Webdunia - Bharat's app for daily news and videos

Install App

നായ പിന്നാലെ ഓടി, രക്ഷപ്പെടാന്‍ ഫ്‌ളാറ്റിന്റെ മൂന്നാം നിലയില്‍ നിന്ന് ചാടി; സ്വിഗ്ഗി ജീവനക്കാരന് ദാരുണാന്ത്യം

Webdunia
ബുധന്‍, 18 ജനുവരി 2023 (12:12 IST)
നായയുടെ ആക്രമണത്തില്‍ നിന്ന് രക്ഷപ്പെടാന്‍ ഫ്‌ളാറ്റിന്റെ മൂന്നാം നിലയില്‍ നിന്ന് ചാടിയ സ്വിഗ്ഗി ജീവനക്കാരന് ദാരുണാന്ത്യം. ഹൈദരബാദില്‍ നിന്നുള്ള മുഹമ്മദ് റിസ്വാന്‍ ആണ് മരിച്ചത്. 23 വയസ്സായിരുന്നു. ഓണ്‍ലൈനായി ഭക്ഷണം ഓര്‍ഡര്‍ ചെയ്ത കസ്റ്റമര്‍ക്ക് ഫ്‌ളാറ്റിലെത്തി ഭക്ഷണം ഡെലിവറി ചെയ്യുന്നതിനിടെയാണ് സംഭവം. കസ്റ്റമറുടെ ജര്‍മന്‍ ഷെപ്പേഡ് ബ്രീഡില്‍ ഉള്‍പ്പെട്ട നായ മുഹമ്മദ് റിസ്വാന്റെ പിന്നാലെ ഓടി. നായയുടെ ആക്രമണത്തില്‍ നിന്ന് രക്ഷപ്പെടാന്‍ റിസ്വാന്‍ മൂന്നാം നിലയില്‍ നിന്ന് താഴേക്ക് ചാടുകയായിരുന്നു. 
 
ഗുരുതര പരുക്കുകളോടെ മൂന്ന് ദിവസത്തോളം റിസ്വാന്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. നായയുടെ ഉടമസ്ഥനെതിരെ പൊലീസ് എഫ്.ഐ.ആര്‍. രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഹൈദരബാദ് ബഞ്ചാര ഹില്‍സിലെ ലംബിനി റോക്ക് കാസില്‍ അപ്പാര്‍ട്ട്‌മെന്റില്‍ വെച്ചാണ് സംഭവം. സംഭവത്തില്‍ കൂടുതല്‍ അന്വേഷണം നടന്നുവരികയാണ്. 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

കുളിമുറിയിൽ ഒളിഞ്ഞുനോക്കുന്നത് ക്രൈമാണ്, നിസാരവത്കരിക്കരുത്, യൂട്യൂബ് അവതാരകരെ വിമർശിച്ച് ജുവൽ മേരി(വീഡിയോ)

പ്ലസ് വണ്‍, പ്ലസ് ടു വിദ്യാര്‍ത്ഥിനികള്‍ക്ക് കാൻസർ പ്രതിരോധത്തിനായി എച്ച്പിവി വാക്‌സിന്‍, പുതിയ തീരുമാനവുമായി ആരോഗ്യവകുപ്പ്

വെള്ളാപ്പള്ളിയുടെ വെല്ലുവിളി ഏറ്റെടുത്ത് സതീശന്‍: യുഡിഎഫ് അധികാരത്തില്‍ എത്തിയില്ലെങ്കില്‍ രാഷ്ട്രീയ വനവാസം

TCS Lay Off: എ ഐ പണി തന്ന് തുടങ്ങിയോ?, 12,000 ജീവനക്കാരെ പിരിച്ച് വിടാനൊരുങ്ങി ടിസിഎസ്

കാനറാ ബാങ്കിന്റെ വായ്പകള്‍ക്ക് ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതി

എല്ലാം കാണുക

ഏറ്റവും പുതിയത്

തണുപ്പുകാലത്ത് നിങ്ങള്‍ ചെയ്യുന്ന ചില ചെറിയ കാര്യങ്ങള്‍ ഫ്രിഡ്ജ് കേടുവരുത്തും!

പ്ലസ് വണ്‍, പ്ലസ് ടു വിദ്യാര്‍ത്ഥിനികള്‍ക്ക് കാൻസർ പ്രതിരോധത്തിനായി എച്ച്പിവി വാക്‌സിന്‍, പുതിയ തീരുമാനവുമായി ആരോഗ്യവകുപ്പ്

വെള്ളാപ്പള്ളിയുടെ വെല്ലുവിളി ഏറ്റെടുത്ത് സതീശന്‍: യുഡിഎഫ് അധികാരത്തില്‍ എത്തിയില്ലെങ്കില്‍ രാഷ്ട്രീയ വനവാസം

TCS Lay Off: എ ഐ പണി തന്ന് തുടങ്ങിയോ?, 12,000 ജീവനക്കാരെ പിരിച്ച് വിടാനൊരുങ്ങി ടിസിഎസ്

സംസ്ഥാനത്ത് എലിപ്പനികേസുകളും മരണങ്ങളും കൂടുന്നു; ഈ മാസം മാത്രം 22 മരണം

അടുത്ത ലേഖനം
Show comments