Webdunia - Bharat's app for daily news and videos

Install App

വിവാഹമോചന കേസിന്റെ സമയത്തും ഭര്‍തൃവീട്ടില്‍ സൗകര്യങ്ങള്‍ക്ക് ഭാര്യയ്ക്ക് അര്‍ഹതയുണ്ട്, മലയാളി ദമ്പതികളുടെ കേസില്‍ സുപ്രീം കോടതി

അഭിറാം മനോഹർ
വ്യാഴം, 21 നവം‌ബര്‍ 2024 (12:18 IST)
വിവാഹമോചന കേസ് നടക്കുമ്പോഴും ഭര്‍തൃഗൃഹത്തില്‍ നേരത്തെ ലഭിച്ചിരുന്ന അതേ സൗകര്യങ്ങള്‍ക്ക് സ്ത്രീക്ക് അര്‍ഹതയുണ്ടെന്ന് സുപ്രീം കോടതി. വിവാഹമോചനക്കേസ് നടക്കുന്നതിനിടെ സ്ത്രീക്ക് ഇടക്കാല ജീവനാംശമായി പ്രതിമാസം 1.75 ലക്ഷം രൂപ നല്‍കാന്‍ ഭര്‍ത്താവിനോട് നിര്‍ദേശിച്ചുകൊണ്ടാണ് സുപ്രീം കോടതിയുടെ നിരീക്ഷണം.
 
 2008ല്‍ വിവാഹിതരായ മലയാളി ദമ്പതികളുമായി ബന്ധപ്പെട്ടാണ് കേസ്. ഡോക്ടറായ ഭര്‍ത്താവാണ് 2019ല്‍ വിവാഹമോചന ഹര്‍ജി നല്‍കിയത്. ഇത് നിലനില്‍ക്കെ തന്നെ ജീവനാംശമായി പ്രതിമാസം രണ്ടരലക്ഷം രൂപയും കേസ് ചെലവിന് 2 ലക്ഷം രൂപയും നല്‍കണമെന്ന് ആവശ്യപ്പെട്ട് ഭാര്യ ചെന്നൈ കുടുംബക്കോടതിയെ സമീപിക്കുകയായിരുന്നു. എംഎസ്സി യോഗ്യതയുള്ള തനിക്ക് നേരത്തെ ജോലിയുണ്ടായിരുന്നുവെന്നും ഭര്‍ത്താവിന്റെ നിര്‍ബന്ധപ്രകാരം കരിയര്‍ ഉപേക്ഷിക്കേണ്ടിവന്നെന്നും പരാതിയിലുണ്ടായിരുന്നു. ഇത് പരിഗണിച്ച കോടതി 1.75 ലക്ഷം രൂപ ഇടക്കാല ജീവനാംശം നല്‍കാന്‍ വിധിച്ചു. ഇത് ചോദ്യം ചെയ്ത ഭര്‍ത്താവ് മദ്രാസ് ഹൈക്കോടതിയെ സമീപിച്ചു. കോടതി ജീവനാംശം 80,000 രൂപയായി കുറച്ചു. തുടര്‍ന്നാണ് കേസ് സുപ്രീം കോടതിയിലെത്തിയത്. കുടുംബക്കോറ്റതി വിധിച്ച 1.75 ലക്ഷം രൂപ ജീവനാംശം ഇടക്കാല ആശ്വാസമെന്ന നിലയില്‍ പുനസ്ഥാപിക്കുകയാണ് സുപ്രീം കോടതി ചെയ്തത്.
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

കുളിമുറിയിൽ ഒളിഞ്ഞുനോക്കുന്നത് ക്രൈമാണ്, നിസാരവത്കരിക്കരുത്, യൂട്യൂബ് അവതാരകരെ വിമർശിച്ച് ജുവൽ മേരി(വീഡിയോ)

പ്ലസ് വണ്‍, പ്ലസ് ടു വിദ്യാര്‍ത്ഥിനികള്‍ക്ക് കാൻസർ പ്രതിരോധത്തിനായി എച്ച്പിവി വാക്‌സിന്‍, പുതിയ തീരുമാനവുമായി ആരോഗ്യവകുപ്പ്

വെള്ളാപ്പള്ളിയുടെ വെല്ലുവിളി ഏറ്റെടുത്ത് സതീശന്‍: യുഡിഎഫ് അധികാരത്തില്‍ എത്തിയില്ലെങ്കില്‍ രാഷ്ട്രീയ വനവാസം

TCS Lay Off: എ ഐ പണി തന്ന് തുടങ്ങിയോ?, 12,000 ജീവനക്കാരെ പിരിച്ച് വിടാനൊരുങ്ങി ടിസിഎസ്

കാനറാ ബാങ്കിന്റെ വായ്പകള്‍ക്ക് ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതി

എല്ലാം കാണുക

ഏറ്റവും പുതിയത്

കന്യാസ്ത്രീകളുടെ അറസ്റ്റിൽ സുരേഷ് ഗോപിക്ക് മൗനം, സഭയ്ക്ക് അതൃപ്തി

Kerala Weather: ചക്രവാതചുഴി, തിമിര്‍ത്ത് പെയ്യാന്‍ കാലവര്‍ഷം; മൂന്ന് ജില്ലകളില്‍ അതിതീവ്ര മഴയ്ക്കു സാധ്യത

ഇന്ത്യയിലെ ഈ ഗ്രാമം 'യുപിഎസ്സി ഫാക്ടറി' എന്നറിയപ്പെടുന്നു, 75 വീടുകളിലായി 47 ഐഎഎസ്, ഐപിഎസ് ഉദ്യോഗസ്ഥര്‍

പൂച്ചയ്ക്ക് ഭക്ഷണം കൊടുത്ത ശേഷം തലയും ശരീരഭാഗങ്ങളും അറുത്ത് ഇന്‍സ്റ്റഗ്രാമില്‍ വീഡിയോ ഇട്ട് യുവാവ്; സംഭവം പാലക്കാട്

കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ മുന്നറിയിപ്പ്; ഐറ്റി മേഖലയില്‍ ജോലി ചെയ്യുന്ന 80 ശതമാനം പേരിലും ഫാറ്റിലിവര്‍!

അടുത്ത ലേഖനം
Show comments