Webdunia - Bharat's app for daily news and videos

Install App

‘രാജ്യത്തിന്റെ ബിഗ്‌ ബോസാണെന്ന് വിചാരം വേണ്ട’; മോദിയെ കടന്നാക്രമിച്ച് മമത

Webdunia
ചൊവ്വ, 5 ഫെബ്രുവരി 2019 (12:05 IST)
രാജ്യത്തിന്റെ ബിഗ്‌ ബോസ് താനാണെന്ന് ധരിക്കരുതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. ജനാധിപത്യമാണ് രാജ്യത്തെ ബിഗ്‌ ബോസെന്ന് മോദി മനസിലാക്കണം. ഭാവി പരിപാടി പ്രതിപക്ഷ കക്ഷികളുമായി ആലോചിച്ച് തീരുമാനിക്കുമെന്നും മമത പറഞ്ഞു.

താന്‍ സംസാരിക്കുന്നത് രാജീവ് കുമാറിന് വേണ്ടി മാത്രമല്ല. രാജ്യത്തെ കോടിക്കണക്കായ ആളുകൾക്കു വേണ്ടിയാണ്. സുപ്രീംകോടതിയില്‍ നിന്നുമുണ്ടായ ഇന്നത്തെ ജയം പശ്ചിമ ബംഗാളിന്റേത് മാത്രമല്ല രാജ്യത്തിന്റേത് കൂടിയാണെന്നും മമത വ്യക്തമാക്കി.

സുപ്രീംകോടതിയിലെ വിജയം ജനാധിപത്യത്തിന്റേതാണ്. എതിര്‍ ശബ്ദം ഉയര്‍ത്തുന്നവര്‍ക്കെതിരെ സിബിഐയെ ഉപയോഗിച്ച് നിയന്ത്രിക്കാനുള്ള ശ്രമമാണ് നടക്കുന്നത്. ഈ സമീപനത്തിന് എതിരെയാണ് കോടതി സംസാരിച്ചത്. പരസ്‌പര ബഹുമാനമാണ് കേന്ദ്രത്തിന് വേണ്ടതെന്നും ബംഗാള്‍ മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

സിബിഐക്ക് മുന്നിൽ ഹാജരാകില്ലെന്ന് രാജീവ് കുമാര്‍ പറഞ്ഞിട്ടില്ല. സുപ്രീംകോടതി നിരീക്ഷിച്ച കാര്യങ്ങൾ തന്നെയാണ് ആവശ്യപ്പെട്ടത്. സര്‍ക്കാരും സിബിഐയും സഹകരിക്കണമെന്നാണ് സുപ്രീംകോടതി പറഞ്ഞതെന്നും മമത വ്യക്തമാക്കി.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

നിമിഷ പ്രിയയുടെ വധശിക്ഷ നടപ്പായാല്‍ സങ്കടകരമെന്ന് സുപ്രീംകോടതി; കൂടുതലൊന്നും ചെയ്യാനില്ലെന്ന് കേന്ദ്രം

Nimisha Priya death sentence: നിമിഷപ്രിയയുടെ മോചനത്തിനായി ഇടപെട്ട് കാന്തപുരം, യമൻ ഭരണകൂടവുമായി ചർച്ച നടത്തിയതായി റിപ്പോർട്ട്

കല്യാണപ്പിറ്റേന്ന് ഞാൻ ചോദിച്ചു, 'ഇനി അഭിനയിക്കുമോ?': ഒരു ചിരിയായിരുന്നു മഞ്ജുവിന്റെ മറുപടി: മേക്കപ്പ് ആർട്ടിസ്റ്റ് പറയുന്നു

മഹാരാഷ്ട്രയിലെ ഒരു ഗ്രാമത്തില്‍ 14000ല്‍ അധികം സ്ത്രീകള്‍ക്ക് കാന്‍സര്‍ ലക്ഷണങ്ങള്‍

നാലു മാസത്തിനുള്ളിൽ തെരുവ് നായ്ക്കളുടെ കടിയേറ്റത് 1,31,244 പേർക്ക്

എല്ലാം കാണുക

ഏറ്റവും പുതിയത്

Kerala Weather Live Updates, July 19: വടക്കോട്ട് മഴ തന്നെ, റെഡ് അലര്‍ട്ട്; ശക്തമായ കാറ്റിനും സാധ്യത

ചരിത്രം കുറിച്ച് പി.എസ്.സി; 24 മണിക്കൂറില്‍ 1200 നിയമനം

ഭർത്താവിന് ശാരീരിക ബന്ധം നിഷേധിക്കുന്നതും വിവാഹേതര ബന്ധം സംശയിക്കുന്നതും വിവാഹമോചനത്തിനുള്ള കാരണം: ബോംബെ ഹൈക്കോടതി

ഫോണില്‍ വോയിസ് കോള്‍ ചെയ്യുമ്പോള്‍ ശരിയായി കേള്‍ക്കുന്നില്ലേ? കാരണം ഇതാണ്

ഉത്തര്‍പ്രദേശില്‍ 2017 മുതല്‍ പോലീസ് ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടത് 238 ക്രിമിനലുകള്‍

അടുത്ത ലേഖനം
Show comments