സർക്കാർ മദ്യശാലയിൽ വ്യാജമദ്യം; യു പിയിൽ പത്ത് പേർ മരിച്ചു

Webdunia
തിങ്കള്‍, 21 മെയ് 2018 (13:07 IST)
ഉത്തർപ്രദേശിലെ കാൺപൂരിൽ വ്യാ‍ജമദ്യം കഴിച്ച് പത്ത് പേർ മരണപ്പെട്ടു. പതിനഞ്ചോളം പേർ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ് എന്നാണ് പുറത്തു വരുന്ന റിപ്പോർട്ടുകൾ.
 
കാൺപൂർ ജില്ലയിലെ ഹുച്ചിയിലാണ് ആദ്യം നാലുപേർ മരണപ്പെട്ടത്. രാജേന്ദ്ര കുമാര്, രത്‌നേശ് ശുക്ല, റിട്ടയേര്‍ഡ് സബ് ഇന്‍സ്‌പെക്ടര്‍ ജഗ്ജീവന്‍ റാംഉമേഷ് ഭോലാ യാദവ് എന്നിവരാണ് ഹുച്ചിയിൽ മരണപ്പെട്ടത്. സർക്കാർ മദ്യശാലയിൽ നിന്നും വാങ്ങിയ മദ്യമാണ് ഇവർ കഴിച്ചിരുന്നത് എന്ന് ബന്ധുക്കൾ പറഞ്ഞതായി കാണ്‍പൂര്‍ എസ്.പി പ്രദ്യുമന്‍ സിങ് പറഞ്ഞു.
 
ശ്യാമു, ചുന്ന കുശവഹ, ഹരി മിശ്ര, നാഗേന്ദ്ര സിങ്, പങ്കജ് ഗൗതം എന്നിവർ മതൗലി, മഘയ്പൂര്‍വ, ഭന്‍വാര്‍പുര്‍ എന്നീ ജില്ലകളിലായും മരണപ്പെട്ടിട്ടുണ്ട്. സംഭവത്തിൽ മദ്യശാലയുടെ ലൈസൻസ് ഹോൾഡറുടെ പേരിൽ എക്സൈസ് ആക്ട് പ്രകാരം കേസെടുത്തു. നാലുപേരെ പൊലീസ് കസ്റ്റഡിയിലെടുക്കുകയും ഒരാളെ അറസ്റ്റ് ചെയ്തിട്ടുമുണ്ട്. മരണപ്പെട്ടവരുടെ ആശ്രിതർക്ക് സർക്കാർ രണ്ട് ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചിട്ടുണ്ട്. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

സംസ്ഥാനത്ത് 28,300 മുന്‍ഗണന റേഷന്‍ കാര്‍ഡുകള്‍ വിതരണം ചെയ്തു

പ്രതിഷേധങ്ങൾക്കിടെ സംസ്ഥാനത്ത് തീവ്ര വോട്ടർപട്ടിക പരിഷ്കരണ നടപടികൾക്ക് ഇന്ന് തുടക്കം

LDF Government: ക്ഷേമ പെന്‍ഷന്‍ 2000 ആയി ഉയര്‍ത്തി, സ്ത്രീ സുരക്ഷ പെന്‍ഷന്‍ പ്രഖ്യാപിച്ചു

മുഖ്യമന്ത്രി സ്ഥാനത്തിന് അടിയുണ്ടാവാൻ പാടില്ല, കേരളത്തിലെ നേതാക്കൾക്ക് നിർദേശം നൽകി ഹൈക്കമാൻഡ്

ബംഗാൾ തീരത്ത് ഇന്ത്യയ്ക്ക് ഭീഷണി, പാകിസ്ഥാനുമായുള്ള സഹകരണം വർധിപ്പിച്ച് ബംഗ്ലാദേശ്

എല്ലാം കാണുക

ഏറ്റവും പുതിയത്

'പോകല്ലേ, ഞങ്ങളുടെ കൂടെ നില്‍ക്ക്'; ട്വന്റി - ട്വന്റി സ്ഥാനാര്‍ഥിയുടെ കാലുപിടിച്ച് വി.ഡി.സതീശന്‍

ജോലിക്കിടെ നഗ്‌നത പ്രദര്‍ശിപ്പിച്ച ബിഎല്‍ഒയ്‌ക്കെതിരെ നടപടി; വിശദീകരണം തേടി കളക്ടര്‍

തദ്ദേശ തിരഞ്ഞെടുപ്പ്: പ്രചാരണ പ്രവര്‍ത്തനങ്ങള്‍ സമാധാനപരമായിരിക്കണമെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണര്‍

വായു മലിനീകരണം രൂക്ഷം, ഡൽഹിയിൽ സർക്കാർ, സ്വകാര്യ ഓഫീസുകളിൽ 50 ശതമാനം ജീവനക്കാർക്ക് വർക്ക് ഫ്രം ഹോം

യുഎസിൽ തിരക്കിട്ട ചർച്ച, മുസ്ലീം ബ്രദർഹുഡിനെ ഭീകരസംഘടനയായി പ്രഖ്യാപിച്ചേക്കും

അടുത്ത ലേഖനം
Show comments