Webdunia - Bharat's app for daily news and videos

Install App

അപ്പോളോ ആശുപത്രിയില്‍ ജയലളിതയുടെ മുറിക്ക് തൊട്ടടുത്ത് ഒരു മലയാളി താമസിക്കുന്നുണ്ട്; തമിഴ്നാട്ടിലെ ഭരണം നിയന്ത്രിക്കുന്ന ഒരു സൂപ്പര്‍ സിഎം

തമിഴ്നാട്ടിലെ ഭരണം നിയന്ത്രിക്കുന്ന ഒരു സൂപ്പര്‍ സിഎം

Webdunia
ബുധന്‍, 12 ഒക്‌ടോബര്‍ 2016 (15:51 IST)
പനിയും നിര്‍ജ്ജലീകരണവും ബാധിച്ച് പെട്ടെന്നാണ് തമിഴ്നാട് മുഖ്യമന്ത്രി ജയലളിത അപ്പോളോ ആശുപത്രിയില്‍ അഡ്‌മിറ്റ് ആയത്. മുഖ്യമന്ത്രിയുടെ ആരോഗ്യത്തെക്കുറിച്ച് പല വാര്‍ത്തകളും പെട്ടെന്നു തന്നെ അന്തരീക്ഷത്തില്‍ പരന്നു. ഭരണം പ്രതിസന്ധിയില്‍ എന്ന് വാര്‍ത്തകള്‍ പ്രചരിച്ചു. പക്ഷേ, മുഖ്യമന്ത്രി ആശുപത്രിയിലായിരുന്നെങ്കിലും തമിഴ്നാട്ടില്‍ ഭരണം നിലച്ചില്ല. മുഖ്യമന്ത്രി ചികിത്സയില്‍ കഴിയുന്ന മുറിയുടെ തൊട്ടടുത്തുള്ള മുറിയില്‍ തന്നെ ഒരു മുന്‍ ഐ എസ് എസ് ഉദ്യോഗസ്ഥയുണ്ടായിരുന്നു, ഭരണനിര്‍ദ്ദേശങ്ങള്‍ നല്കുന്നതിനായി. മലയാളിയായ ഷീല ബാലകൃഷ്‌ണന്‍.
 
അപ്പോളോ ആശുപത്രിയുടെ രണ്ടാം നിലയിലാണ് ജയലളിത ചികിത്സയില്‍ കഴിയുന്നത്. അങ്ങോട്ടേക്ക് പ്രവേശനം അനുവദിക്കപ്പെട്ട മൂന്നുപേരില്‍ ഒരാളാണ് ജയലളിതയുടെ പ്രത്യേക ഉപദേഷ്‌ടാവായ ഷീല. തോഴി ശശികലയും പാര്‍ട്ടിയിലെ രണ്ടാമന്‍ പനീര്‍സെല്‍വവും കഴിഞ്ഞാല്‍ ജയലളിതയ്ക്ക് അടുപ്പമുള്ളത് ഷീലയോടാണ്. എന്നാല്‍, പൊതുവേദികളില്‍ നിന്ന് പരമാവധി വിട്ടുനില്‍ക്കുന്ന പ്രകൃതമാണ് ഇവരുടേത്.
 
തിരുവനന്തപുരം സ്വദേശിനിയായ ഷീല 1976 ബാച്ചിലെ ഐ എ എസുകാരിയാണ്. 1977ൽ തഞ്ചാവൂർ അസിസ്റ്റന്റ് കളക്ടറായാണ് ഔദ്യോഗിക ജീവിതം ആരംഭിക്കുന്നത്. 1996ൽ ഫിഷറീസ് കമ്മിഷണറായ ഷീല 2002 മാർച്ചിലാണ് മുഖ്യമന്ത്രിയുടെ ഓഫീസിൽ എത്തുന്നത് . തുടര്‍ന്നാണ് ജയലളിതയുമായി അടുപ്പത്തിലാകുന്നത്. ചുരുങ്ങിയ കാലത്തിനുള്ളില്‍ ജയലളിതയുടെ വിശ്വസ്‌തയായി തീരുകയും ചെയ്‌തു.
 
2011ല്‍ ജയലളിത അധികാരത്തില്‍ വന്നപ്പോള്‍ ഷീല നിയമിതയായത് അഡീഷണല്‍ ചീഫ് സെക്രട്ടറിയായാണ്. 2012 ഷീല ചീഫ് സെക്രട്ടറി പദവിയിലെത്തി. വിരമിച്ച ശേഷം അടുത്ത ദിവസം തന്നെ മുഖ്യമന്ത്രിയുടെ ഉപദേഷ്‌ടാവായി ഷീലയ്ക്ക് നിയമനം നല്‍കുകയായിരുന്നു ജയലളിത.
 
2002ല്‍ മുഖ്യമന്ത്രിയുടെ സെക്രട്ടേറിയേറ്റില്‍ എത്തിയതോടെയാണ് ഷീല ജയലളിതയുടെ ശ്രദ്ധയില്‍ പതിഞ്ഞത്. തുടര്‍ന്ന് അധികാരത്തില്‍ വന്ന ഡി എം കെ ഷീലയെ മാറ്റിനിര്‍ത്തി. എന്നാല്‍, 2011ല്‍ ജയലളിത വീണ്ടും മുഖ്യമന്ത്രിയായതോടെ ഷീലയുടെ സമയം തെളിയുകയായിരുന്നു. 
 
2012ല്‍ ചീഫ് സെക്രട്ടറിയുടെ ഒഴിവു വന്നപ്പോള്‍ ഭര്‍ത്താവും മുതിര്‍ന്ന ഐഎഎസ് ഉദ്യോഗസ്ഥനുമായിരുന്നു ആര്‍ ബാലകൃഷ്ണനെ ഉള്‍പ്പെടെ മറികടന്ന് ഷീല ബാലകൃഷ്ണനെ ചീഫ് സെക്രട്ടറിയായി നിയമിക്കുന്നതിലേക്ക് വരെ ആ ബന്ധം വളരുകയും ചെയ്തു.

വായിക്കുക

കുറ്റസമ്മതത്തിൽ അത്ഭുതമില്ല, പാകിസ്ഥാൻ തെമ്മാടി രാജ്യമെന്ന് ഇന്ത്യ യുഎന്നിൽ

പഹല്‍ഗാം ഭീകരാക്രമണം: തൃശൂര്‍ പൂരത്തിനു കനത്ത സുരക്ഷ

കൊതുക് ശല്യം കൂടുന്നു; ആര്‍ക്കാണ് കൊതുകിന്റെ കടി കൂടുതല്‍ കിട്ടുന്നതെന്നറിയണം

SSLC Result: എസ്.എസ്.എല്‍.സി ഫലം മേയ് ഒന്‍പതിന്

സമ്പൂര്‍ണ സ്റ്റാമ്പിങ്ങിലേക്ക് മാറി കേരളം; മുദ്രപത്രങ്ങള്‍ ഇലക്ട്രോണിക് രൂപത്തില്‍ ലഭ്യമാകും

എല്ലാം കാണുക

ഏറ്റവും പുതിയത്

വേടന്റെ പരിപാടി മുടങ്ങിയതില്‍ അതിരുവിട്ട പ്രതിഷേധം, ഒരാള്‍ അറസ്റ്റില്‍

പെന്‍ഷന്‍കാര്‍ക്കുള്ള പ്രധാന മുന്നറിയിപ്പ്: തടസ്സങ്ങള്‍ ഒഴിവാക്കാന്‍ മെയ് 31നകം വെരിഫിക്കേഷന്‍ പൂര്‍ത്തിയാക്കുക

കൊല്ലത്ത് അമ്മയും മകനും മരിച്ച നിലയില്‍; മാതാവിന്റെ കഴുത്തില്‍ മുറിവ്

അധികാരത്തിലെത്തിയാല്‍ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയാകാന്‍ മുന്‍ പ്രതിപക്ഷ നേതാവും?; സതീശന്‍-ചെന്നിത്തല മത്സരത്തിനു സൂചന നല്‍കി മുരളീധരന്‍

K.Sudhakaran vs VD Satheesan: സുധാകരന്‍ മുഖ്യമന്ത്രി കസേരയ്ക്ക് അവകാശവാദം ഉന്നയിക്കുമെന്ന പേടി, 'ജനകീയനല്ലാത്ത' പ്രസിഡന്റ് വേണം; സതീശന്‍ കരുക്കള്‍ നീക്കി

അടുത്ത ലേഖനം
Show comments