Webdunia - Bharat's app for daily news and videos

Install App

ജയലളിത ആശുപത്രിയിലായപ്പോള്‍ ഊഹാപോഹങ്ങള്‍ പരന്നതിനുള്ള കാരണം

ജയലളിതയുടെ ആരോഗ്യവും ഊഹാപോഹങ്ങളും

Webdunia
തിങ്കള്‍, 3 ഒക്‌ടോബര്‍ 2016 (16:59 IST)
അപ്രതീക്ഷിതമായാണ് സെപ്തംബര്‍ 22 ആം തിയതി തമിഴകത്ത് ആ വാര്‍ത്ത പരന്നത്. മുഖ്യമന്ത്രി പുരട്‌ച്ചിതലൈവി ജയലളിത, തമിഴകത്തിന്റെ അമ്മ ആശുപത്രിയിലാണ്. പനിയും നിര്‍ജ്ജലീകരണവുമാണ് കാരണമായി ആശുപത്രി അധികൃതര്‍ പറഞ്ഞത്. ആവശ്യം വേണ്ട ചികിത്സാസൌകര്യങ്ങള്‍ എല്ലാം തന്നെ പോയസ് ഗാര്‍ഡനില്‍ ഉണ്ട്. ഈ സാഹചര്യത്തില്‍ അമ്മയെ ചെന്നൈ അപ്പോളോ ആശുപത്രിയിലേക്ക് മാറ്റിയതാണ് തമിഴകത്തെ ഒന്നടങ്കം പരിഭ്രാന്തിയിലാഴ്ത്തിയത്.
 
അമ്മയുടെ ആരോഗ്യത്തിനായി മക്കള്‍ പൂജകള്‍ നടത്തി, അപ്പോളോ ആശുപത്രിക്കു മുന്നില്‍ ഉറക്കമൊഴിഞ്ഞു കാത്തിരുന്നു. എന്നാല്‍, ആശുപത്രി അധികൃതര്‍ കൃത്യമായ വിവരങ്ങള്‍ നല്കുന്നതില്‍ വിമുഖത കാട്ടി. ഇതോടെ ഊഹാപോഹങ്ങളുടെ പെരുമഴയായിരുന്നു. മിക്ക പ്രഭാതങ്ങളും ഉണര്‍ന്നത് ജയലളിത ഗുരുതരാവസ്ഥയില്‍, ജയലളിത മരിച്ചു എന്ന ഊഹാപോഹവാര്‍ത്തകളോടെ ആയിരുന്നു. സോഷ്യല്‍മീഡിയയിലും വ്യാജവാര്‍ത്തകള്‍ പ്രചരിച്ചു. ജയലളിത മരിച്ചു എന്ന് എഴുതിയ തമിഴച്ചി എന്ന ബ്ലോഗര്‍ക്ക് എതിരെ കേസ് രജിസ്റ്റര്‍ ചെയ്തു.
 
എന്തുകൊണ്ടാണ് ഇത്രയധികം ഊഹാപോഹങ്ങള്‍ ജയലളിതയെക്കുറിച്ച് പ്രചരിച്ചത്, ജയലളിത മരിച്ചെന്ന് പ്രചരിച്ചത്. അതിന്, തമിഴകം പറയുന്ന മറുപടി ഒന്നുമാത്രമാണ്, ഇതിനു മുമ്പ് നിരവധി തവണ അമ്മ ചികിത്സ തേടിയിട്ടുണ്ട്, പക്ഷേ, അന്ന് അതൊന്നും സ്ഥിരീകരിക്കാതിരുന്ന ആശുപത്രി അധികൃതര്‍ ഇത്തവണ സ്ഥിരീകരണം നല്കിയതാണ് ഒരു കാരണം. അതും ഒരു പനി പിടിച്ചതിന്. ഇതൊക്കെയാണ്, തമിഴകത്തെ ഇങ്ങനെയൊക്കെ ചിന്തിക്കാന്‍ പ്രേരിപ്പിച്ചത്.
 
അതേസമയം, ജയലളിതയ്ക്ക് കുഴപ്പമില്ലെന്നും രാഷ്‌ട്രീയ എതിരാളികളാണ് മരണവാര്‍ത്തകളും ഗുരുതരാവസ്ഥയിലാണെന്ന വാര്‍ത്തകളും പടച്ചുവിടുന്നതെന്നാണ് എ ഡി എം കെ പ്രവര്‍ത്തകരുടെ വാദം. എന്നാല്‍, രാഷ്‌ട്രീയ എതിരാളികള്‍ മറ്റു ചില വാദങ്ങളും ഉയര്‍ത്തുന്നുണ്ട്. ഇത് അമ്മയുടെ ഒരു നമ്പര്‍ ആണെന്നാണ് അവരുടെ പക്ഷം. അതിന് അവര്‍ പറയുന്ന കാര്യങ്ങള്‍ നീതീകരിക്കാന്‍ കഴിയുന്നതാണ്.
 
അനധികൃത സ്വത്തുക്കേസില്‍ സുപ്രീംകോടതി വിധി വരാനിരിക്കുന്ന സാഹചര്യത്തില്‍ ജയലളിത ഉണ്ടാക്കിയ നാടകമാണ് ഇതെന്നാണ് ഈ പക്ഷക്കാര്‍ പറയുന്നത്. വിധി പ്രതികൂലമാണെന്ന് ചില സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകള്‍ ഉണ്ടെന്നും സൂചനകള്‍ ഉണ്ട്. ഈ സാഹചര്യത്തില്‍ ജയിലില്‍ പോകുന്ന സാഹചര്യം ഒഴിവാക്കുകയാണ് ജയ ഇതിലൂടെ ലക്‌ഷ്യമിടുന്നതെന്നും ശത്രുക്കള്‍ പറയുന്നു. കൂടാതെ, തമിഴ്നാട് തദ്ദേശഭരണ തെരഞ്ഞെടുപ്പില്‍ സഹതാപതരംഗം സൃഷ്‌ടിക്കാനുള്ള ശ്രമമാണെന്നും കാവേരി പ്രശ്നത്തില്‍ വ്യക്തമായ മറുപടി നല്കാതെ അനുകൂലതീരുമാനം നേടാനുള്ള ശ്രമമാണെന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ട്.

വായിക്കുക

തിരുവനന്തപുരം വിമാനത്താവളത്തില്‍ മഴ നനഞ്ഞു കിടക്കുന്ന എഫ് -35 യുദ്ധവിമാനം നീക്കാന്‍ സമ്മതിക്കാതെ ബ്രിട്ടീഷ് സംഘം; നിര്‍മ്മാണ രഹസ്യം ചോരുമെന്ന് ഭയം!

യു എസ് ആക്രമണത്തില്‍ ഇറാന്റെ ആണവപദ്ധതികള്‍ തകര്‍ന്നിട്ടില്ലെന്ന് പെന്റഗണ്‍, റിപ്പോര്‍ട്ടിനെ തള്ളിപറഞ്ഞ് വൈറ്റ് ഹൗസും ട്രംപും

Iran vs Israel: ഫോര്‍ഡോ ആണവകേന്ദ്രത്തിന് നേരെ വീണ്ടും ആക്രമണം, ഇസ്രായേലിന്റെ 2 എഫ്-35 വെടിവെച്ചിട്ടതായി ഇറാന്‍

എല്‍ഡിഎഫിന് രാഷ്ട്രീയ മത്സരത്തിലൂടെ ജയിക്കാന്‍ സാധിക്കുന്ന മണ്ഡലമല്ല നിലമ്പൂര്‍: എംവി ഗോവിന്ദന്‍

Tamil actor Srikanth Arrested: തമിഴ് നടൻ ശ്രീകാന്തിനെ അറസ്റ്റ് ചെയ്ത് പോലീസ്

എല്ലാം കാണുക

ഏറ്റവും പുതിയത്

എൽ പി ക്ലാസുകളിൽ ഹിന്ദി നിർബന്ധമാക്കിയതിനെതിരെ കടുത്ത പ്രതിഷേധം, തീരുമാനം പിൻവലിച്ച് മഹാരാഷ്ട്ര സർക്കാർ

മന്ത്രി വി ശിവൻകുട്ടിക്ക് ഇരിക്കട്ടെ ഒരു കുതിരപവൻ: സൂംബ വിഷയത്തില്‍ കെ ടി ജലീൽ

VS Achuthanandan Health Condition: വി.എസ്.അച്യുതാനന്ദന്റെ നില ഗുരുതരം

ത്രീഭാഷ നയം പിന്‍വലിച്ച് മഹാരാഷ്ട്ര സര്‍ക്കാര്‍; അഞ്ചാം ക്ലാസ് വരെ ഹിന്ദി പഠനം നിര്‍ബന്ധമാക്കില്ല

July 2025 Bank Holidays: ജൂലൈ മാസത്തിലെ ബാങ്ക് അവധി ദിനങ്ങള്‍

അടുത്ത ലേഖനം
Show comments