സുപ്രീംകോടതി വിധി സ്വാഗതം ചെയ്യുന്നു; സ്വകാര്യത പരമമായ അവകാശമല്ലെന്ന് രവിശങ്കർ പ്രസാദ്

സ്വകാര്യത പരമമായ അവകാശമല്ലെന്ന് രവിശങ്കർ പ്രസാദ്

Webdunia
വ്യാഴം, 24 ഓഗസ്റ്റ് 2017 (18:05 IST)
സ്വകാര്യത മൗലികാവകാശമാണെങ്കിലും സ്വകാര്യത പരമമായ അവകാശമല്ലെന്ന് കേന്ദ്ര നിയമമന്ത്രി രവിശങ്കർ പ്രസാദ് വ്യക്തമാക്കി. സ്വകാര്യത മൗലികാവകാശമാണെന്ന കാഴ്ചപ്പാടാണ് സർക്കാരിനുള്ളത്. സുപ്രീംകോടതി മുന്നോട്ടുവച്ച തത്വങ്ങള്‍ പാലിക്കും. വിധിപ്പകർപ്പ് മുഴുവൻ വായിക്കാതെയാണ് പ്രതിപക്ഷം സർക്കാരിനെ വിമർശിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

സ്വകാര്യത മൗലികാവകാശമാണെന്ന സുപ്രീംകോടതി വിധി സ്വാഗതം ചെയ്യുന്നു. സുപ്രീംകോടതിയുടെ ഒമ്പതംഗ ഭരണാഘടനാ ബെഞ്ച് രൂപീകരിക്കുന്നതിനു മുമ്പെ സ്വകാര്യത മൗലികാവകാശമാണെന്ന് സര്‍ക്കാര്‍ പാര്‍ലമെന്റില്‍ വ്യക്തമാക്കിയിട്ടുണ്ട്. വിവര സംരക്ഷണം സംബന്ധിച്ച് സര്‍ക്കാര്‍ രൂപീകരിച്ച സമിതിയുടെ ശിപാര്‍ശ കോടതി പരിഗണിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

യുപിഎ സർക്കാരിന്റെ കാലത്ത് ആധാറിനു നിയമ സംരക്ഷണമൊന്നും ഉണ്ടായിരുന്നില്ല. യാതൊരു നിയമവും കൂടാതെയാണ്  അവര്‍ ആധാര്‍ കൊണ്ടുവന്നത്. എൻഡിഎയാണ് ആധാറിൽ നിയമനിർമാണം നടത്തിയത്. വിവരങ്ങൾ സംരക്ഷിക്കുന്നതിനു നിയമപരമായ ചട്ടക്കൂട് നിർമിച്ചതും ഞങ്ങളാണെന്നും രവിശങ്കർ പ്രസാദ് ചോദിച്ചു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

സംസ്ഥാനത്ത് 28,300 മുന്‍ഗണന റേഷന്‍ കാര്‍ഡുകള്‍ വിതരണം ചെയ്തു

പ്രതിഷേധങ്ങൾക്കിടെ സംസ്ഥാനത്ത് തീവ്ര വോട്ടർപട്ടിക പരിഷ്കരണ നടപടികൾക്ക് ഇന്ന് തുടക്കം

LDF Government: ക്ഷേമ പെന്‍ഷന്‍ 2000 ആയി ഉയര്‍ത്തി, സ്ത്രീ സുരക്ഷ പെന്‍ഷന്‍ പ്രഖ്യാപിച്ചു

മുഖ്യമന്ത്രി സ്ഥാനത്തിന് അടിയുണ്ടാവാൻ പാടില്ല, കേരളത്തിലെ നേതാക്കൾക്ക് നിർദേശം നൽകി ഹൈക്കമാൻഡ്

ബംഗാൾ തീരത്ത് ഇന്ത്യയ്ക്ക് ഭീഷണി, പാകിസ്ഥാനുമായുള്ള സഹകരണം വർധിപ്പിച്ച് ബംഗ്ലാദേശ്

എല്ലാം കാണുക

ഏറ്റവും പുതിയത്

ദുബായ് എയര്‍ ഷോയ്ക്കിടെ ഇന്ത്യയുടെ യുദ്ധവിമാനമായ തേജസ് തകര്‍ന്നുവീണു

രണ്ട് വയസ്സുള്ള കുട്ടിയുടെ മുറിവില്‍ ഡോക്ടര്‍ ഫെവിക്വിക്ക് പുരട്ടി, പരാതി നല്‍കി കുടുംബം

താലിബാനെ താഴെയിറക്കണം, തുർക്കിയെ സമീപിച്ച് പാകിസ്ഥാൻ, അഫ്ഗാനിൽ ഭരണമാറ്റത്തിനായി തിരക്കിട്ട ശ്രമം

എസ്ഐആറിൽ സ്റ്റേ ഇല്ല, അടിയന്തിരമായി പരിഗണിക്കും, തിര: കമ്മീഷന് നോട്ടീസയച്ച് സുപ്രീം കോടതി

രാഹുല്‍ മാങ്കൂട്ടത്തിലിനെ കോണ്‍ഗ്രസില്‍ നിന്ന് പുറത്താക്കിയിട്ടില്ല: വി.കെ.ശ്രീകണ്ഠന്‍

അടുത്ത ലേഖനം
Show comments