Webdunia - Bharat's app for daily news and videos

Install App

ഒ പി എസിന്റെ പുറത്താക്കൽ നടപടികള്‍ തുടരുന്നു; ശശികലയ്ക്ക് പിന്നാലെ മുഖ്യമന്ത്രി പളനിസാമിയെയും പാർട്ടിയിൽനിന്നു പുറത്താക്കി

മുഖ്യമന്ത്രി പളനിസാമിയെ പാർട്ടിയിൽനിന്നു പുറത്താക്കിയെന്ന് പനീർസെൽവം വിഭാഗം

Webdunia
വെള്ളി, 17 ഫെബ്രുവരി 2017 (19:05 IST)
പാർട്ടി തിരിച്ചു പിടിക്കാൻ മറുതന്ത്രങ്ങളുമായി തമിഴ്നാട് മുൻ മുഖ്യമന്ത്രി ഒ.പനീർസെൽവത്തിന്റെ പുറത്താക്കൽ നടപടികള്‍ തുടരുന്നു. അണ്ണാ ‍ഡിഎംകെ ഇടക്കാല ജനറൽ സെക്രട്ടറി ശശികല, വെങ്കിടേഷ്, ടി.ടി.വി. ദിനകരൻ എന്നിവർക്കുപുറമെ മുഖ്യമന്ത്രി എടപ്പാടി പളനിസാമിയെയും പാർട്ടിയിൽനിന്നു പുറത്താക്കിയതായി പനീർസെൽവം വിഭാഗത്തിന്റെ പാർട്ടി പ്രിസീഡിയം ചെയർമാൻ ഇ.മധുസൂദനൻ വ്യക്തമാക്കി.
 
പാര്‍ട്ടിയുടെ ഡെപ്യൂട്ടി ജനറല്‍ സെക്രട്ടറിയായി ശശികലയുടെ ബന്ധുകൂടിയായ ടി ടി വി ദിനകരനെ നിയമിച്ച നടപടി നിയമ വിരുദ്ധമാണെന്നും ഭരണഘടന അനുസരിച്ച് അഞ്ചുവര്‍ഷം പാര്‍ട്ടി അംഗമായിരുന്ന ആളെ മാത്രമേ ഡെപ്യൂട്ടി ജനറല്‍ സെക്രട്ടറിയായി നിയമിക്കാന്‍ കഴിയൂവെന്നും അതിനാല്‍ അദ്ദേഹത്തെ ഡപ്യൂട്ടി ജനറൽ സെക്രട്ടറി സ്ഥാനത്തുനിന്നും മാറ്റിയതായും മധുസൂദനന്‍ അറിയിച്ചു.  
 
വ്യാഴാഴ്ച മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത എടപ്പാടി കെ പളനിസാമി ശനിയാഴ്ച നിയമസഭയില്‍ വിശ്വാസവോട്ടെടുപ്പ് നേരിടാനിരിക്കെയാണ് ഈ നടപടി. ഇതിനിടയിലാണ് പനീര്‍സെല്‍വം പക്ഷം ശശികല അടക്കമുള്ളവരെ പുറത്താക്കിയത്. ഇതിനിടെ, മൈലാപ്പൂര്‍ എം എല്‍ എ എം നടരാജന്‍ പനീര്‍സെല്‍വം പക്ഷത്ത് ചേരുകയാണെന്ന് പ്രഖ്യാപിച്ചു. വിശ്വാസവോട്ടെടുപ്പ് സമയത്ത് പളനിസാമിക്ക് അനുകൂലമായി അദ്ദേഹം വോട്ടു ചെയ്യില്ലെന്നാണ് സൂചന.

വായിക്കുക

കുറ്റസമ്മതത്തിൽ അത്ഭുതമില്ല, പാകിസ്ഥാൻ തെമ്മാടി രാജ്യമെന്ന് ഇന്ത്യ യുഎന്നിൽ

പഹല്‍ഗാം ഭീകരാക്രമണം: തൃശൂര്‍ പൂരത്തിനു കനത്ത സുരക്ഷ

കൊതുക് ശല്യം കൂടുന്നു; ആര്‍ക്കാണ് കൊതുകിന്റെ കടി കൂടുതല്‍ കിട്ടുന്നതെന്നറിയണം

SSLC Result: എസ്.എസ്.എല്‍.സി ഫലം മേയ് ഒന്‍പതിന്

സമ്പൂര്‍ണ സ്റ്റാമ്പിങ്ങിലേക്ക് മാറി കേരളം; മുദ്രപത്രങ്ങള്‍ ഇലക്ട്രോണിക് രൂപത്തില്‍ ലഭ്യമാകും

എല്ലാം കാണുക

ഏറ്റവും പുതിയത്

ഓപ്പറേഷൻ സിന്ദൂർ അവസാനിച്ചിട്ടില്ല, വിവരങ്ങൾ ജനങ്ങളെ അറിയിക്കുമെന്ന് വ്യോമസേന

തിരു.നോർത്ത് - ബംഗളൂരു പ്രതിവാര സ്പെഷ്യൽ ട്രെയിൻ സെപ്തംബർ വരെ നീട്ടി

പാക് ഷെല്ലാക്രമണത്തിൽ ജീവൻ നഷ്ടപ്പെട്ടവരുടെ കുടുംബങ്ങൾക്ക് 10 ലക്ഷം രൂപ

1971ലെ സ്ഥിതി വേറെയാണ്, ഇന്ദിരാഗാന്ധിയുമായി താരതമ്യം ചെയ്യുന്നത് ശരിയല്ല: അമേരിക്കയ്ക്ക് മുന്നിൽ ഇന്ത്യ വഴങ്ങിയെന്ന വിമർശനത്തിൽ ശശി തരൂർ

പാകിസ്ഥാൻ മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ കൊല്ലപ്പെട്ടെന്ന വാർത്ത വ്യാജം; സ്ഥിരീകരണം

അടുത്ത ലേഖനം
Show comments