Webdunia - Bharat's app for daily news and videos

Install App

അസം - മിസോറാം അതിർത്തിയിൽ സംഘർഷം, നിരവധി പേർക്ക് പരുക്ക്

Webdunia
തിങ്കള്‍, 19 ഒക്‌ടോബര്‍ 2020 (08:19 IST)
ഗുവാഹത്തി: അസം മിസോറാം സംസ്ഥാന അതിർത്തിയിൽ ഇരു സംസ്ഥാനങ്ങളിലെയും ആളുകൾ തമ്മിൽ ഏറ്റുമിട്ടി. നിരവധി പേർക്ക് പരിക്കേറ്റു. മിസോറാമിലെ കൊലാസിബ് ജില്ലയിലും അസമിലെ കാച്ചർ ജില്ലയിലുമാണ് സംഘർഷം ഉണ്ടായത്. ഏറ്റുമുട്ടലിൽ നിരവധി കടകൾ കത്തിച്ചു. പ്രദേശത്ത് കൂടുതൽ പൊലീസിനെ വിന്യസിച്ചിട്ടുണ്ട്. നിലവിൽ സ്ഥിതിഗതികൾ നിയന്ത്രണവിധേയമാണ്.
 
പ്രധാനമന്ത്രിയുടെ ഓഫീസ് ഇരു മുഖ്യമന്ത്രിമാരിൽനിന്നും വിവരങ്ങൾ തേടിയിട്ടുണ്ട്. കേന്ദ്ര ആഭ്യന്തര സെക്രട്ടറി അജയ് കുമാാർ ബല്ല ഇരു സംസ്ഥാനങ്ങളിലെയും ചീഫ് സെക്രട്ടറിമാരുമായി ചർച്ച നടത്തും. ആസമിൽനിന്നുമുള്ള ചില ആളുകൾ ആയുധങ്ങളുമായി എത്തി ആക്രമിയ്ക്കുകയായിരുന്നു എന്നും ആക്രമണം കണ്ടതോടെ പ്രദേശത്ത് ജനങ്ങൾ ഒത്തുകൂടുകയായിരുന്നു എന്നുമാണ് കൊലാബിസ് ഡപ്യൂട്ടി കമ്മീഷ്ണറുടെ വിശദീകരാണം.
 
അതേസമയം ഇരു വിഭാഗങ്ങളിലെയും ആളുകൾ അനധികൃതമായി മരം മുറിയ്ക്കുന്നതിനിന്റെ പേരിലാണ് സംഘർഷം എന്നും ഇത്തരം സംഘർഷങ്ങൾ എല്ലാ വർഷവും ഉണ്ടാകാറുണ്ട് എന്നും അസം വനം മന്ത്രിയും പ്രദേശത്തെ എംഎൽഎയുമായ പരിമൾ ശുക്ല പറഞ്ഞു. അസമിന്റെ അനുമതിയില്ലാതെ മിസോറാം സർക്കാർ അതിർത്തിൽ കൊവിഡ് പരിശോധന കേന്ദ്രം സ്ഥാപിച്ചതും നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയതുമാണ് സംഘർഷത്തിന് കാരണം എന്നും റിപ്പോർട്ടുകളുണ്ട്.    

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

കുറ്റസമ്മതത്തിൽ അത്ഭുതമില്ല, പാകിസ്ഥാൻ തെമ്മാടി രാജ്യമെന്ന് ഇന്ത്യ യുഎന്നിൽ

പഹല്‍ഗാം ഭീകരാക്രമണം: തൃശൂര്‍ പൂരത്തിനു കനത്ത സുരക്ഷ

കൊതുക് ശല്യം കൂടുന്നു; ആര്‍ക്കാണ് കൊതുകിന്റെ കടി കൂടുതല്‍ കിട്ടുന്നതെന്നറിയണം

SSLC Result: എസ്.എസ്.എല്‍.സി ഫലം മേയ് ഒന്‍പതിന്

സമ്പൂര്‍ണ സ്റ്റാമ്പിങ്ങിലേക്ക് മാറി കേരളം; മുദ്രപത്രങ്ങള്‍ ഇലക്ട്രോണിക് രൂപത്തില്‍ ലഭ്യമാകും

എല്ലാം കാണുക

ഏറ്റവും പുതിയത്

ഇസ്രയേലുമായുള്ള വ്യാപാര ചര്‍ച്ചകള്‍ നിര്‍ത്തിവച്ചതായി യുകെ

അമ്മയുടെ മുന്നില്‍ വെച്ച് കാമുകന്‍ രണ്ടര വയസ്സുള്ള മകളെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി

വേടന്റെ പരിപാടിയിലുണ്ടായത് 1,75,552 രൂപയുടെ നാശനഷ്ടം, പൈസ തരണം, പട്ടികജാതി വികസന വകുപ്പിന് നഗരസഭയുടെ നോട്ടീസ്

കേരളത്തില്‍ വന്‍ തട്ടിപ്പ്; ജി പേ, യുപിഐ ആപ്പുകള്‍ വഴി പണം സ്വീകരിക്കുന്നവര്‍ സൂക്ഷിക്കുക

ഓപ്പറേഷന്‍ സിന്ദൂര്‍ തട്ടിക്കൂട്ട് യുദ്ധമെന്ന് മല്ലികാര്‍ജുന്‍ ഖാര്‍ഗെ; കശ്മീരില്‍ പ്രശ്‌നമുണ്ടാകുമെന്ന് മോദിക്ക് അറിയാമായിരുന്നു എന്നും ആരോപണം

അടുത്ത ലേഖനം
Show comments