Webdunia - Bharat's app for daily news and videos

Install App

ഭിന്നലിംഗ വിഭാഗത്തില്‍പ്പെട്ടവരെ യുദ്ധക്കപ്പലില്‍ പ്രവേശിപ്പിക്കില്ലെന്ന് ഉദ്യോഗസ്ഥര്‍; അപമാനം നേരിട്ടത് മാധ്യമപ്രവര്‍ത്തകയായ അപ്‌സര റെഡ്ഡി

ഭിന്നലിംഗ വിഭാഗത്തില്‍പ്പെട്ടവരെ യുദ്ധക്കപ്പലില്‍ പ്രവേശിപ്പിക്കില്ലെന്ന് ഉദ്യോഗസ്ഥര്‍; അപമാനം നേരിട്ടത് മാധ്യമപ്രവര്‍ത്തകയായ അപ്‌സര റെഡ്ഡി

Webdunia
ചൊവ്വ, 19 ജൂലൈ 2016 (10:30 IST)
ഭിന്നലിംഗ വിഭാഗത്തില്‍പ്പെട്ടതിനാല്‍ ഇന്ത്യന്‍ യുദ്ധക്കപ്പലില്‍ മാധ്യമപ്രവര്‍ത്തകയ്ക്ക് പ്രവേശനം നിഷേധിക്കപ്പെട്ടു. ചെന്നൈയില്‍ താമസിക്കുന്ന മാധ്യമപ്രവര്‍ത്തകയും ടെലിവിഷന്‍ അവതാരകയുമായ അപ്‌സര റെഡ്ഡിയാണ് ഇതു സംബന്ധിച്ച് പരാതി നല്കിയത്. സുഹൃത്തിന്റെ ക്ഷണക്കത്ത് ലഭിച്ചതിനെ തുടര്‍ന്ന് അത്താഴവിരുന്നില്‍ പങ്കെടുക്കാന്‍ എത്തിയപ്പോള്‍ ആയിരുന്നു അപ്സരയ്ക്ക് ഈ ദുരവസ്ഥ ഉണ്ടായത്.
 
അത്താഴവിരുന്നില്‍ പങ്കെടുക്കാന്‍ കപ്പലില്‍ എത്തിയപ്പോള്‍ രണ്ട് സുരക്ഷ ഉദ്യോഗസ്ഥര്‍ ഇവരെ അപമാനിച്ച് തിരിച്ചയയ്ക്കുകയായിരുന്നു. ഭിന്നലിംഗ വിഭാഗത്തില്‍പ്പെട്ടവരെ യുദ്ധക്കപ്പലില്‍ പ്രവേശിപ്പിക്കില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് സുരക്ഷ ഉദ്യോഗസ്ഥര്‍ തന്നെ അപമാനിച്ചത്. ചെന്നൈ തുറമുഖത്തിനകത്തേക്ക് ഏഴാംനമ്പര്‍ കവാടത്തിലൂടെ കടന്നുപോയപ്പോള്‍ കേന്ദ്രസുരക്ഷ സേന ഉദ്യോഗസ്ഥര്‍ മാന്യമായാണ് പെരുമാറിയതെന്നും എന്നാല്‍ കപ്പലില്‍, കയറാന്‍ ശ്രമിച്ചപ്പോള്‍ ശുഭ്, അജയ് എന്നീ ഉദ്യോഗസ്ഥര്‍ തടയുകയായിരുന്നെന്നും അപ്സര പറഞ്ഞു.
 
അതേസമയം, കാരണം തിരക്കിയപ്പോള്‍ ട്രാന്‍സ്‌ജന്‍ഡര്‍ വിഭാഗത്തില്‍പ്പെട്ടവരെ കപ്പലില്‍ കയറ്റിയില്ലെന്നാണ് വിശദീകരിച്ചതെന്ന് തന്റെ ഫേസ്‌ബുക്ക് പേജില്‍ അപ്സര റെഡ്ഡി കുറിച്ചിട്ടു.

വായിക്കുക

കുറ്റസമ്മതത്തിൽ അത്ഭുതമില്ല, പാകിസ്ഥാൻ തെമ്മാടി രാജ്യമെന്ന് ഇന്ത്യ യുഎന്നിൽ

പഹല്‍ഗാം ഭീകരാക്രമണം: തൃശൂര്‍ പൂരത്തിനു കനത്ത സുരക്ഷ

കൊതുക് ശല്യം കൂടുന്നു; ആര്‍ക്കാണ് കൊതുകിന്റെ കടി കൂടുതല്‍ കിട്ടുന്നതെന്നറിയണം

SSLC Result: എസ്.എസ്.എല്‍.സി ഫലം മേയ് ഒന്‍പതിന്

സമ്പൂര്‍ണ സ്റ്റാമ്പിങ്ങിലേക്ക് മാറി കേരളം; മുദ്രപത്രങ്ങള്‍ ഇലക്ട്രോണിക് രൂപത്തില്‍ ലഭ്യമാകും

എല്ലാം കാണുക

ഏറ്റവും പുതിയത്

ഒന്നാം ക്ലാസില്‍ പ്രവേശന പരീക്ഷ നടത്തരുത്, അനധികൃത പിരിവും പാടില്ല; കര്‍ശന നടപടിയെന്ന് വിദ്യാഭ്യാസ മന്ത്രി

ഇന്ത്യ-പാക് സംഘര്‍ഷത്തിന് പിന്നാലെ രാജ്യത്ത് അടച്ചിട്ട 32 വിമാനത്താവളങ്ങളും തുറന്നു

ആസ്ട്രൽ പ്രൊജക്ഷനിനായി കൊന്നത് കുടുംബത്തിലെ നാല് പേരെ, നന്തൻകോട് കൂട്ടക്കൊലയിൽ ജിൻസൻ രാജ കുറ്റക്കാരൻ, ശിക്ഷാവിധി നാളെ

പേവിഷബാധ കേസുകള്‍ ക്രമാതീതമായി ഉയരും, മരിക്കുന്നവരില്‍ 40ശതമാനവും കുട്ടികള്‍; മുന്നറിയിപ്പുമായി ഇന്ത്യന്‍ വെറ്ററിനറി അസോസിയേഷന്‍

രാജ്യസ്‌നേഹത്തിന്റെ മൊത്തകച്ചവടക്കാര്‍ ഭരിക്കുന്നത് മോദിയാണെന്ന് മറന്നോ ? 'കുറ്റങ്ങളെല്ലാം വിക്രം മിസ്രിക്ക് മാത്രം' ? , കടുത്ത സൈബര്‍ ആക്രമണത്തില്‍ അക്കൗണ്ട് ലോക്ക് ചെയ്ത് വിക്രം മിസ്രി

അടുത്ത ലേഖനം
Show comments