Webdunia - Bharat's app for daily news and videos

Install App

ജീവനക്കാരനില്‍ നിന്നും സിന്ധുവിന് മോശം അനുഭവം ഉണ്ടായോ ?; വിമാനത്തില്‍ സംഭവിച്ചത് എന്തെന്ന് വെളിപ്പെടുത്തി അധികൃതര്‍ രംഗത്ത്

ജീവനക്കാരനില്‍ നിന്നും സിന്ധുവിന് മോശം അനുഭവം ഉണ്ടായോ ?; വിമാനത്തില്‍ സംഭവിച്ചത് എന്തെന്ന് വെളിപ്പെടുത്തി അധികൃതര്‍ രംഗത്ത്

Webdunia
ശനി, 4 നവം‌ബര്‍ 2017 (18:43 IST)
വിമാനത്തില്‍ യാത്രചെയ്യുന്നതിനിടെ മോശം അനുഭവം നേരിടേണ്ടിവന്നുവെന്ന ഇന്ത്യന്‍ ബാഡ്മിന്റൻ താരം പിവി സിന്ധുവിന്റെ വെളിപ്പെടുത്തലിന് മറുപടിയുമായി ഇന്‍ഡിഗോ എയര്‍ലെയ്ന്‍സ് കമ്പനി. വിമാനത്തിലെ ഗ്രൗണ്ട് സ്റ്റാഫ് അജീതേഷ് എന്നയാളെ പരാമര്‍ശിച്ചായിരുന്നു സിന്ധുവിന്റെ ട്വിറ്റര്‍ പോസ്‌റ്റ്. എന്നാല്‍, ആ ദിവസം സംഭവിച്ച കാര്യങ്ങള്‍ വ്യക്തമാക്കി വാര്‍ത്താക്കുറിപ്പ് ഇറക്കിയ വിമാന കമ്പനി ജീവനക്കാരനെ പിന്തുണയ്‌ക്കാനും മടി കാണിച്ചില്ല.

നവംബർ നാലിനു ഹൈദരാബാദില്‍ നിന്ന് മുംബൈയിലേക്കുള്ള ഇൻഡിഗോ 6ഇ 608 വിമാനത്തിലാണ് സിന്ധു യാത്ര ചെയ്‌തതും ജീവനക്കാരനുമാ‍യി തര്‍ക്കമുണ്ടായതും. അനുവദനീയമായതിലും കൂടുതല്‍ ഭാരമുള്ള ബാഗുമായിട്ടാണ് സിന്ധു വിമാനത്തില്‍ കയറിയത്. കൂടുതല്‍ സാധനങ്ങള്‍ അവരുടെ ബാഗിനുള്ളില്‍ ഉണ്ടാ‍യിരുന്നതിനാല്‍ ഓവര്‍ഹെഡ് ബിന്നിനുള്ളില്‍ ബാഗ് വെക്കാന്‍ സാധിക്കുമായിരുന്നില്ല. ഇതേത്തുടര്‍ന്ന് ബാഗ് കാര്‍ഗോ ഹോള്‍‌ഡിലേക്ക് മാറ്റുകയാണെന്ന് ജീവനക്കാരന്‍ അറിയിച്ചതാണ് തര്‍ക്കത്തിന് കാരണമായതെന്നും വിമാന കമ്പനി വ്യക്തമാക്കുന്നു.

ബാഗ് കാര്‍ഗോ ഹോള്‍‌ഡിലേക്ക് മാറ്റുന്ന കാര്യം ഗ്രൌണ്ട് സ്‌റ്റാഫ് സിന്ധുവിനോട് സംസാരിച്ചപ്പോള്‍ അവരുടെ മാനേജര്‍ ചോദ്യങ്ങളുയര്‍ത്തി. എന്നാല്‍ ജീവനക്കാര്‍ മാന്യമായിട്ടും ശാന്തമായിട്ടുമാണ് സംസാരിച്ചത്. സംസാരത്തിനൊടുവില്‍ ബാഗ് മാറ്റാന്‍ മാനേജരും സിന്ധുവും സമ്മതിച്ചു. മുംബൈയില്‍ വിമാനം ഇറങ്ങിയ ഉടന്‍ ബാഗ് അവരെ തിരികെ ഏല്‍പ്പിക്കുകയും ചെയ്‌തുവെന്നും പത്രക്കുറിപ്പില്‍ കമ്പനി വ്യക്തമാക്കുന്നു.

സിന്ധു രാജ്യത്തിന് നേടി തന്ന നേട്ടങ്ങളില്‍ അഭിമാനിക്കുന്നവരാണ് ഞങ്ങള്‍. ജീവനക്കാര്‍ അവരുടെ ജോലിയാണ് ചെയ്‌തത്. അത്രയും വലിയ ബാഗ് ഓവര്‍ഹെഡ് ബിന്നിനുള്ളില്‍ വെച്ചാല്‍ മറ്റു യാത്രക്കാര്‍ക്ക് അസൌകര്യം ഉണ്ടാക്കുകയും ചിലപ്പോള്‍ താഴെ വീണ് അപകടം ഉണ്ടാകാ‍നും കാരണമാകും. വിമാനത്തിലെ എല്ലാ യാത്രക്കാരും തങ്ങള്‍ ഒരു പോലെയാണെന്നും ഇന്‍ഡിഗോ അധികൃതര്‍ ചൂണ്ടിക്കാട്ടി.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

നിമിഷ പ്രിയയുടെ വധശിക്ഷ നടപ്പായാല്‍ സങ്കടകരമെന്ന് സുപ്രീംകോടതി; കൂടുതലൊന്നും ചെയ്യാനില്ലെന്ന് കേന്ദ്രം

Nimisha Priya death sentence: നിമിഷപ്രിയയുടെ മോചനത്തിനായി ഇടപെട്ട് കാന്തപുരം, യമൻ ഭരണകൂടവുമായി ചർച്ച നടത്തിയതായി റിപ്പോർട്ട്

കല്യാണപ്പിറ്റേന്ന് ഞാൻ ചോദിച്ചു, 'ഇനി അഭിനയിക്കുമോ?': ഒരു ചിരിയായിരുന്നു മഞ്ജുവിന്റെ മറുപടി: മേക്കപ്പ് ആർട്ടിസ്റ്റ് പറയുന്നു

മഹാരാഷ്ട്രയിലെ ഒരു ഗ്രാമത്തില്‍ 14000ല്‍ അധികം സ്ത്രീകള്‍ക്ക് കാന്‍സര്‍ ലക്ഷണങ്ങള്‍

നാലു മാസത്തിനുള്ളിൽ തെരുവ് നായ്ക്കളുടെ കടിയേറ്റത് 1,31,244 പേർക്ക്

എല്ലാം കാണുക

ഏറ്റവും പുതിയത്

Kerala Rains: പെയ്തു കഴിഞ്ഞിട്ടില്ല; തീവ്ര ന്യൂനമര്‍ദ്ദത്തിനു പിന്നാലെ ചുഴലിക്കാറ്റ്, മഴ കനക്കും

Bhaskara Karanavar Murder Case: ഭാസ്‌കര കാരണവര്‍ വധക്കേസ്; പ്രതി ഷെറിന്‍ ജയില്‍ മോചിതയായി

സഹപാഠികൾ വിലക്കിയിട്ടും ഷീറ്റിന് മുകളിൽ വലിഞ്ഞുകയറി; ഷോക്കേറ്റ് മരിച്ച വിദ്യാർത്ഥിയെ കുറ്റപ്പെടുത്തി മന്ത്രി ചിഞ്ചുറാണി

Rain Alert: സംസ്ഥാനത്ത് ഇന്ന് അതിതീവ്ര മഴ; മൂന്ന് ജില്ലകളിൽ റെഡ് അലേർട്ട്, സ്‌കൂളുകൾക്ക് അവധി

കൊല്ലത്ത് സ്‌കൂള്‍ കെട്ടിടത്തില്‍ നിന്ന് ഷോക്കേറ്റ് എട്ടാം ക്ലാസ് വിദ്യാര്‍ത്ഥി മരിച്ചു; അസ്വാഭാവിക മരണത്തിന് കേസെടുത്തു

അടുത്ത ലേഖനം
Show comments