Webdunia - Bharat's app for daily news and videos

Install App

എം എല്‍ എമാരെ തട്ടിക്കൊണ്ടു പോയെന്ന് പൊലീസില്‍ പരാതി; എസ്‌പി കൂവത്തൂര്‍ റിസോര്‍ട്ടില്‍

എസ് പി അന്വേഷണത്തിനായി കൂവത്തൂര്‍ റിസോര്‍ട്ടില്‍

Webdunia
ബുധന്‍, 15 ഫെബ്രുവരി 2017 (14:29 IST)
കൂവത്തൂര്‍ റിസോര്‍ട്ടില്‍ പൊലീസ് പരിശോധന നടത്തുന്നു. എം എല്‍ എമാരെ പാര്‍പ്പിച്ചിരിക്കുന്ന റിസോര്‍ട്ടാണ്. തങ്ങളുടെ അനുമതിയില്ലാതെ ശശികലയും എടപ്പാടി പളനിസ്വാമിയും റിസോര്‍ട്ടില്‍ നിര്‍ബന്ധപൂര്‍വ്വം താമസിപ്പിക്കുകയാണെന്ന് കാണിച്ച് മധുര സൌത്ത് എം എല്‍ എ ശരവണന്‍ കൂവത്തൂര്‍ പൊലീസ് സ്റ്റേഷനില്‍ പരാതി നല്കിയിരുന്നു. 
 
എം എല്‍ എമാരെ കിഡ്നാപ്പ് ചെയ്ത് കൂവത്തൂര്‍ റിസോര്‍ട്ടില്‍ താമസിപ്പിക്കുന്നു എന്നായിരുന്നു പരാതി. പരാതിയെ തുടര്‍ന്ന് മധുരാന്ധകം ഡി എസ് പി എഡ്വേര്‍ഡ് റിസോര്‍ട്ടില്‍ എത്തി അന്വേഷണം നടത്തിയിരുന്നു.
തുടര്‍ന്ന്, കാഞ്ചിപുരം എസ് പി മുത്തരശ്ശ് കൂവത്തൂര്‍ റിസോര്‍ട്ടില്‍ കൂടുതല്‍ അന്വേഷണത്തിനായി എത്തി. 
 
അതേസമയം, കീഴടങ്ങുന്നതിനായി ശശികല കാര്‍ മാര്‍ഗം ബംഗളൂരുവിലേക്ക് പോയിരിക്കുകയാണ്. മറീന ബീച്ചില്‍ ജയ സ്മാരകത്തില്‍ എത്തി പ്രാര്‍ത്ഥന നടത്തിയ ശശികല രാമാവരത്തുള്ള എം ജി ആറിന്റെ വസതിയിലുമെത്തി പ്രാര്‍ത്ഥന നടത്തി. ശശികല കീഴടങ്ങാന്‍ എത്തുന്ന പശ്ചാത്തലത്തില്‍ പരപ്പന അഗ്രഹാര ജയിലിനു സമീപം 144 പ്രഖ്യാപിച്ചിരിക്കുകയാണ്.

ഭാവിയില്‍ നിങ്ങള്‍ക്ക് നടുവേദന വരാം; ഇതാണ് ശീലമെങ്കില്‍!

ടീമിന്റെ ഭാവിയ്ക്കായി യുവതാരങ്ങള്‍ വരട്ടെ, ഇംഗ്ലണ്ട് ഇതിഹാസ പേസര്‍ ജെയിംസ് ആന്‍ഡേഴ്‌സണ്‍ വിരമിക്കുന്നു!

ഹാര്‍ദ്ദിക്കിന്റെ ഈഗോ നിറഞ്ഞ ക്യാപ്റ്റന്‍സി സീനിയര്‍ താരങ്ങള്‍ക്ക് ദഹിക്കണമെന്നില്ല, മുംബൈ ഇന്ത്യന്‍സിലെ പ്രശ്‌നമെന്തെന്ന് പറഞ്ഞ് ഡിവില്ലിയേഴ്‌സ്

King Kohli: ഇങ്ങോട്ട് വാങ്ങിയിട്ടുണ്ടെങ്കിൽ അത് തിരിച്ച് കൊടുത്തിരിക്കും, അതാണ് കിംഗ് കോലിയുടെ ശീലം

ഗദ്ദർ 2വിനെ വെല്ലാൻ ബോർഡർ 2വുമായി സണ്ണി ഡിയോൾ, ഒപ്പം ആയുഷ്മാൻ ഖുറാനയും

സംസ്ഥാനത്ത് പലയിടത്തും ശക്തമായ മഴ; അഞ്ചുജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു

മോദി സർക്കാർ അധികാരത്തിലെത്തില്ല, ജാമ്യം കിട്ടിയ 21 ദിവസവും മോദിക്കെതിരെ പോരാട്ടം നടത്തുമെന്ന് കേജ്‌രിവാൾ

നരേന്ദ്രമോദി നടപ്പാക്കുന്നത് ഒരു നേതാവ് ഒരു രാജ്യം എന്ന പദ്ധതിയാണെന്ന് അരവിന്ദ് കെജ്രിവാള്‍

പിറന്നാളിന് പാർട്ടിക്കൊടി ഉയർത്താൻ വിജയ്, ആദ്യ സംസ്ഥാന സമ്മേളനം ജൂണിലെന്ന് സൂചന

ഡല്‍ഹിയില്‍ ശക്തമായ പൊടിക്കാറ്റ്; രണ്ടുപേര്‍ മരണപ്പെട്ടു

അടുത്ത ലേഖനം
Show comments