Webdunia - Bharat's app for daily news and videos

Install App

പെരിയാറിന്റെ പ്രതിമ തകര്‍ത്ത ബിജെപി പ്രവര്‍ത്തകര്‍ അറസ്‌റ്റില്‍ - ബിജെപി ഓഫീസുകള്‍ക്ക് സുരക്ഷ ശക്തമാക്കി

പെരിയാറിന്റെ പ്രതിമ തകര്‍ത്ത ബിജെപി പ്രവര്‍ത്തകര്‍ അറസ്‌റ്റില്‍ - ബിജെപി ഓഫീസുകള്‍ക്ക് സുരക്ഷ ശക്തമാക്കി

Webdunia
ബുധന്‍, 7 മാര്‍ച്ച് 2018 (08:09 IST)
തമിഴ്‌നാട്ടില്‍ അധികാരം നേടിയാല്‍ സാമൂഹ്യ പരിഷ്‌കര്‍ത്താവ് പെരിയാറിന്റെ പ്രതിമ തകര്‍ക്കുമെന്ന് ബിജെപി ദേശീയ സെക്രട്ടറി എച്ച് രാജയുടെ പ്രസ്‌താവനയ്‌ക്ക് പിന്നാലെ സംസ്ഥാനത്ത് സംഘപരിവാറിന്റെ വ്യാപക ആക്രമണം.  

ഇവി ആര്‍ രാമസ്വാമിയുടെ (പെരിയാര്‍) ഇന്നലെ രാത്രിയോടെയാണ് അടിച്ചു തകര്‍ത്ത സംഭവത്തില്‍ രണ്ടു ബിജെപി പ്രവര്‍ത്തകര്‍ അറസ്റ്റിലായി. തിരുപ്പത്തൂർ കോർപ്പറേഷൻ ഓഫീസിൽ സ്ഥാപിച്ചിരുന്ന പെരിയാർ പ്രതിമയാണ് അക്രമികൾ നശിപ്പിച്ചത്. ചൊവ്വാഴ്ച രാത്രി ഒമ്പതോടെയാണ് സംഭവമുണ്ടായത്.

പെരിയാറിന്റെ പ്രതിമ തകര്‍ത്തതിന്റെ പശ്ചാത്തലത്തില്‍ തമിഴ്‌നാട്ടില്‍ ആക്രമണ സാധ്യത നിലനില്‍ക്കുന്നതിനാല്‍ ചെന്നൈയിലെ ബിജെപി സംസ്ഥാന ഓഫീസിന് സുരക്ഷ ശക്തമാക്കി.

‘ഇന്ന് ലെനിന്റെ പ്രതിമ തകര്‍ത്തു, നാളെ പെരിയാറിന്റെ പ്രതിമ തകര്‍ക്കും’ - എന്നായിരുന്നു രാജ ഫേസ്‌ബുക്കിലൂടെ വ്യക്തമാക്കിയത്.

ആരാണ് ലെനിന്‍ എന്നു ചോദിച്ച രാജ ഇന്ത്യയുമായി കമ്മ്യൂണിസ്റ്റുകള്‍ക്ക് എന്താണ് ബന്ധമെന്നും ചോദിച്ചു. ത്രിപുരയില്‍ ഇന്ന് ലെനിന്റെ പ്രതിമ തകര്‍ത്തു. നാളെ തമിഴ്‌നാട്ടിലെ ഇവി ആര്‍ രാമസ്വാമിയുടെ പ്രതിമയും തകര്‍ക്കുമെന്നും  രാജ പോസ്‌റ്റിലൂടെ വ്യക്തമാക്കിയിരുന്നു.

പെരിയാറിന്റെ പ്രതിമ തകര്‍ക്കുമെന്ന പോസ്‌റ്റ് വിവാദമായതോടെ അദ്ദേഹം പ്രസ്‌താവന്‍ ഫേസ്‌ബുക്കില്‍ നിന്നും നീക്കം ചെയ്‌തു. പെരിയാറിന്റെ പ്രതിമ തകര്‍ക്കുമെന്ന് ബിജെപിയുടെ യുവനേതാവ് എസ്ജെ സൂര്യയും ട്വീറ്റ് ചെയ്‌തിരുന്നു.

തമിഴ്‌നാട്ടില്‍ ദ്രാവിഡ രാഷ്ട്രീയത്തിന്റെ വിത്തുപാകുകയും ജാതിവിരുദ്ധ മുന്നേറ്റങ്ങള്‍ക്ക് തുടക്കം കുറിക്കുകയും ചെയ്ത സാമൂഹ്യ പരിഷ്‌കര്‍ത്താവാണ് ഈറോഡ് വെങ്കട്ട രാമസ്വാമി എന്ന ഇവിആര്‍ ബ്രാഹ്മണിസത്തെ എന്നും ശക്തമായി എതിര്‍ത്ത സാമൂഹ്യപരിഷ്‌കര്‍ത്താവാണ് അദ്ദേഹം.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

നിമിഷ പ്രിയയുടെ വധശിക്ഷ നടപ്പായാല്‍ സങ്കടകരമെന്ന് സുപ്രീംകോടതി; കൂടുതലൊന്നും ചെയ്യാനില്ലെന്ന് കേന്ദ്രം

Nimisha Priya death sentence: നിമിഷപ്രിയയുടെ മോചനത്തിനായി ഇടപെട്ട് കാന്തപുരം, യമൻ ഭരണകൂടവുമായി ചർച്ച നടത്തിയതായി റിപ്പോർട്ട്

കല്യാണപ്പിറ്റേന്ന് ഞാൻ ചോദിച്ചു, 'ഇനി അഭിനയിക്കുമോ?': ഒരു ചിരിയായിരുന്നു മഞ്ജുവിന്റെ മറുപടി: മേക്കപ്പ് ആർട്ടിസ്റ്റ് പറയുന്നു

മഹാരാഷ്ട്രയിലെ ഒരു ഗ്രാമത്തില്‍ 14000ല്‍ അധികം സ്ത്രീകള്‍ക്ക് കാന്‍സര്‍ ലക്ഷണങ്ങള്‍

നാലു മാസത്തിനുള്ളിൽ തെരുവ് നായ്ക്കളുടെ കടിയേറ്റത് 1,31,244 പേർക്ക്

എല്ലാം കാണുക

ഏറ്റവും പുതിയത്

Nimisha Priya death sentence: സാഹചര്യം കൊണ്ട് കുറ്റവാളിയായി,നിമിഷപ്രിയയുടെ മരണശിക്ഷ 16ന്,മോചനത്തിനായുള്ള ശ്രമത്തിൽ ഇന്ത്യ

നിമിഷ പ്രിയയുടെ വധശിക്ഷ നടപ്പായാല്‍ സങ്കടകരമെന്ന് സുപ്രീംകോടതി; കൂടുതലൊന്നും ചെയ്യാനില്ലെന്ന് കേന്ദ്രം

വിദ്യാലയങ്ങള്‍ മതേതരമായിരിക്കണം; പ്രാര്‍ത്ഥനകള്‍ അടക്കം പരിഷ്‌കരിക്കും, ചരിത്ര നീക്കവുമായി സര്‍ക്കാര്‍

നിപ: തൃശൂരിലും ആരോഗ്യവകുപ്പ് ജാഗ്രതാ നിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചു

Nimisha Priya death sentence: നിമിഷപ്രിയയുടെ മോചനത്തിനായി ഇടപെട്ട് കാന്തപുരം, യമൻ ഭരണകൂടവുമായി ചർച്ച നടത്തിയതായി റിപ്പോർട്ട്

അടുത്ത ലേഖനം
Show comments