Webdunia - Bharat's app for daily news and videos

Install App

ദുരിതം തീരുന്നില്ല, തളര്‍ന്നു വീണ യുവതി പ്രസവിച്ചു, കാരണക്കാരന്‍ കേന്ദ്രസര്‍ക്കാര്‍!

പണം പിൻവലിക്കാൻ കാത്തുനിന്ന യുവതി ബാങ്കിൽ പ്രസവിച്ചു

Webdunia
ശനി, 3 ഡിസം‌ബര്‍ 2016 (19:22 IST)
നോട്ട് അസാധുവാക്കലിന്റെ ദുരിത അനുഭവങ്ങള്‍ അവസാനിക്കുന്നില്ല എന്നതിന്റെ മറ്റൊരു തെളിവുകൂടി. പണം പിൻവലിക്കാനായി ക്യൂവില്‍ മണിക്കൂറുകളോളം കാത്തുനിന്ന യുവതി ബാങ്കില്‍ പ്രസവിച്ച വാര്‍ത്തയാണ് ഇപ്പോള്‍ പുറത്തുവന്നത്.

ഉത്തർപ്രദേശിലെ കാൻപൂർ ദേഹത്ത് ജില്ലിലെ ബാങ്കിലാണ് സംഭവമുണ്ടായത്. ഭര്‍ത്താവ് മരിച്ചതിന്റെ നഷ്‌ടപരിഹാരത്തുക വാങ്ങാനായി ബാങ്കില്‍ എത്തിയതായിരുന്നു ഗര്‍ഭിണിയായ സർവേശയും ഭര്‍തൃമാതാവും. ഭര്‍തൃമാതാവും മറ്റ് രണ്ട് സ്‌ത്രീകളും ഇവര്‍ക്കൊപ്പമുണ്ടായിരുന്നു.

പണം പിൻവലിക്കാനായി ബാങ്കിന് മുന്നില്‍ മണിക്കൂറുകളോളം കാത്തുനിന്ന മുപ്പതുകാരിയായ സർവേശ അവശനിലയി. പിന്നാലെ പ്രസവവേദനയും ആരംഭിച്ചതോടെ ഭര്‍തൃമാതാവടക്കമുള്ളവര്‍ എന്തു ചെയ്യണമെന്നറിയാതെ ആശങ്കയിലായി. ആംബുലന്‍സ് സംവിധാനം ലഭിക്കില്ലെന്ന് വ്യക്തമായതോടെ പ്രസവും ബാങ്കില്‍ തന്നെയാക്കുകയായിരുന്നു.

മോള്‍ക്ക് തളര്‍ച്ചയുണ്ടെങ്കിലും കുഴപ്പമൊന്നുമില്ലെന്ന് ഭർതൃമാതാവ് പറഞ്ഞു. സുന്ദരിയായ ഒരു കുഞ്ഞിന് അവൾ ജന്മം നൽകിയതായും അവര്‍ പറഞ്ഞു. തുടർന്ന് സർവേശയെയും മകളെയും പൊലീസ് വാനിൽ ആശുപത്രിയിൽ എത്തിച്ചു. ഇക്കഴിഞ്ഞ സെപ്‌തംബറിലാണ് സർവേശയ്‌ക്ക് ഭർത്താവിനെ നഷ്‌ടപ്പെട്ടത്.

വായിക്കുക

സമ്പൂര്‍ണ സ്റ്റാമ്പിങ്ങിലേക്ക് മാറി കേരളം; മുദ്രപത്രങ്ങള്‍ ഇലക്ട്രോണിക് രൂപത്തില്‍ ലഭ്യമാകും

'ഭാര്യമാര്‍ക്ക് അസുഖം വന്നാല്‍ ഭർത്താക്കന്മാർ ഉപേക്ഷിക്കും': വീഡിയോയ്ക്ക് ലൈക്ക് അടിച്ച് സാമന്ത

What is TRF: രാജ്യത്തെ ഞെട്ടിച്ച ഭീകരാക്രമണം, ആരാണ് പെഹൽഗാം ആക്രമണങ്ങൾക്ക് പിന്നിലുള്ള ടിആർഎഫ്

Pahalgam Attack: പഹല്‍ഗാം ഭീകരാക്രമണത്തിന്റെ സൂത്രധാരന്‍ കസൂരി, രണ്ട് മാസം മുന്‍പ് പാക്കിസ്ഥാനില്‍; സുരക്ഷാവീഴ്ചയും തിരിച്ചടിയായി

'ഹൈബ്രിഡ് വേണോ', ശ്രീനാഥ് ഭാസിയുടെ മറുപടി 'വെയിറ്റ്'; ഷൈനുമായുള്ള ചാറ്റ് ക്ലിയര്‍ ചെയ്ത നിലയില്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

നിങ്ങളുടെ വളര്‍ത്തുമൃഗത്തെ ട്രെയിനില്‍ കൊണ്ടുപോകണോ? എങ്ങനെയെന്ന് നോക്കാം

അബദ്ധത്തില്‍ അതിര്‍ത്തി മുറിച്ചു കടന്ന ബിഎസ്എഫ് ജവാന്‍ പാക്കിസ്ഥാന്റെ കസ്റ്റഡിയില്‍

മെയ് മാസത്തില്‍ സാമൂഹ്യക്ഷേമ പെന്‍ഷന്റെ 2 ഗഡു ലഭിക്കും

India - Pakistan Conflict: ഇന്ത്യയ്ക്ക് പാകിസ്ഥാന്റെ മറുപടി, ഷിംല കരാര്‍ മരവിപ്പിച്ചു, വ്യോമാതിര്‍ത്തിയില്‍ ഇന്ത്യന്‍ വിമാനങ്ങള്‍ക്ക് വിലക്ക്

'വല്ലാത്തൊരു തലവേദന തന്നെ'; സംസ്ഥാനത്തെ കലക്ടറേറ്റുകളില്‍ വീണ്ടും ബോംബ് ഭീഷണി

അടുത്ത ലേഖനം
Show comments