Webdunia - Bharat's app for daily news and videos

Install App

ചിങ്കാര മാനിനെ കൊന്നത് സല്‍മാന്‍ തന്നെ, വെടിയേറ്റു വീണ മാനിന്റെ കഴുത്തറത്തതും അദ്ദേഹമാണ്: താരത്തിനെതിരെ ‘കാണാതായ’ ഡ്രൈവർ രംഗത്ത്

ഭീഷണികള്‍ ഉണ്ടായതോടെയാണ് ഒളിവില്‍ പോകേണ്ടിവന്നത്

Webdunia
ബുധന്‍, 27 ജൂലൈ 2016 (19:04 IST)
മാനുകളെ വേട്ടയാടിയെന്ന കേസിൽ ബോളിവുഡ് താരം സൽമാൻ ഖാനെ കോടതി കുറ്റവിമുക്തനാക്കിയതിന് പിന്നാലെ താരത്തിനെതിരെ കാണാതായ ഡ്രൈവർ ഹരീഷ് ദുലാനി രംഗത്ത്. സൽമാൻ തന്നെയാണ് ചിങ്കാര മാനിനെ വെടിവച്ചിട്ടത്. അദ്ദേഹം വാഹനം ഓടിക്കുക മാത്രമല്ല ചെയ്‌തത്. വെടിയേറ്റ് വീണ മാനിനെ കഴുത്തറത്തും സല്‍മാന്‍ ആണെന്നും പ്രോസിക്യൂഷന്റെ ഏക ദൃക്സാക്ഷിയായ ദുലാനി വ്യക്തമാക്കി.

പിതാവിനുനേരെയും കുടുംബത്തിനു നേരെയും നിരവധി ഭീഷണികള്‍ ഉണ്ടായതോടെയാണ് ഒളിവില്‍ പോകേണ്ടിവന്നത്. കുടുംബത്തിന്റെ സുരക്ഷയ്‌ക്കായിട്ടാണ് ജോധ്പൂരിനടുത്തുള്ള നഗരത്തിൽനിന്ന് താമസം മാറിയത്. പൊലീസും അധികൃതരും മികച്ച സുരക്ഷ ഒരുക്കിയിരുന്നുവെങ്കില്‍ എല്ലാം തുറന്നു പറയുമായിരുന്നു. പതിനെട്ട് വര്‍ഷം മുമ്പ് നല്‍കിയ മൊഴിയില്‍ തന്നെയാണ് താനിപ്പോഴുമെന്നും ദുലാനി പറഞ്ഞു.

2002 മുതൽ ദുലാനിയെ കാണ്‍മാനില്ലായിരുന്നു. ഇതു പ്രോസിക്യൂഷന്റെ വാദത്തെ ദുർബലമാക്കി. കൃഷ്ണമൃഗത്തെയും ചിങ്കാര മാനിനെയും വേട്ടയാടിയതിനു രണ്ടു കേസുകളായിരുന്നു സൽമാനെതിരെ ഉണ്ടായിരുന്നത്. ഈ രണ്ടു കേസിലും സൽമാനെ രാജസ്ഥാൻ ഹൈക്കോടതി കഴിഞ്ഞ ദിവസം കുറ്റവിമുക്തനാക്കിയിരുന്നു.

വായിക്കുക

കാനറാ ബാങ്കിന്റെ വായ്പകള്‍ക്ക് ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതി

മെഡലുറപ്പിക്കാമോ?, വനിതാ ചെസ് ലോകകപ്പ് സെമിയിലെത്തി കൊനേരു ഹംപി, ഇന്ത്യയ്ക്ക് ഇരട്ട മെഡൽ പ്രതീക്ഷ

ഒരു ഇരുന്നൂറ് തവണയെങ്കിലും ഞാന്‍ മാപ്പ് പറഞ്ഞിട്ടുണ്ട്, അച്ഛനെ തല്ലിയ ആളല്ലെ എന്ന് ശ്രീശാന്തിന്റെ മകള്‍ ചോദിച്ചപ്പോള്‍ തകര്‍ന്നു പോയി: ഹര്‍ഭജന്‍ സിംഗ്

ക്രിക്കറ്റിലേക്ക് രാഷ്ട്രീയം കൊണ്ടുവരരുത്, ലെജൻഡ്സ് ലീഗിലെ ഇന്ത്യ- പാക് പോരാട്ടം ഉപേക്ഷിച്ചതിൽ പ്രതികരണവുമായി അഫ്രീദി

Pak vs Ban: ബംഗ്ലാദേശിനെതിരെ മുട്ടിനിൽക്കാൻ പോലും കെൽപ്പില്ല, നാണം കെട്ട് പാകിസ്ഥാൻ, ചരിത്രത്തിൽ ഇങ്ങനൊരു തോൽവി ഇതാദ്യം

എല്ലാം കാണുക

ഏറ്റവും പുതിയത്

വിസ നിയമം ലംഘിച്ചു, യുഎഇയിൽ 32,000 പ്രവാസികൾ പിടിയിൽ

ഇനി സ്ക്രോൾ ചെയ്യാൻ പോലും ബുദ്ധിമുട്ടേണ്ട, ഓട്ടോമാറ്റിക് സ്കോളിങ് ഓപ്ഷൻ അവതരിപ്പിച്ച് ഇൻസ്റ്റഗ്രാം

Karkadaka Vavubali: കർക്കിടക വാവുബലി, ഒരുക്കങ്ങൾ വിലയിരുത്തി കളക്ടർ

Kerala Rain: മുന്നറിയിപ്പിൽ മാറ്റം, ഞായറാഴ്ച വരെ സംസ്ഥാനത്ത് അതിശക്തമായ മഴ

18നും 31നും ഇടയിൽ പ്രായമായ സ്ത്രീകളെ ജോലി വാഗ്ദാനം ചെയ്ത് ബിഹാറിലേക്ക് കടത്താൻ ശ്രമം, രക്ഷപ്പെടുത്തിയത് റെയിൽവേ ജീവനക്കാർ

അടുത്ത ലേഖനം
Show comments