പുരി ജഗന്നാഥ ക്ഷേത്രത്തിലെ നാനൂറോളം ജീവനക്കാർക്ക് കൊവിഡ്, ഒൻപത് പേർ മരിച്ചു

Webdunia
ചൊവ്വ, 29 സെപ്‌റ്റംബര്‍ 2020 (11:14 IST)
ഭുവനേശ്വര്‍: ഒഡീഷയിലെ പുരി ജഗന്നാഥ ക്ഷേത്രത്തിലെ നാനൂറിലധികം ജീവനക്കാര്‍ക്ക് കൊവിഡ് ബാധ സ്ഥീരീകരിച്ചു. പൂജാ കർമ്മങ്ങൾ ഉൾപ്പടെ നിർവഹിയ്ക്കുന്ന ജീവനക്കാരിലാണ് രോഗബാധ കണ്ടെത്തിയത്. രോഗം ബാധിച്ച് ഒൻപത് ജീവനക്കർ മരിച്ചതായാണ് റിപ്പോർട്ട്. 16 പേർ ഇപ്പോഴും ആശുപത്രിയിലാണ് എന്ന് ക്ഷേത്രം ഭാരവാഹികൾ പറയുന്നു. 
 
ക്ഷേത്രത്തിലെ പൂജാരികൾ ഉൾപ്പടെ ക്വാറന്റീനിലാണ്, ക്ഷേത്രത്തിൽ ഭക്തരും ജീവനക്കാരും മാസ്ക് ധരിയ്ക്കുന്നുണ്ടെന്നും സാമൂഹിക അകലം പാലിയ്ക്കുന്നുണ്ടെന്നും ഉറപ്പുവരുത്തുന്നതിനായി പ്രത്യേക നിരീക്ഷണം ഏർപ്പെടുത്താൻ ജില്ലാ കളക്ടറുടെ നേതൃത്വത്തിലൂള്ള അവലോകന യോഗത്തിൽ തീരുമാനമായി. ആരാധനാലയങ്ങൾ ഉടൻ തുറക്കണം എന്ന് ശക്തമായ ആവശ്യം ഉയരുന്നതിനിടയിലാണ് ഒരു ക്ഷേത്രത്തിൽ ഇത്രയധികം ആളുകൾക്ക് കൊവിഡ് ബാധിച്ചു എന്ന വാർത്തകൾ പുറത്തുവരുന്നത്.
 
ആരാധനാലയങ്ങൾ തുറക്കുന്നത് സംബന്ധിച്ച് കോടതിയിൽ ഹർജിയും നിലനിൽകുന്നുണ്ട്. കൊവിഡ് വ്യാപിക്കുന്ന പശ്ചാത്തലത്തില്‍ ആരാധനാലയങ്ങള്‍ ഉടന്‍ തുറക്കേണ്ടെന്നാണ് തങ്ങളുടെ നിലപാടെന്ന് സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചിട്ടുണ്ട്. നവംബറിന് മുൻപായി ആരാധനാലയങ്ങൾ തുറക്കേണ്ടെന്നാണ് പൂജാരിമാരുടെയും അഭിപ്രായം. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

സംസ്ഥാനത്ത് 28,300 മുന്‍ഗണന റേഷന്‍ കാര്‍ഡുകള്‍ വിതരണം ചെയ്തു

പ്രതിഷേധങ്ങൾക്കിടെ സംസ്ഥാനത്ത് തീവ്ര വോട്ടർപട്ടിക പരിഷ്കരണ നടപടികൾക്ക് ഇന്ന് തുടക്കം

LDF Government: ക്ഷേമ പെന്‍ഷന്‍ 2000 ആയി ഉയര്‍ത്തി, സ്ത്രീ സുരക്ഷ പെന്‍ഷന്‍ പ്രഖ്യാപിച്ചു

മുഖ്യമന്ത്രി സ്ഥാനത്തിന് അടിയുണ്ടാവാൻ പാടില്ല, കേരളത്തിലെ നേതാക്കൾക്ക് നിർദേശം നൽകി ഹൈക്കമാൻഡ്

ബംഗാൾ തീരത്ത് ഇന്ത്യയ്ക്ക് ഭീഷണി, പാകിസ്ഥാനുമായുള്ള സഹകരണം വർധിപ്പിച്ച് ബംഗ്ലാദേശ്

എല്ലാം കാണുക

ഏറ്റവും പുതിയത്

ഹിസ്ബുള്ളയുടെ ചീഫ് ഓഫ് സ്റ്റാഫിനെ വധിച്ചെന്ന് ഇസ്രയേല്‍

സ്ഥാനാര്‍ത്ഥികളെയും ഉദ്യോഗസ്ഥരെയും ഭീഷണിപ്പെടുത്തുന്നു; കണ്ണൂരില്‍ സിപിഎം ചെയ്യുന്നത് അവരുടെ ഗുണ്ടായിസമാണെന്ന് വി ഡി സതീശന്‍

ശബരിമല സ്വര്‍ണക്കൊള്ള: റിമാന്‍ഡില്‍ കഴിയുന്ന പത്മകുമാറിനെ കസ്റ്റഡിയില്‍ വാങ്ങാന്‍ എസ്‌ഐടി ഇന്ന് അപേക്ഷ നല്‍കും

തോരാമഴ: സംസ്ഥാനത്ത് തെക്കന്‍ ജില്ലകളില്‍ ഇന്നും മഴ കനക്കും

Kerala Weather: സംസ്ഥാനത്ത് ശക്തമായ മഴയ്ക്കു സാധ്യത; ഏഴ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

അടുത്ത ലേഖനം
Show comments