Webdunia - Bharat's app for daily news and videos

Install App

ശശികലയെ ചൊല്ലി തര്‍ക്കം തുടരുന്നു; ഒപിഎസ് മുഖ്യമന്ത്രിയാകില്ല, ഇപിഎസ് തന്നെ തലൈവ - തമിഴകം കാതോര്‍ക്കുന്ന വാര്‍ത്ത ഉടനെന്ന് പനീർശെൽവം

ശശികലയെ ചൊല്ലി തര്‍ക്കം തുടരുന്നു; ഒപിഎസ് മുഖ്യമന്ത്രിയാകില്ല, ഇപിഎസ് തന്നെ തലൈവ - തമിഴകം കാതോര്‍ക്കുന്ന വാര്‍ത്ത ഉടന്‍ പുറത്തെത്തും

Webdunia
ശനി, 19 ഓഗസ്റ്റ് 2017 (16:13 IST)
ആശങ്കകള്‍ക്ക് വിരാമമിട്ട് അണ്ണാ ഡിഎംകെയിലെ പളനിസ്വാമി- പനീർശെൽവം പക്ഷങ്ങൾ ഒന്നിക്കുന്നു. ലയന ചര്‍ച്ച നല്ല രീതിയിലാണ് പുരോഗമിക്കുന്നതെന്നും അണികള്‍ക്ക് സന്തോഷമുള്ള കാര്യം ഒന്നോ രണ്ടോ ദിവസത്തിനകം അറിയാമെന്നും മുൻ മുഖ്യമന്ത്രി കൂടിയായ ഒപിഎസ് ചെന്നൈയില്‍ പ്രതികരിച്ചു.

ലയനത്തിന് ഉപാധികൾ വച്ചിട്ടില്ലെന്നും പാർട്ടിക്കുള്ളിൽ അഭിപ്രായ വ്യത്യാസം ഇല്ലെന്നും പനീർശെൽവം വ്യക്തമാക്കി. നാളെ മധുരയിൽ ചേരുന്ന ഇരുവിഭാഗങ്ങളുടെയും യോഗത്തിൽ തനിക്കൊപ്പമുള്ള നേതാക്കളുടെയും പ്രവർത്തകരുടെയും വികാരം അറിയിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

ലയന പ്രഖ്യാപനം തിങ്കളാഴ്ച ഉണ്ടാകുമെന്നാണ് റിപ്പോര്‍ട്ട്. മടങ്ങി ചെല്ലുമ്പോള്‍ അനുയോജ്യമായ പദവികള്‍ ലഭിക്കണമെന്ന ഒപിഎസ് ക്യാമ്പിന്റെ ആവശ്യം മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമി ക്യാമ്പിനുള്ളില്‍ അതൃപ്തിക്ക് കാരണമായിരുന്നു. കൂടാതെ,
ശശികലയെ ജനറൽ സെക്രട്ടറി സ്ഥാനത്തു നിന്നും മാറ്റണമെന്ന നിലപാടിൽ പനീർസെൽവം പക്ഷം ഉറച്ചു നിൽക്കുന്നതും ചര്‍ച്ച നീളാന്‍ കാരണമാകുന്നുണ്ട്.

ഒപിഎസ് പക്ഷത്തിന് മുഖ്യമന്ത്രി പദമേ ജനറല്‍ സെക്രട്ടറി പദമോ ഉണ്ടാവില്ല. പകരം ഉപമുഖ്യമന്ത്രി പദവും രണ്ട് മന്ത്രിസ്ഥാനവും നല്‍കാനാണ് തീരുമാനമെന്നാണ് പുറത്തുവരുന്ന വാര്‍ത്തകള്‍. അതേസമയം, ശശികലയെ ഉടന്‍ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കില്ലെന്ന സൂചനയും ശക്തമാണ്.

വായിക്കുക

കുറ്റസമ്മതത്തിൽ അത്ഭുതമില്ല, പാകിസ്ഥാൻ തെമ്മാടി രാജ്യമെന്ന് ഇന്ത്യ യുഎന്നിൽ

പഹല്‍ഗാം ഭീകരാക്രമണം: തൃശൂര്‍ പൂരത്തിനു കനത്ത സുരക്ഷ

കൊതുക് ശല്യം കൂടുന്നു; ആര്‍ക്കാണ് കൊതുകിന്റെ കടി കൂടുതല്‍ കിട്ടുന്നതെന്നറിയണം

SSLC Result: എസ്.എസ്.എല്‍.സി ഫലം മേയ് ഒന്‍പതിന്

സമ്പൂര്‍ണ സ്റ്റാമ്പിങ്ങിലേക്ക് മാറി കേരളം; മുദ്രപത്രങ്ങള്‍ ഇലക്ട്രോണിക് രൂപത്തില്‍ ലഭ്യമാകും

എല്ലാം കാണുക

ഏറ്റവും പുതിയത്

ഓപ്പറേഷൻ സിന്ദൂർ അവസാനിച്ചിട്ടില്ല, വിവരങ്ങൾ ജനങ്ങളെ അറിയിക്കുമെന്ന് വ്യോമസേന

തിരു.നോർത്ത് - ബംഗളൂരു പ്രതിവാര സ്പെഷ്യൽ ട്രെയിൻ സെപ്തംബർ വരെ നീട്ടി

പാക് ഷെല്ലാക്രമണത്തിൽ ജീവൻ നഷ്ടപ്പെട്ടവരുടെ കുടുംബങ്ങൾക്ക് 10 ലക്ഷം രൂപ

1971ലെ സ്ഥിതി വേറെയാണ്, ഇന്ദിരാഗാന്ധിയുമായി താരതമ്യം ചെയ്യുന്നത് ശരിയല്ല: അമേരിക്കയ്ക്ക് മുന്നിൽ ഇന്ത്യ വഴങ്ങിയെന്ന വിമർശനത്തിൽ ശശി തരൂർ

പാകിസ്ഥാൻ മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ കൊല്ലപ്പെട്ടെന്ന വാർത്ത വ്യാജം; സ്ഥിരീകരണം

അടുത്ത ലേഖനം
Show comments