്ഷ ലഭിക്കുകയും ചെയ്തിരുന്നു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ഹമാസിന് 4 ദിവസത്തെ സമയം തരാം, അല്ലെങ്കിൽ കാത്തിരിക്കുന്നത് ദുഃഖകരമായ അന്ത്യം, മുന്നറിയിപ്പുമായി ട്രംപ്

ഫിലിപ്പിന്‍സില്‍ വന്‍ഭൂചലനം: മരണം 27 കടന്നു, 120 പേര്‍ക്ക് പരിക്ക്

പേട്രിയറ്റിനായി ഹൈദരാബാദിലെത്തി മമ്മൂട്ടി, വരവേൽക്കാൻ അനുരാഗ് കശ്യപും, പുതിയ സിനിമ പ്രതീക്ഷിക്കാമോ എന്ന് ആരാധകർ

വനിതാ ലോകകപ്പിൽ ഇന്ത്യക്ക് വിജയതുടക്കം, ശ്രീലങ്കയ്ക്കെതിരെ 59 റൺസ് വിജയം

എച്ച് 1 ബി വിസ ഫീസ് വർധന നിലവിലെ വിസ ഉടമകളെ ബാധിക്കില്ല, ഉത്തരവ് വിശദീകരിച്ച് അമേരിക്കൻ പ്രസ് സെക്രട്ടറി

എല്ലാം കാണുക

ഏറ്റവും പുതിയത്

6 മാസത്തിനകം ഇവിക്കും പെട്രോൾ വണ്ടികൾക്കും ഒരേ വിലയാകും: നിതിൻ ഗഡ്കരി

ഡോക്ടറുടെ കുറിപ്പടി ഇല്ലാതെ 12 വയസിന് താഴെയുള്ള കുട്ടികള്‍ക്ക് മരുന്ന് നല്‍കരുത്: ആരോഗ്യമന്ത്രി

കണ്ണൂരില്‍ തെരുവുനായ ആക്രമണത്തിനെതിരെ ബോധവല്‍ക്കരണ നാടകം; നടനെ സ്റ്റേജില്‍ കയറി കടിച്ച് തെരുവുനായ

ബിഹാറിൽ വോട്ടെടുപ്പ് 2 ഘട്ടങ്ങളിൽ, നവംബർ 6,11 തീയ്യതികളിൽ, വോട്ടെണ്ണൽ 14ന്

സമൂഹത്തില്‍ അറിവിന്റെ ദീപം തെളിക്കുന്നവരാണ് ബ്രാഹ്‌മണര്‍, വിവാദപരാമര്‍ശവുമായി ഡല്‍ഹി മുഖ്യമന്ത്രി

അടുത്ത ലേഖനം
Show comments