Webdunia - Bharat's app for daily news and videos

Install App

തുര്‍ക്കിയിലെ പട്ടാള അട്ടിമറി ശ്രമത്തിനു പിന്നില്‍ യുഎസ് ആസ്ഥാനമാക്കിയ പുരോഹിതനെന്ന് ഭരണകൂടം

സമാന്തരമായ സംവിധാനത്തിന്റെ പ്രവര്‍ത്തനമാണ് അട്ടിമറി ശ്രമമെന്ന് പ്രസിഡന്റ് തയിപ് എര്‍ദോഗന്‍ രാജ്യാന്തരമാധ്യമമായ സിഎന്‍എന്നിനോട് അറിയിച്ചു.

Webdunia
ശനി, 16 ജൂലൈ 2016 (10:43 IST)
തുര്‍ക്കിയിലെ പട്ടാള അട്ടിമറി ശ്രമത്തിനു പിന്നില്‍ യുഎസ് ആസ്ഥാനമാക്കിയ പുരോഹിതന്‍ ഫെത്തുള്ള ഗുലൈനിയാണെന്നാണ് ഭരണകൂടവും ജനങ്ങളും ആരോപിക്കുന്നത്. സമാന്തരമായ സംവിധാനത്തിന്റെ പ്രവര്‍ത്തനമാണ് അട്ടിമറി ശ്രമമെന്ന് പ്രസിഡന്റ് തയിപ് എര്‍ദോഗന്‍ രാജ്യാന്തരമാധ്യമമായ സിഎന്‍എന്നിനോട് അറിയിച്ചു. അതിനു മുമ്പ് യുഎസിലെ പെന്‍സില്‍വാനിയയില്‍ കഴിയുന്ന ഫെത്തുള്ള ഗുലെനെക്കുറിച്ചു സംസാരിക്കുമ്പോഴാണ് ഈ വാക്കുകള്‍ പ്രസിഡന്റ് ഉപയോഗിച്ചത്. 
 
തുര്‍ക്കിയിലെ രണ്ടാമത്തെ ശക്തനമായ മനുഷ്യനെന്നാണ് ഗുലെന്‍ അറിയപ്പെടുന്നത്. യുഎസില്‍ പ്രവാസത്തില്‍ കഴിയുന്ന ഇദ്ദേഹം ഏകാന്ത ജീവിതമാണ് നയിക്കുന്നത്. ഇദ്ദേഹത്തിന്റെ അനുകൂലികളും എര്‍ദോഗന്റെ അനുയായികളും തമ്മിലുള്ള അധികാര വടം വലി പലതവണ തെരുവിലിറങ്ങിയിട്ടുണ്ട്. തുര്‍ക്കി പ്രസിഡന്റ് തയിപ് എര്‍ദോഗന്റെ അടുത്ത സുഹൃത്തായിരുന്ന ഗുലെന്‍ കുറച്ചുവര്‍ഷങ്ങള്‍ക്കു മുന്‍പാണ് എര്‍ദോഗനുമായി അകന്നത്. 1999ല്‍ മാതൃരാജ്യത്ത് രാജ്യദ്രോഹക്കുറ്റം ചുമത്തിയതിനെ തുടര്‍ന്ന് ഗുലെന്‍ യുഎസിലേക്കു പോകുകയായിരുന്നു. 
 

വായിക്കുക

കുറ്റസമ്മതത്തിൽ അത്ഭുതമില്ല, പാകിസ്ഥാൻ തെമ്മാടി രാജ്യമെന്ന് ഇന്ത്യ യുഎന്നിൽ

പഹല്‍ഗാം ഭീകരാക്രമണം: തൃശൂര്‍ പൂരത്തിനു കനത്ത സുരക്ഷ

കൊതുക് ശല്യം കൂടുന്നു; ആര്‍ക്കാണ് കൊതുകിന്റെ കടി കൂടുതല്‍ കിട്ടുന്നതെന്നറിയണം

SSLC Result: എസ്.എസ്.എല്‍.സി ഫലം മേയ് ഒന്‍പതിന്

സമ്പൂര്‍ണ സ്റ്റാമ്പിങ്ങിലേക്ക് മാറി കേരളം; മുദ്രപത്രങ്ങള്‍ ഇലക്ട്രോണിക് രൂപത്തില്‍ ലഭ്യമാകും

എല്ലാം കാണുക

ഏറ്റവും പുതിയത്

Air India: മുന്നറിയിപ്പില്ലാതെ വിമാനം റദ്ദാക്കി: എയര്‍ ഇന്ത്യക്ക് അരലക്ഷം പിഴ

വേടന്റെ പരിപാടി മുടങ്ങിയതില്‍ അതിരുവിട്ട പ്രതിഷേധം, ഒരാള്‍ അറസ്റ്റില്‍

പെന്‍ഷന്‍കാര്‍ക്കുള്ള പ്രധാന മുന്നറിയിപ്പ്: തടസ്സങ്ങള്‍ ഒഴിവാക്കാന്‍ മെയ് 31നകം വെരിഫിക്കേഷന്‍ പൂര്‍ത്തിയാക്കുക

കൊല്ലത്ത് അമ്മയും മകനും മരിച്ച നിലയില്‍; മാതാവിന്റെ കഴുത്തില്‍ മുറിവ്

അധികാരത്തിലെത്തിയാല്‍ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയാകാന്‍ മുന്‍ പ്രതിപക്ഷ നേതാവും?; സതീശന്‍-ചെന്നിത്തല മത്സരത്തിനു സൂചന നല്‍കി മുരളീധരന്‍

അടുത്ത ലേഖനം
Show comments