നിർഭയ കേസ്: പവൻ കുമാർ ഗുപ്തയുടെ ദയാഹർജി രാഷ്ട്രപതി തള്ളി

Webdunia
ബുധന്‍, 4 മാര്‍ച്ച് 2020 (14:32 IST)
ഡൽഹി: നിർഭയ കേസ് പ്രതി പവൻ കുമാർ ഗുപ്തയുടെ ദയാഹർജി രാഷ്ട്രപതി രാംനാഥ് കോവിന്ദ് തള്ളി. വധശിക്ഷ നടപ്പിലാക്കുന്നതിനായി ഡൽഹി പാട്യാല ഹൗസ് കോടതി പുറപ്പെടുവിച്ച മരണ വാറണ്ട് ഡൽഹി വിഹാരണ കോടതി ഈ മാസം രണ്ടിന് സ്റ്റേ ചെയ്തിരുന്നു. പവൻ കുമാർ ഗുപ്ത രാഷ്ട്രപതിക്ക് ദയാഹർജി നൽകിയ പശ്ചാത്തലത്തിലായിരുന്നു കോടതിയുടെ നടപടി.
 
വധശിക്ഷ ജീവപര്യന്തമാക്കി കുറക്കണം എന്ന് ആവശ്യപ്പെട്ട് പ്രതി പവൻ കുമാർ ഗുപ്ത സുപ്രീം കോടതിയിൽ തിരുത്തൽ ഹർജി നൽകിയിരുന്നു. മാർച്ച് രണ്ടിന് സുപ്രീം കോടതി ഹർജി തള്ളി മണിക്കൂറുകൾക്കം തന്നെ ദയാഹർജിയുമായി പവൻ കുമാർ ഗുപ്ത രഷ്ട്രാപതിയെ സമീപിക്കുകയായിരുന്നു. തുടർന്നാ ഇനി ഒരു ഉത്തരവ് ഉണ്ടാകുന്നതുവരെ വധശിക്ഷ നടപ്പിലാക്കരുത് എന്ന് വിചാരണ കോടതി നിർദേശം നൽകിയത്.

കേസിലെ മറ്റു പ്രതികളായ മുകേഷ് സിങ്, വിനയ് കുമാർ ശർമ, അക്ഷയ് കുമാർ എന്നിവരുടെ തിരുത്തൽ ഹർജികളും ദയാഹർജികളും നേരത്തെ തള്ളിയിരുന്നു. ദയാഹർജികൾ തള്ളിയത് ചോദ്യം ചെയ്ത് മുകേഷ് സിങ്, വിനയ് കുമാർ ശർമ എന്നിവർ നൽകിയ ഹർജിയും സുപ്രീം കോടതി തള്ളിയിരുന്നു. പവൻ കുമാർ ഗുപ്തയുടെ ദയാഹർജി കൂടി തള്ളിയതോടെ എല്ലാ പ്രതികളുടെയും നിയമപരമായ അവകാശങ്ങൾ അവസാനിച്ചു. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

LDF Government: ക്ഷേമ പെന്‍ഷന്‍ 2000 ആയി ഉയര്‍ത്തി, സ്ത്രീ സുരക്ഷ പെന്‍ഷന്‍ പ്രഖ്യാപിച്ചു

മുഖ്യമന്ത്രി സ്ഥാനത്തിന് അടിയുണ്ടാവാൻ പാടില്ല, കേരളത്തിലെ നേതാക്കൾക്ക് നിർദേശം നൽകി ഹൈക്കമാൻഡ്

ബംഗാൾ തീരത്ത് ഇന്ത്യയ്ക്ക് ഭീഷണി, പാകിസ്ഥാനുമായുള്ള സഹകരണം വർധിപ്പിച്ച് ബംഗ്ലാദേശ്

യഥാർഥ ബൈസൺ താങ്കളാണ്,അഭിമാനം മാത്രം, ബൈസൺ സിനിമയെ പ്രശംസിച്ച് മണിരത്നം

തദ്ദേശ തെരെഞ്ഞെടുപ്പ് അടുത്തിരിക്കെ ക്ഷേമ പെൻഷൻ ഉയർത്താനൊരുങ്ങി സർക്കാർ, 1800 രൂപയാക്കും

എല്ലാം കാണുക

ഏറ്റവും പുതിയത്

നരേന്ദ്രമോദിയെ സുന്ദരനായ വ്യക്തിയെന്ന് വിശേഷിപ്പിച്ച് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്

നിര്‍മ്മാണത്തിലിരിക്കുന്ന കെട്ടിടത്തില്‍ നിന്ന് കാലുകള്‍ കെട്ടിയിട്ട നിലയില്‍ പോക്‌സോ പ്രതിയുടെ കത്തിക്കരിഞ്ഞ മൃതദേഹം കണ്ടെത്തി

ബംഗാൾ തീരത്ത് ഇന്ത്യയ്ക്ക് ഭീഷണി, പാകിസ്ഥാനുമായുള്ള സഹകരണം വർധിപ്പിച്ച് ബംഗ്ലാദേശ്

LDF Government: ക്ഷേമ പെന്‍ഷന്‍ 2000 ആയി ഉയര്‍ത്തി, സ്ത്രീ സുരക്ഷ പെന്‍ഷന്‍ പ്രഖ്യാപിച്ചു

മുഖ്യമന്ത്രി സ്ഥാനത്തിന് അടിയുണ്ടാവാൻ പാടില്ല, കേരളത്തിലെ നേതാക്കൾക്ക് നിർദേശം നൽകി ഹൈക്കമാൻഡ്

അടുത്ത ലേഖനം
Show comments