Webdunia - Bharat's app for daily news and videos

Install App

കേന്ദ്രത്തിന്റെ വാദം പൊ‌ളിയുന്നു; ഇ അഹമ്മദ് ഐ സിയുവിൽ കിടക്കുമ്പോൾ അടുത്തമുറിയിൽ നടന്ന‌ത് നാ‌ടകീയ രംഗങ്ങൾ

ഇ അഹമ്മദ് ഐ സിയുവിൽ കിടക്കുമ്പോൾ കേന്ദ്രമന്ത്രി എന്തിനായിരുന്നു വാതിലടച്ച് മേധാവിയുമായി രഹസ്യചർച്ച നടത്തിയത്?

Webdunia
ചൊവ്വ, 7 ഫെബ്രുവരി 2017 (09:01 IST)
മുന്‍ കേന്ദ്രമന്ത്രിയും മുസ്ലിം ലീഗ് അധ്യക്ഷനുമായിരുന്ന ഇ അഹമ്മദിന്റെ മരണവുമായി ബന്ധപ്പെട്ട് ഇപ്പോഴും അഭ്യൂഹങ്ങൾ നിലനിൽക്കുകയാണ്. അദ്ദേഹത്തിന്റെ നാഡിമിടിപ്പ് നിലച്ചിട്ടും പിറ്റേന്ന് പുലര്‍ച്ചവരെ ആശുപത്രിയില്‍ കിടത്തിയത് വിദഗ്ധ ചികിത്സക്കാണെന്നായിരുന്നു കേന്ദ്ര സര്‍ക്കാര്‍ വാദിച്ചിരുന്നത്. എന്നാൽ ഈ വാദം പൊളിഞ്ഞു.
 
രാം മനോഹര്‍ ലോഹ്യ ആശുപത്രിയില്‍ ഹൃദയാഘാതമുണ്ടായവരെ കിടത്തുന്ന കാര്‍ഡിയാക് ഐ സി യുവില്‍ അഹമ്മദിനെ പ്രവേശിപ്പിച്ചില്ലെന്ന് അധികൃതർ വ്യക്തമാക്കുന്നു. മാത്രമല്ല, കേന്ദ്രമന്ത്രി ജിതേന്ദ്ര സിങ് ആശുപത്രി അധികൃതരുമായി നടത്തിയ ചര്‍ച്ചക്കുശേഷം ട്രോമ ഐ സി യുവില്‍ കിടത്തുകയായിരുന്നു അദ്ദേഹത്തെ. 
 
വി ഐ പികളെയും വി വി ഐ പികളെയും പ്രവേശിപ്പിക്കാറുള്ള രാം മനോഹര്‍ ലോഹ്യ ആശുപത്രി നഴ്സിങ് ഹോമിലെ ഐ സി യുവിലേക്കായിരുന്നു ഹൃദയാഘാതമുണ്ടായി കുഴഞ്ഞുവീണ അഹമ്മദിനെ പാര്‍ലമെന്‍റില്‍നിന്ന് കൊണ്ടുപോയത്. നഴ്സിങ് ഹോമിന്റെ ചുമതലയുള്ള മുതിര്‍ന്ന ഡോക്ടര്‍, കാര്‍ഡിയാക് വിഭാഗം തലവന്‍, അനസ്തേഷ്യ വിഭാഗം തലവന്‍ എന്നിവര്‍ക്കായിരുന്നു ചികിത്സാ ചുമതല. 
 
ഐ സിയുവിൽ പ്രവേശിപ്പിച്ച് ചികിത്സ ആരംഭിച്ച ശേഷമായിരുന്നു കേന്ദ്രമന്ത്രി ജിതേന്ദ്ര സിങ് ആശുപത്രിയിലത്തെിയത്. അഹമ്മദിനോടൊപ്പം ആശുപത്രിയിലേക്ക് എത്തിയ മുഴുവന്‍ എം പിമാരെയും ഐ സി യുവിനടുത്തുള്ള മുറിയിലാക്കി വാതിലടച്ച് മേധാവിയുമായി ചര്‍ച്ച നടത്തുകയായിരുന്നു. ഈ ചര്‍ച്ചക്കുശേഷമാണ് അതുവരെ തീവ്രപരിചരണം നല്‍കിയിരുന്ന നഴ്സിങ് ഹോം ഐ സി യുവില്‍നിന്ന് അഹമ്മദിനെ മാറ്റിയത്.
 

വായിക്കുക

കാനറാ ബാങ്കിന്റെ വായ്പകള്‍ക്ക് ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതി

മെഡലുറപ്പിക്കാമോ?, വനിതാ ചെസ് ലോകകപ്പ് സെമിയിലെത്തി കൊനേരു ഹംപി, ഇന്ത്യയ്ക്ക് ഇരട്ട മെഡൽ പ്രതീക്ഷ

ഒരു ഇരുന്നൂറ് തവണയെങ്കിലും ഞാന്‍ മാപ്പ് പറഞ്ഞിട്ടുണ്ട്, അച്ഛനെ തല്ലിയ ആളല്ലെ എന്ന് ശ്രീശാന്തിന്റെ മകള്‍ ചോദിച്ചപ്പോള്‍ തകര്‍ന്നു പോയി: ഹര്‍ഭജന്‍ സിംഗ്

ക്രിക്കറ്റിലേക്ക് രാഷ്ട്രീയം കൊണ്ടുവരരുത്, ലെജൻഡ്സ് ലീഗിലെ ഇന്ത്യ- പാക് പോരാട്ടം ഉപേക്ഷിച്ചതിൽ പ്രതികരണവുമായി അഫ്രീദി

Pak vs Ban: ബംഗ്ലാദേശിനെതിരെ മുട്ടിനിൽക്കാൻ പോലും കെൽപ്പില്ല, നാണം കെട്ട് പാകിസ്ഥാൻ, ചരിത്രത്തിൽ ഇങ്ങനൊരു തോൽവി ഇതാദ്യം

എല്ലാം കാണുക

ഏറ്റവും പുതിയത്

മൂന്ന് ജില്ലകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു; രാത്രി അതിതീവ്രമഴ

തേവലക്കരയില്‍ വൈദ്യുതാഘാതമേറ്റ് വിദ്യാര്‍ത്ഥി മരിച്ച സംഭവത്തില്‍ മാനേജരെ പിരിച്ചുവിട്ട് സ്‌കൂള്‍ ഭരണം സര്‍ക്കാര്‍ ഏറ്റെടുത്തു

മുന്നറിയിപ്പ്! നിങ്ങള്‍ വ്യാജ ഉരുളക്കിഴങ്ങാണോ വാങ്ങുന്നത്? എങ്ങനെ തിരിച്ചറിയാം

ശബരി എക്പ്രസ് ട്രെയിൻ സെപ്റ്റംബർ 9 മുതൽ സൂപ്പർഫാസ്റ്റ്

Kerala Weather: ന്യൂനമര്‍ദ്ദത്തിന്റെ ശക്തി കൂടും, കേരള തീരം വരെ ന്യൂനമര്‍ദ്ദ പാത്തി; തിമിര്‍ത്ത് പെയ്യും മഴ

അടുത്ത ലേഖനം
Show comments