Webdunia - Bharat's app for daily news and videos

Install App

മാനഭംഗത്തിന് ഇരയായ പത്തുവയസുകാരി പെണ്‍കുഞ്ഞിന് ജന്മം നല്‍കി: പീഡിപ്പിച്ചത് അമ്മയുടെ സഹോദരന്‍

മാനഭംഗത്തിന് ഇരയായ പത്തുവയസുകാരി പെണ്‍കുഞ്ഞിന് ജന്മം നല്‍കി: പീഡിപ്പിച്ചത് അമ്മയുടെ സഹോദരന്‍

Webdunia
വ്യാഴം, 17 ഓഗസ്റ്റ് 2017 (19:31 IST)
മാനഭംഗത്തിന് ഇരയായി ഗർഭിണിയായ 10 വയസുകാരി പെൺകുഞ്ഞിന് ജന്മം നൽകി. അമ്മയും സുഖമായിരിക്കുന്നുവെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. അമ്മയുടെ സഹോദരനാണ് പെണ്‍കുട്ടിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയത്.

കുഞ്ഞിനെ ദത്ത് നൽകാൻ തയാറാണെന്ന് പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ അറിയിച്ചു. കുഞ്ഞിനെ ദത്തെടുക്കാൻ ആരെങ്കിലും എത്തുന്നതുവരെ ശിശുസംരക്ഷണ സമിതിക്കു കൈമാറാനാണ് തീരുമാനം.

ഗര്‍ഭം അലസിപ്പിക്കാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ സുപ്രീംകോടതിയെ സമീപിച്ചിരുന്നുവെങ്കിലും കോടതി ആവശ്യം തള്ളിയിരുന്നു. ഗർഭസ്ഥ ശിശുവിന് 32 ആഴ്ചപ്രായമായ സാഹചര്യത്തിലാണ് ഹർജി തള്ളിയത്.

വയറിന് വേദന അനുഭവപ്പെട്ടതിനെത്തുടര്‍ന്ന് ഇക്കഴിഞ്ഞ ജൂണിൽ ആശുപത്രിയിൽ ചികിത്സ തേടിയപ്പോഴാണ് ഗർഭിണിയാണെന്ന വിവരം മാതാപിതാക്കൾ അറിഞ്ഞത്.

അമ്മയുടെ സഹോദരനാണ് പെണ്‍കുട്ടിയെ നിരവധി പ്രാവശ്യം പീഡിപ്പിച്ചത്. കഴിഞ്ഞ ഏഴുമാസത്തിനിടെ പല തവണ ഇയാൾ പെൺകുട്ടിയെ പീഡിപ്പിച്ചെന്നാണ് മൊഴി. ഇയാളെ പൊലീസ് കസ്റ്റഡിയിലെടുത്തു.

വായിക്കുക

Siddique: സിദ്ദിഖ് ഒളിവിൽ? നടനായി ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചു, അറസ്റ്റ് ചെയ്യാനൊരുങ്ങി പോലീസ്

ഞങ്ങൾക്ക് ആയുധം എടുത്തേ മതിയാകു, തത്കാലം നിങ്ങൾ ഒഴിഞ്ഞുപോകണം, ലെബനനിലെ ജനങ്ങളോട് നെതന്യാഹു

ശ്രദ്ധയെന്നത് നിസാര കാര്യമല്ല, ജീവിതത്തില്‍ സന്തോഷം വേണമെങ്കില്‍ ഈ ശീലങ്ങള്‍ പതിവാക്കണം

ടി വി കെ പാർട്ടിയുടെ ആദ്യ സമ്മേളനം, രാഹുലിനെയും പിണറായിയേയും പങ്കെടുപ്പിക്കാനുള്ള ശ്രമത്തിൽ വിജയ്

ക്രമസമാധാന ചുമതലയുള്ള എഡിജിപി സ്ഥാനത്തു നിന്ന് അജിത് കുമാറിനെ നീക്കും; അന്‍വറിനു മുഖ്യമന്ത്രിയുടെ ഉറപ്പ്

എല്ലാം കാണുക

ഏറ്റവും പുതിയത്

രണ്ടു കോടിയുടെ സ്വർണ്ണ കവർച്ച : 5 പേർ പിടിയിൽ

സ്കൂൾ സമയത്ത് ഒരു യോഗവും വേണ്ട, പിടിഐ സ്റ്റാഫ് മീറ്റിങ്ങുകൾ വിലക്കി സർക്കാർ ഉത്തരവ്

വീട്ടിൽ അതിക്രമിച്ചു കയറി 70 കാരിയെ പീഡിപ്പിച്ചയാൾ പിടിയിൽ

സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത, 8 ജില്ലകളിൽ യെല്ലോ അലർട്ട്

നസ്റുള്ളയ്ക്ക് പകരക്കാരനെ തെരെഞ്ഞെടുത്ത് ഹിസ്ബുള്ള, ഹാഷിം സഫീദ്ദീൻ പുതിയ മേധാവി

അടുത്ത ലേഖനം
Show comments