അസം - മിസോറാം അതിർത്തിയിൽ സംഘർഷം, നിരവധി പേർക്ക് പരുക്ക്

Webdunia
തിങ്കള്‍, 19 ഒക്‌ടോബര്‍ 2020 (08:19 IST)
ഗുവാഹത്തി: അസം മിസോറാം സംസ്ഥാന അതിർത്തിയിൽ ഇരു സംസ്ഥാനങ്ങളിലെയും ആളുകൾ തമ്മിൽ ഏറ്റുമിട്ടി. നിരവധി പേർക്ക് പരിക്കേറ്റു. മിസോറാമിലെ കൊലാസിബ് ജില്ലയിലും അസമിലെ കാച്ചർ ജില്ലയിലുമാണ് സംഘർഷം ഉണ്ടായത്. ഏറ്റുമുട്ടലിൽ നിരവധി കടകൾ കത്തിച്ചു. പ്രദേശത്ത് കൂടുതൽ പൊലീസിനെ വിന്യസിച്ചിട്ടുണ്ട്. നിലവിൽ സ്ഥിതിഗതികൾ നിയന്ത്രണവിധേയമാണ്.
 
പ്രധാനമന്ത്രിയുടെ ഓഫീസ് ഇരു മുഖ്യമന്ത്രിമാരിൽനിന്നും വിവരങ്ങൾ തേടിയിട്ടുണ്ട്. കേന്ദ്ര ആഭ്യന്തര സെക്രട്ടറി അജയ് കുമാാർ ബല്ല ഇരു സംസ്ഥാനങ്ങളിലെയും ചീഫ് സെക്രട്ടറിമാരുമായി ചർച്ച നടത്തും. ആസമിൽനിന്നുമുള്ള ചില ആളുകൾ ആയുധങ്ങളുമായി എത്തി ആക്രമിയ്ക്കുകയായിരുന്നു എന്നും ആക്രമണം കണ്ടതോടെ പ്രദേശത്ത് ജനങ്ങൾ ഒത്തുകൂടുകയായിരുന്നു എന്നുമാണ് കൊലാബിസ് ഡപ്യൂട്ടി കമ്മീഷ്ണറുടെ വിശദീകരാണം.
 
അതേസമയം ഇരു വിഭാഗങ്ങളിലെയും ആളുകൾ അനധികൃതമായി മരം മുറിയ്ക്കുന്നതിനിന്റെ പേരിലാണ് സംഘർഷം എന്നും ഇത്തരം സംഘർഷങ്ങൾ എല്ലാ വർഷവും ഉണ്ടാകാറുണ്ട് എന്നും അസം വനം മന്ത്രിയും പ്രദേശത്തെ എംഎൽഎയുമായ പരിമൾ ശുക്ല പറഞ്ഞു. അസമിന്റെ അനുമതിയില്ലാതെ മിസോറാം സർക്കാർ അതിർത്തിൽ കൊവിഡ് പരിശോധന കേന്ദ്രം സ്ഥാപിച്ചതും നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയതുമാണ് സംഘർഷത്തിന് കാരണം എന്നും റിപ്പോർട്ടുകളുണ്ട്.    

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

സംസ്ഥാനത്ത് 28,300 മുന്‍ഗണന റേഷന്‍ കാര്‍ഡുകള്‍ വിതരണം ചെയ്തു

പ്രതിഷേധങ്ങൾക്കിടെ സംസ്ഥാനത്ത് തീവ്ര വോട്ടർപട്ടിക പരിഷ്കരണ നടപടികൾക്ക് ഇന്ന് തുടക്കം

LDF Government: ക്ഷേമ പെന്‍ഷന്‍ 2000 ആയി ഉയര്‍ത്തി, സ്ത്രീ സുരക്ഷ പെന്‍ഷന്‍ പ്രഖ്യാപിച്ചു

മുഖ്യമന്ത്രി സ്ഥാനത്തിന് അടിയുണ്ടാവാൻ പാടില്ല, കേരളത്തിലെ നേതാക്കൾക്ക് നിർദേശം നൽകി ഹൈക്കമാൻഡ്

ബംഗാൾ തീരത്ത് ഇന്ത്യയ്ക്ക് ഭീഷണി, പാകിസ്ഥാനുമായുള്ള സഹകരണം വർധിപ്പിച്ച് ബംഗ്ലാദേശ്

എല്ലാം കാണുക

ഏറ്റവും പുതിയത്

എസ്ഐആറില്‍ ഇടപെടില്ല, സുപ്രീം കോടതിയെ സമീപിക്കാം; സംസ്ഥാന സര്‍ക്കാരിന്റെ ഹര്‍ജിയില്‍ ഹൈക്കോടതി

ബിഹാർ നൽകുന്ന സന്ദേശം വ്യക്തം, ഇനി കേരളത്തിൻ്റെ ഊഴമെന്ന് രാജീവ് ചന്ദ്രശേഖർ

അമിതമായി മരുന്ന് കഴിച്ചതിനെ തുടര്‍ന്ന് ആശുപത്രിയിലെത്തിയ യുവതി ആത്മഹത്യ ചെയ്തു

നമ്മൾ പോരാട്ടത്തിൽ തോറ്റിരിക്കാം, എന്നാൽ യുദ്ധത്തിലല്ല, ബിഹാർ ഫലത്തിൽ പ്രതികരിച്ച് സന്ദീപ് വാര്യർ

ബിഹാറിൽ നടന്നത് എസ്ഐആർ കള്ളക്കളി, ഈ കളി മറ്റ് സംസ്ഥാനങ്ങളിൽ നടക്കില്ല: അഖിലേഷ് യാദവ്

അടുത്ത ലേഖനം
Show comments