Webdunia - Bharat's app for daily news and videos

Install App

സ്ത്രീധനപീഡനക്കേസുകളിൽ ഭർത്താവിനെയും ഭർതൃവീട്ടുകാരെയും ഉടൻ അറസ്റ്റ് ചെയ്യരുതെന്ന വിധിയിൽ ഭേദഗതി വരുത്തി സുപ്രീം കോടതി

Webdunia
വെള്ളി, 14 സെപ്‌റ്റംബര്‍ 2018 (18:14 IST)
ഡൽഹി: സ്ത്രീധനപീഡന പരാതികളിൽ  ഭർത്താവിനെയും ഭർതൃവീട്ടുകാരെയും ഉടനടി അറസ്റ്റ് ചെയ്യരുതെന്ന വിധിയിൽ സുപ്രീം കോടതി ഭേതഗതി വരുത്തി. പരാതി ലഭിച്ചാൽ ഉടൻ അറസ്റ്റ് അടക്കമുള്ള നടപടികളിലേക്ക് കടക്കാമെന്ന് കോടതി വ്യക്തമാക്കി.
 
പ്രതികൾക്ക് ജാമ്യം നൽകുന്ന കാര്യത്തിൽ മജിസ്സ്ട്രേറ്റ് കോടതികൾക്ക് തീരുമാനമെടുക്കാം. ഇത്തരം കേസുകളിൽ അന്വേഷണ ഉദ്യോഗസ്ഥരും കോടതികളും സ്വീകരിക്കേണ്ട നടപടിക്രമങ്ങൾ കോടതി നിലനിർത്തിയിട്ടുണ്ട്. 
 
പരാതികളിൽ പ്രാഥമിക നടപടികൾ സ്വീകരിക്കാനായി രൂപം നൽകിയിരുന്ന ഫാമിലി വെൽഫെയർ സമിതികൾ കോടതി റദ്ദാക്കി. ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 438 എ വകുപ്പ് വലിയ രീതിയിൽ ദുരുപയോഗം ചെയ്യപ്പെടുന്നുണ്ടെന്നും ഇത് സാമൂഹിക അരക്ഷിതാവസ്ഥയിലേക്ക് നയിക്കുന്നുണ്ടെന്നും ചീഫ് ജസ്റ്റിസ് ദീപക് മിശ്ര വ്യക്തമാക്കി. 
 
നിയമത്തിൽ അപര്യാപ്തതകൾ ഉണ്ടെങ്കിൽ അത് കോടതിയല്ല നിയമ നിർമ്മാണ സഭയാണ് പരിഹരിക്കേണ്ടത് എന്നും ചീഫ് ജസ്റ്റിസ് അഭിപ്രായപ്പെട്ടു. കുടുംബക്ഷേമ സമിതിയുടെ റിപ്പൊർട്ട് പ്രകാരമേ കേസിൽ അറസ്റ്റ് ഉൾപ്പടെയുള്ള നടപടികൾ സ്വീകരിക്കാവു എന്ന് സുപ്രീംകോടതിയുടെ രണ്ടംഗ  ബെഞ്ച് കഴിഞ്ഞ ജൂലൈയിൽ ഇത്തരവിട്ടിരുന്നു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ഇസ്രയേല്‍ ജയിലിലുള്ള മുഴുവന്‍ പാലസ്തീനികളെയും വിട്ടയച്ചാല്‍ കൈവശമുള്ള ബന്ദികളെയും വിട്ടയക്കാം: പുതിയ ഉപാധിയുമായി ഹമാസ്

ഷൈൻ ടോം ചാക്കോയുടെ മുറിയിലെത്തിയ യുവതികളുടെ മൊഴിയെടുത്തു

പാമ്പ് കടിയേറ്റ് മരിച്ചെന്ന് കള്ളക്കഥ; യുവാവിന്റെ കൊലപാതകത്തില്‍ ഭാര്യയും കാമുകനും കുടുങ്ങിയത് ഇങ്ങനെ

ജനിക്കുന്നവര്‍ മാത്രമല്ലല്ലോ മരിക്കുന്നവരും കുറവല്ലെ, പെന്‍ഷന്‍ കൊടുക്കാതിരിക്കാന്‍ പറ്റുമോ?, വിവാദമായി മന്ത്രി സജി ചെറിയാന്റെ പരാമര്‍ശം

'3500 ഓളം കുറ്റവാളികളിൽ നിന്നാണ് ആര്യനെ ഞാൻ രക്ഷപ്പെടുത്തിയത്': വെളിപ്പെടുത്തി നടന്‍ അജാസ് ഖാന്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

അഭിഭാഷകയുടെയും മക്കളുടെയും ആത്മഹത്യ, ജിസ്‌മോള്‍ നിറത്തിന്റെയും പണത്തിന്റെയും പേരില്‍ ഭര്‍ത്തൃവീട്ടില്‍ മാനസികപീഡനം നേരിട്ടു, മൊഴി നല്‍കി സഹോദരന്‍

തിരുവനന്തപുരത്ത് ആംബുലന്‍സ് കാത്തുനില്‍ക്കെ പനി ബാധിച്ച രോഗി മരിച്ചു

പ്രൈമറി ക്ലാസു മുതല്‍ ലഹരിക്ക് അടിമപ്പെട്ടുപോകുന്ന കുട്ടികളുണ്ട്, ലഹരി ഉപയോഗം തടയാന്‍ ജനകീയ ഇടപെടല്‍ വേണം: മുഖ്യമന്ത്രി

അനധികൃത സ്വത്ത് സമ്പാദന കേസ്: ആന്ധ്രാപ്രദേശ് മുന്‍മുഖ്യമന്ത്രി ജഗന്‍മോഹന്‍ റെഡ്ഡിയുടെ 793കോടിയുടെ സ്വത്തുക്കള്‍ ഇഡി കണ്ടുകെട്ടി

240 ജീവനക്കാരെ പിരിച്ചുവിട്ട് ഇന്‍ഫോസിസ്; അറിയിപ്പ് ലഭിച്ചത് ഇന്ന് രാവിലെ

അടുത്ത ലേഖനം
Show comments