നിവാർ: മൂന്നുമരണം, 101 വീടുകൾ തകർന്നു, മാറ്റിപ്പാർപ്പിച്ചത് 2.27 ലക്ഷം പേരെ

Webdunia
വെള്ളി, 27 നവം‌ബര്‍ 2020 (07:36 IST)
ചെന്നൈ: തമിഴ്നാട്ടിൽ വീശിയ നിവാർ ചുഴലിക്കാറ്റിൽ മരണം മൂന്നായി. മുന്നുപേർക്ക് പരിക്കേൽക്കുകയും ചെയ്തു. വടക്കൻ തമിഴ്നാട്ടിൽ വ്യാപക നാശമാണ് ഉണ്ടായത്. അപകട സാധ്യതയുള്ള പ്രദേശങ്ങളിൽനിന്നും 2,27,300 ആളുകളെ മാറ്റിപ്പാർപ്പിച്ചു. രണ്ടുപേർ ചെന്നൈയിലും ഒരാൾ നാഗപട്ടണത്തുമാണ് മരണപ്പെട്ടത്. ചെന്നൈ റോയപേട്ട് റോഡിലൂടെ നടക്കുമ്പോൾ മരം കടപുഴകിവീണ് അൻപതുകാരനും, കോയമ്പേട് വിടിന് മുകളിൽ പൊട്ടിവീണ വൈദ്യുതി കേബിളിൽനിന്നും ഷോക്കേറ്റ് ബിഹാര സ്വദേശിയായ 27കാരനുമാണ് ചെന്നൈയിൽ മരിച്ചത്.
 
നാഗപട്ടണം വേദാരണ്യത്ത് പതിനാറുകാരൻ ബൈക്കിൽ സഞ്ചരിയ്ക്കുന്നതിനിടെ കാറ്റിൽ നിയന്ത്രണംവിട്ട് വൈദ്യുത പോസ്റ്റിലിടിച്ച് മരണപ്പെടുകയായിരുന്നു. തമിഴ്നാട്ടിൽ 101 വീടുകൾ നശിച്ചതായാണ് പ്രാഥമിക വിവരം. മരങ്ങൾ വ്യാപകമായി കടപുഴകി വീഴുകയും, ഇലക്ട്രിക് തൂണകൾ നിലംപതിയ്ക്കുകയും ചെയ്തു. ശക്തമായ മഴ ചെന്നൈ, കടലൂർ, വിഴുപുരം തുടങ്ങിയ ഇടങ്ങളിലെ താഴ്ന്ന പ്രദേശങ്ങളെ വെള്ളക്കെട്ടിലാക്കി. വെല്ലൂർ, റാണിപ്പേട്ട്, തിരുപത്തൂർ, ധർമപുരി, തിരുവണ്ണാമല..എന്നീ ജില്ലകളിൽ വരും ദിവസങ്ങളിലും കനത്ത മഴയുണ്ടാകും എന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

LDF Government: ക്ഷേമ പെന്‍ഷന്‍ 2000 ആയി ഉയര്‍ത്തി, സ്ത്രീ സുരക്ഷ പെന്‍ഷന്‍ പ്രഖ്യാപിച്ചു

മുഖ്യമന്ത്രി സ്ഥാനത്തിന് അടിയുണ്ടാവാൻ പാടില്ല, കേരളത്തിലെ നേതാക്കൾക്ക് നിർദേശം നൽകി ഹൈക്കമാൻഡ്

ബംഗാൾ തീരത്ത് ഇന്ത്യയ്ക്ക് ഭീഷണി, പാകിസ്ഥാനുമായുള്ള സഹകരണം വർധിപ്പിച്ച് ബംഗ്ലാദേശ്

യഥാർഥ ബൈസൺ താങ്കളാണ്,അഭിമാനം മാത്രം, ബൈസൺ സിനിമയെ പ്രശംസിച്ച് മണിരത്നം

തദ്ദേശ തെരെഞ്ഞെടുപ്പ് അടുത്തിരിക്കെ ക്ഷേമ പെൻഷൻ ഉയർത്താനൊരുങ്ങി സർക്കാർ, 1800 രൂപയാക്കും

എല്ലാം കാണുക

ഏറ്റവും പുതിയത്

അന്വേഷണ വിവരങ്ങള്‍ മാധ്യമങ്ങള്‍ക്ക് കൈമാറരുതെന്ന് ഡിജിപിയുടെ കര്‍ശന നിര്‍ദ്ദേശം

അപൂർവ ധാതുക്കൾ ഇന്ത്യയ്ക്ക് നൽകാം, യുഎസിന് കൊടുക്കരുതെന്ന് ചൈന

ക്ഷേമ പെന്‍ഷന്‍ കുടിശിക നവംബറില്‍ തീരും; കൈയില്‍ എത്തുക 3,600 രൂപ

മനുഷ്യരാരും ചന്ദ്രനിൽ പോയിട്ടില്ല, എല്ലാം തട്ടിപ്പ്; തെളിവുണ്ടെന്ന് കിം കദാർഷിയൻ

കശ്മീരിനെ മുഴുവനായി ഇന്ത്യയുമായി ഒന്നിപ്പിക്കാൻ പട്ടേൽ ആഹ്രഹിച്ചു, നെഹ്റു അനുവദിച്ചില്ല: നരേന്ദ്രമോദി

അടുത്ത ലേഖനം
Show comments