Webdunia - Bharat's app for daily news and videos

Install App

ചിന്നമ്മയ്ക്ക് വീണ്ടും തിരിച്ചടി; പത്ത് കോടി പിഴ അല്ലെങ്കില്‍ അഞ്ച് വര്‍ഷം തടവ്, ജയിലില്‍ പ്രത്യേക പരിഗണനയില്ലെന്ന് ജയില്‍ സൂപ്രണ്ട്

പത്ത് കോടി പിഴ അല്ലെങ്കില്‍ 13 മാസം അധിക തടവ് അനുഭവിക്കണമെന്ന് ചിന്നമ്മയോട് ജയില്‍ സൂപ്രണ്ട്

Webdunia
ബുധന്‍, 22 ഫെബ്രുവരി 2017 (08:01 IST)
അനധികൃത സ്വത്ത് സമ്പാദന കേസില്‍ ജയില്‍ കഴിയുന്ന അണ്ണാഡിഎംകെ ജനറല്‍ സെക്രട്ടറി വികെ ശശികല പത്ത് കോടി രൂപ പിഴ അടക്കാത്തപക്ഷം പതിമൂന്ന് മാസം അധികജയില്‍ ശിക്ഷ അനുഭവിക്കേണ്ടി വരുമെന്ന് ജയില്‍ സൂപ്രണ്ട് കൃഷ്ണകുമാര്‍ വ്യകതമാക്കി‍. 
 
നിലവില്‍ നാല് വര്‍ഷത്തെ തടവുശിക്ഷയാണ് ശശികലയ്ക്ക് ലഭിച്ചിരിക്കുന്നത്. ബെംഗളൂരു പരപ്പന അഗ്രഹാര ജയിലിലാണ് ശശികല ഇപ്പോള്‍ കഴിയുന്നത്. പിഴ അടച്ചില്ലെങ്കില്‍ തടവ് ശിക്ഷയുടെ കാലാവധി അഞ്ച് വര്‍ഷമായി ഉയരുമെന്നും അദ്ദേഹം പ്രസ്താവനയിലൂടെ വ്യക്തമാക്കി.
 
പിഴ അടക്കുകയാണെങ്കില്‍ മൂന്ന് വര്‍ഷവും പതിമൂന്ന് മാസവും മാത്രമേ ശശികലയ്ക്ക് തടവില്‍ കഴിയേണ്ടി വരുകയുള്ളൂ. അനധികൃത സ്വത്ത് സമ്പാദന കേസില്‍ ശശികലയ്‌ക്കൊപ്പം ശിക്ഷിക്കപ്പെട്ട സുധാകരനും ഇളവരശിയും ജയിലില്‍ കഴിയുന്നുണ്ട്.
 
മറ്റുള്ള തടവു പുള്ളികള്‍ക്ക് നല്‍കുന്ന അതേ പരിഗണന മാത്രമേ ഈ മൂന്ന് പേര്‍ക്കും നല്‍കുന്നുള്ളൂവെന്ന് ജയില്‍ സൂപ്രണ്ട് കൃഷ്ണ കുമാര്‍ പറഞ്ഞു. സുരക്ഷാ കാരണങ്ങളാല്‍ ശശികലയേയും ഇളവരശിയേയും സ്ത്രീകളുടെ ബ്ലോക്കിലാണ് പാര്‍പ്പിച്ചിരിക്കുന്നത്. സുധാകരന്‍ പുരുഷന്‍മാരുടെ ബ്ലോക്കിലുമാണുള്ളത്.

വായിക്കുക

കുറ്റസമ്മതത്തിൽ അത്ഭുതമില്ല, പാകിസ്ഥാൻ തെമ്മാടി രാജ്യമെന്ന് ഇന്ത്യ യുഎന്നിൽ

പഹല്‍ഗാം ഭീകരാക്രമണം: തൃശൂര്‍ പൂരത്തിനു കനത്ത സുരക്ഷ

കൊതുക് ശല്യം കൂടുന്നു; ആര്‍ക്കാണ് കൊതുകിന്റെ കടി കൂടുതല്‍ കിട്ടുന്നതെന്നറിയണം

SSLC Result: എസ്.എസ്.എല്‍.സി ഫലം മേയ് ഒന്‍പതിന്

സമ്പൂര്‍ണ സ്റ്റാമ്പിങ്ങിലേക്ക് മാറി കേരളം; മുദ്രപത്രങ്ങള്‍ ഇലക്ട്രോണിക് രൂപത്തില്‍ ലഭ്യമാകും

എല്ലാം കാണുക

ഏറ്റവും പുതിയത്

നിപ ബാധിച്ച യുവതി വീട്ടില്‍ നിന്നു തന്നെ പുറത്തിറങ്ങാറില്ല, ഒരു പഴവും കഴിച്ചിട്ടുമില്ല; ദിവസങ്ങള്‍ക്ക് മുന്‍പ് വീട്ടിലെ കോഴികള്‍ ചത്തു

പാക് അതിര്‍ത്തിയില്‍ കുടുങ്ങിയ മലയാള സിനിമ സംഘം സുരക്ഷിതര്‍; മണിക്കുട്ടന്‍ അടക്കമുള്ളവര്‍ യാത്ര തിരിച്ചു

ചെനാബ് നദിയിലെ രണ്ട് ഡാമുകള്‍ മുന്നറിയിപ്പില്ലാതെ തുറന്നുവിട്ട് ഇന്ത്യ

ഇന്ത്യ എന്റെ രാജ്യം, അതിന്റെ അഖണ്ഡത തകര്‍ക്കുന്ന ഒന്നിനെയും പിന്തുണയ്ക്കില്ല, ഭീകരവാദ വിരുദ്ധ പ്രതിജ്ഞയുമായി മലപ്പുറത്തെ വിവാഹം

K.Sudhakaran vs V.D.Satheesan: സതീശന്‍ നടത്തിയത് മുഖ്യമന്ത്രി കസേരയ്ക്കു വേണ്ടിയുള്ള കളി; സുധാകരന്‍ ഗ്രൂപ്പില്‍ അതൃപ്തി പുകയുന്നു

അടുത്ത ലേഖനം
Show comments