പെഗാസസ് ഫോൺ ചോർത്തൽ വിവാദത്തിൽ പ്രധാനമന്ത്രിക്കും കേന്ദ്രസര്‍ക്കാരിനുമെതിരെ ബിജെപി നേതാവ് സുബ്രഹ്‌മണ്യന്‍ സ്വാമി. ഒന്നും മറയ്ക്കാനില്ലെങ്കിൽ പ്രധാനമന്ത്രി ഇസ്രായേലിന് കത്തയച്ച് കാര്യങ്ങളുടെ യാഥാർഥ്യമെന്താണെന്ന് ചോദിച്ചറിയണമെന്ന് സുബ്രഹ്മണ്യ സ്വാമി ട്വിറ്ററിലൂടെ ആവശ്യപ്പെട്ടു.
പെഗാസസിന് വേണ്ടി ആരാണ് പണം മുടക്കിയതെന്നും സ്വാമി ചോദിക്കുന്നു. ഫോണ്‍ ചോര്‍ത്തല്‍ സംബന്ധിച്ച് വലിയ ഒരു വാര്‍ത്ത പുറത്തുവരാന്‍ പോകുന്നുവെന്ന് സുബ്രഹ്‌മണ്യന്‍ സ്വാമിയാണ് ആദ്യം ട്വീറ്റ് ചെയ്തത്. ഇതിന് പിന്നാലെയാണ് രാജ്യത്തെ പ്രമുഖ മാധ്യമപ്രവർത്തകരുടെയും കേന്ദ്രമന്ത്രിമാരുടേതുമുൾപ്പടെയുള്ള ഫോൺ വിവരങ്ങൾ ചോർത്തിയതായുള വാർത്തകൾ പുറത്തുവന്നത്.